Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ബിജെപി കളി തുടങ്ങുന്നു!
Sunday, January 22, 2023 3:46 AM IST
ഈ മാസം 16-17 തിയതികളിൽ ഡൽഹിയിൽ ചേർന്ന ബിജെപി ദേശിയ നിർവാഹക സമിതി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സർവസജ്ജമാക്കുവാനുള്ള തീരുമാനത്തോടെയാണ് പൂർത്തിയായത്. 2024ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ബിജെപിയെ നയിക്കുക എന്ന് നിർവാഹകസമിതിയിൽ പ്രഖ്യാപിക്കപ്പെട്ടു. ഇപ്പോഴത്തെ ദേശിയ അധ്യക്ഷൻ ജെ.പി. നദ്ദയും സംസ്ഥാന അധ്യക്ഷന്മാരും അടക്കമുള്ള എല്ലാ ഭാരവാഹികളും ലോക്സഭാ തെരഞ്ഞെടുപ്പുവരെ തുടരാനും തീരുമാനമായി.
ഭാരതത്തിന്റെ 14-ാമത്തെ പ്രധാനമന്ത്രിയായി 2014ൽ സ്ഥാനമേറ്റ നരേന്ദ്ര മോദിക്ക് 2024ൽ പാർട്ടിയെ വിജയത്തിലെത്തിക്കാനും പ്രധാനമന്ത്രിയാകാനും സാധിക്കുകയും 2029വരെ അധികാരത്തിൽ തുടരാനും കഴിഞ്ഞാൽ 15 വർഷം തുടർച്ചയായി ഇന്ത്യ ഭരിച്ച ആദ്യത്തെ പ്രധാനമന്ത്രിയാവും അദ്ദേഹം. പല സമയങ്ങളിലായി 16 വർഷം ഭരിച്ച ഇന്ദിരാഗാന്ധിയെക്കാൾ അപ്പോഴും അദ്ദേഹം പിന്നിലായിരിക്കും.1950ൽ ജനിച്ച മോദിക്ക് 2024ൽ 74 വയസായിരിക്കും പ്രായം. 2029ൽ 79 വയസാവും. റിട്ടയർമെന്റ് പ്രായം സംബന്ധിച്ച ബിജെപിയുടെ ധാരണകൾ അന്നും പ്രാബല്യത്തിലുണ്ടെങ്കിൽ 2029ൽ പുതിയ നേതാവ് വരാം.
തെരഞ്ഞെടുപ്പിന് സജ്ജമാവുക
2024ലെ പൊതുതെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ 350 അംഗ എക്സിക്യൂട്ടീവിന്റെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്തു. 18 കോടി അംഗങ്ങളുള്ള ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഈ ലക്ഷ്യം മുന്നിൽക്കണ്ട് 2023ൽ ഭാരതത്തിലെ ഒന്‍പത് സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാൻ അദ്ദേഹം ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയുള്ള 400 ദിവസം പാർട്ടി അത്യധ്വാനം ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.
പത്രക്കാർക്ക് പ്രവേശനമില്ലാതിരുന്ന യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചോർന്നു വരുന്ന വിവരങ്ങൾ പലതാണ്. മുസ്ലിംകളെ കൂടെ നിർത്താൻ ശ്രമിക്കണമെന്നും മറ്റും പറഞ്ഞതായി വാർത്തകൾ വന്നെങ്കിലും പ്രസംഗ വിവരം മാധ്യമങ്ങൾക്കു വിശദീകരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫഡ്നാവിസ് പാവപ്പെട്ടവരെ എന്നല്ലാതെ ഒരു സമൂഹത്തെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചില്ലെന്നാണ് വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പ് വിജയം നേടാൻ സമുഹത്തിലെ പ്രാന്തവത്കരിക്കപ്പെട്ടവരെ കൂടെ നിർത്താൻ വേണ്ടി യത്നിക്കാനാണ് മോദി പ്രവർത്തകരോട് ആഹ്വാനം ചെയ്തത്. അതിനായി അവർക്കു സർക്കാർ ചെയ്യുന്ന കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ഏറെ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. അതായത് പ്രധാനമന്ത്രിക്ക് ഒരു സംശയം ഉണ്ടായിരിക്കുന്നു; ഭാരതത്തിലെ സാധാരണക്കാരന് സർക്കാരിന്റെ നേട്ടങ്ങളിൽ വല്ല സന്ദേഹവും ഉണ്ടായിരിക്കുമോ എന്ന്. ഇത്തരം സന്ദേഹത്തിന് അടിസ്ഥാനമുണ്ട്.
നാടിന്റെ പുരോഗതി
പ്രധാനമന്ത്രിയുടെ പ്രസംഗം നടന്ന ദിവസം മാധ്യമങ്ങളിൽ ഭാരതത്തെക്കുറിച്ച് ഒരു വാർത്ത ഉണ്ടായിരുന്നു. കോവിഡ് കാലത്ത് ഭാരതത്തിൽ അതിസന്പന്നരും അതിദരിദ്രരും ഒന്നുപോലെ പെരുകിയത്രെ. ഇരു ധ്രുവത്തിലും ഒരു പോലെ വർധന. ഇവിടെ 100 പേരുടെ സന്പത്ത് 54.12 ലക്ഷം കോടിയാണ്. സർക്കാരിന്റെ ഒന്നര വർഷത്തെ ബജറ്റ് തുക. 2020ൽ 102 ശതകോടീശ്വരന്മാരായിരുന്നു ഭാരതത്തിൽ ഉണ്ടായിരുന്നത്. 2022ൽ അത് 166 ആയി. സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഓക്സ്ഫാം (ഓക്സ്ഫോർഡ് കമ്മിറ്റി ഫോർ ഫാമിൻ റിലിഫ്) ഇന്റർ നാഷണൽ അവതരിപ്പിച്ച കണക്കാണിത്. അതിസന്പന്നരുടെ സ്വത്തിന് രണ്ടു ശതമാനം നികുതി ചുമത്തിയാൽ അടുത്ത മുന്നു വർഷത്തേക്ക് പോഷകഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള വക കിട്ടുമെന്നും അവർ ചൂണ്ടിക്കാട്ടി.
അതിസന്പന്നരായ ഒരു ശതമാനം നാട്ടിലെ സ്വത്തിന്റെ 40. 5 ശതമാനം കൈവശം വച്ചിരിക്കുന്നു. പത്തു ശതമാനമാകുന്പോൾ അത് 63 ശതമാനമായി. പകുതിയിൽ താഴയുള്ള ജനത്തിന് മൂന്നു ശതമാനത്തിൽ താഴെ സ്വത്ത്. കഴിഞ്ഞ രണ്ടു വർഷം രാജ്യത്തെ 99 ശതമാനം വരുന്ന സാധാരണക്കാർക്ക് ലഭിച്ചത് സന്പത്തിൽ 37 ശതമാനം. 63 ശതമാനവും പോയത് അതിസന്പന്നർക്ക്. ഭരണച്ചെലവിനും വികസനച്ചെലവിനും അതിസന്പന്നരുടെ വിഹിതം പരിമിതമാണെന്ന് പഠനം ചൂണ്ടിക്കാട്ടി. ചരക്ക് സേവന നികുതിയിൽ 64 ശതമാനവും നല്‍കുന്നത് സാധാരണക്കാരായ 50 ശതമാനം. അതിസന്പന്നരായ 10 ശതമാനം നൽകുന്നത് നാലു ശതമാനം മാത്രം. കോർപ്പറേറ്റുകൾക്ക് പ്രത്യേക നികുതി ചുമത്തണമെന്നും പഠനം നിർദേശിച്ചു.
പ്രതിപക്ഷ നീക്കങ്ങൾ
ബിജെപി അധികാരം പിടിക്കുന്നത് അവരുടെ ബലത്തെക്കാൾ പ്രതിപക്ഷത്തിന്റെ ബലഹീനത കൊണ്ടാണെന്ന സത്യം മനസിലാക്കി ഒരു സംഘടിത മുന്നേറ്റം ഉണ്ടാകുമോ എന്നാണ് ജനം കാത്തിരിക്കുന്നത്. നൊബേൽ സമ്മാന ജേതാവായ അമർത്യ സെൻ ചൂണ്ടിക്കാണിച്ചതു പോലെ ബിജെപി അതിശക്തമൊന്നുമല്ല, തോൽപ്പിക്കാനാവുന്ന ശക്തി മാത്രം. പക്ഷേ അതിന് വിശ്വാസ്യതയുള്ള ബദൽ നേതൃത്വം വേണം. കോണ്‍ഗ്രസാണ് അതു നൽകേണ്ട പാർട്ടിയെങ്കിലും ഇപ്പോൾ അവർക്കതിനുള്ള നേതൃത്വം ഇല്ലെന്നാണ് അമർത്യ സെൻ പറയുന്നത്. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം രാഹുൽ ഗാന്ധി എടുക്കുന്ന ചുവടുകൾ സുപ്രധാനങ്ങളാവും. ജനുവരി 30ന് ശ്രീനഗറിൽ നടക്കുന്ന യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുന്ന പാർട്ടികളെല്ലാം ഒന്നിച്ചുനിന്നാൽ കാര്യങ്ങൾ എളുപ്പമാകും. പക്ഷേ ഇപ്പോൾ ബംഗാളിലെ ദീദിയും തെലുങ്കുദേശത്തിലെ റാവുവും എല്ലാം തനിച്ചുള്ള നീക്കങ്ങളാണ് നടത്തുന്നത്. ബിഹാറിലെ നിതീഷ് കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. രണ്ടു വട്ടം മോദിയോട് പോരാടി തോറ്റ രാഹുലിന്റെ നേതൃത്വത്തിൽ ഇനിയും പോരാടിയിട്ട് എന്തു ഫലം എന്നാണ് മമത ചോദിക്കുന്നത്.
രാഹുൽ അഗ്നിശുദ്ധി വരുത്തുമോ?
രാഹുൽ ഗാന്ധിക്ക് ആ തലത്തിലേക്ക് ഉയരാനാവുമോ? അദ്ദേഹം വ്യക്തിജീവിതത്തിൽ വരുത്തിയെന്ന് അവകാശപ്പെടുന്നതുപോലുള്ള ശുദ്ധീകരണം പൊതുജീവിതത്തിലും വരുത്താൻ അദ്ദേഹം നേതൃത്വം കൊടുക്കുമോ? അതിനുള്ള തുടക്കം കോണ്‍ഗ്രസിൽ ആരംഭിക്കുമോ എന്നാണ് അറിയേണ്ടത്. ദുഷ്ടലാക്കുള്ള കോണ്‍ഗ്രസുകാരെയടക്കം നിലയ്ക്കു നിർത്തണം. യുപിഎ സർക്കാറിന്റെ കാലത്ത് ചിദംബരത്തെപ്പോലുള്ളവർ ചെയ്തിട്ടുള്ള എന്തെല്ലാം ക്രൂരകൃത്യങ്ങളാണ് പുറത്തുവരുന്നത്. ഇതെക്കുറിച്ച് പാർട്ടിയെങ്കിലും സ്വതന്ത്രമായി അന്വേഷിക്കണം.
സോണിയാ ഗാന്ധി എതിർത്തിട്ടുപോലും റബർകർഷകരുടെ നട്ടെല്ലൊടിച്ച ഇറക്കുമതി നയം നടപ്പാക്കിയ ആളാണ് ചിദംബരം. ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ചൈനക്കാർക്കു പോലും വീസ കൊടുത്തതടക്കമുള്ള ആരോപണങ്ങൾക്ക് 100 ദിവസം ജയിലിൽ കിടന്നു. അദ്ദേഹത്തിന്റെ ധനകാര്യ സെക്രട്ടറിയായിരുന്ന അരവിന്ദ് മായാറാമിനെതിരേ സിബിഐ എടുത്തിരിക്കുന്ന കേസ് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ കറൻസി നോട്ടുകൾക്കുള്ളിൽ വയ്ക്കുന്ന സെക്യുരിറ്റി ത്രെഡുകൾക്കുള്ള ഓർഡർ കൊടുത്തത് സംബന്ധിച്ച കേസിൽ പ്രതിയായിരിക്കുകയാണ്. 2004ലാണ് ഇതിനുള്ള കരാർ ഡോലാറു എന്ന ഇംഗ്ലിഷ് കന്പനിക്കു കൊടുക്കുന്നത്. ഇതെ സ്ഥാപനമാണ് പാക്കിസ്ഥാനും ത്രഡും പേപ്പറും കൊടുക്കുന്നതെന്ന് 2010ൽ കണ്ടെത്തി. അതായത് കന്പനി തീരുമാനിച്ചാൽ ഇന്ത്യയിൽ നോട്ട് അടിക്കുന്ന പേപ്പറും ത്രഡും പാക്കിസ്ഥാന് കിട്ടും. ഏതായാലും പാക്കിസ്ഥാൻ ആ സൗകര്യം ഉപയോഗിച്ചെന്ന് സംശയിക്കത്തക്ക തെളിവുകൾ സിബിഐക്കു കിട്ടി. നോട്ടു റദ്ദാക്കൽ നടന്നിട്ടും ഇത്രയേറെ നോട്ടുകൾ തിരിച്ചുവന്നത് പാക്കിസ്ഥാൻ അടിച്ച ഇന്ത്യൻ നോട്ടുകൾ കൊണ്ടാണെന്ന് കരുതപ്പെടുന്നു.
രണ്ടാം യുപിഎ സർക്കാരിൽ ധനമന്ത്രിയായിരുന്ന പ്രണബ് കുമാർ മുഖർജി ഈ കന്പനിയെ കരിന്പട്ടികയിൽ ഉൾപ്പെടുത്തി. ചിദംബരം തിരിച്ചുവന്നപ്പോൾ കന്പനിയെ വീണ്ടും നിയമിച്ചു. കരാർ ഒപ്പിട്ടത് അന്നത്തെ ധാനകാര്യ സെക്രട്ടറിയായിരുന്ന അരവിന്ദ് മായാറാമായിരുന്നു. 2011ൽ ഈ കരാർ ഒപ്പിട്ട അനിൽ രഗ്ബീർ 8.2 കോടി രൂപ അനധികൃതമായി വരുമാനം ഉണ്ടാക്കിയതായി സിബിഐ കണ്ടെത്തിയതായും വാർത്തയുണ്ട്.
വടിയെടുത്ത് കോടതി
മുസ്ലിം തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനോടുള്ള കേരളത്തിലെ ഇടതു മുന്നണി സർക്കാരിന്റെ വിധേയത്വം ജനങ്ങളിൽ വലിയ ആശങ്ക ഉയർത്തുന്നു. ഹൈക്കോടതി നിർദേശിച്ചിട്ടും ഇവർക്കെതിരേ നടപടി എടുക്കാനുണ്ടായ കാലതാമസം വല്ലാതെ സംശയം ജനിപ്പിക്കുന്നതാണ്.
സർക്കാർ നടപടിയിൽ ഹൈക്കോടതി കടുത്ത അമർഷം രേഖപ്പെടുത്തുകയും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുകയും ചെയ്തു.ഡിസംബർ 23ന് നേരിട്ട് ഹാജരായ സെക്രട്ടറി വീഴ്ചയിൽ നിരുപാധികം മാപ്പു ചോദിച്ചു. ജപ്തി നടപടികൾ ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു. വീണ്ടും നടപടികൾ ഇഴഞ്ഞുനീങ്ങിയപ്പോൾ കോടതി സ്വരമുയർത്തി. അതോടെയാണ് സംസ്ഥാനവ്യാപകമായി ജപ്തികൾ നടത്തിയത്.
ഹിറ്റ് സ്ക്വാഡും റിപ്പോർട്ടർമാരും
പോപ്പുലർ ഫ്രണ്ട് കേരളത്തിൽ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട് എന്ന ഭീതിപ്പെടുത്തുന്ന വാർത്ത അടിസ്ഥാനമുള്ളതാണ് എന്ന് വിശ്വസിക്കത്തക്കവിധമാണ് കേസന്വേഷണം മുറുകുന്നത്. ഇതിനായി പോപ്പുലർ ഫ്രണ്ടിന് ഹിറ്റ് സ്ക്വാഡും അവർക്കു വിവരം കൊടുക്കാൻ റിപ്പോർട്ടർമാരും ഉണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസിക്കു കൃത്യമായ വിവരങ്ങൾ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരം. ഹിറ്റ് ലിസ്റ്റ് തയാറാക്കി ഹിറ്റ് സ്ക്വാഡിനു കൈമാറുന്ന റിപ്പോർട്ടർമാർക്കെതിരേ എൻഐഎ വ്യാപകമായി വല വിരിച്ചതായാണ് വാർത്ത.
2016 മുതൽ കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും നടന്ന തീവ്രവാദ കൊലപാതകങ്ങളുടെ വേരു തേടിയുള്ള യാത്രയിലാണ് ദേശീയ അന്വേഷണ ഏജൻസി ഈ കണ്ടെത്തലിൽ എത്തിയത്. ശശികുമാർ (തമിഴ്നാട് 2016), പ്രവീണ്പൂയാരി, ആർ രുദ്രേഷ് (കർണ്ണാടക 2016), ശരത് (കർണ്ണാടക 2017), ബിബിൻ (കേരളം 2017), അഭിമന്യു (കേരളം 2018), രാമലിംഗം (തമിഴ്നാട് 2019), നന്ദു, സഞ്ജിത്ത് (കേരളം 2021 ) എന്നിവരുടെ കൊലപാതകങ്ങളിൽ ഈ സംവിധാനം പ്രവർത്തിച്ചതായി സംശയിക്കുന്നു.
കേരളത്തിൽ ഇത്തരം ഭീകരർ പ്രവർത്തിക്കുന്നത് സംബന്ധിച്ച് സർക്കാരിനോ പോലീസിനോ ഒരു വിവരവും ഉള്ളതായി അറിയുന്നില്ല എന്നതാണ് ഭീതിപ്പെടുത്തുന്ന സാമൂഹിക യഥാർഥ്യം. കേരളത്തിൽ മുസ്ലിം തീവ്രവാദികളുടെ അയിരക്കണക്കിന് സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു എന്ന മുൻ ഡിജിപിയുടെ മുന്നറിയിപ്പും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്.
സാമൂഹിക ദ്രോഹികൾക്കൊപ്പമോ?
ഇടതുമുന്നണിയുടെ പ്രമുഖ സഖാക്കൾതന്നെ മയക്കുമരുന്ന് കച്ചവടത്തിൽ പ്രതികളാവുകയാണ്. നടപടികൾ എടുക്കാൻ പോലീസ് അറച്ചുനിൽക്കുുന്നു. ആലപ്പുഴയിൽ പാർട്ടിയിലെ പ്രമുഖനായ നേതാവിന്റെ ലോറിയിൽനിന്നു മയക്കുമരുന്നു പിടിച്ചു. അദ്ദേഹം ഒരു പരിക്കും ഇല്ലാതെ സമൂഹത്തിൽ വിലസുന്നു.
അവിടത്തെ വേറൊരു സഖാവിന്റെ ഫോണിൽ 30 യുവതികളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തി. അവരെല്ലാം പാർട്ടി പ്രവർത്തകരാണത്രേ. പാർട്ടി ഓഫീസിൽവച്ച് ഇതുകണ്ട പ്രതി കുറ്റക്കാരനാണെന്നുകണ്ട് നടപടിയും എടുത്തു. എന്നാൽ ഇക്കാര്യം പോലീസിൽ അറിയിക്കാനോ പ്രതിക്കെതിരേ നിയമ നടപടി സ്വീകരിക്കാനോ പാർട്ടി തയാറായില്ല. പോലീസ് ധൈര്യം കാണിക്കുന്നുമില്ല. പരാതിയുമായി ചെല്ലുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ് പോലീസ്.
അനന്തപുരി / ദ്വിജന്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വൈക്കം സത്യഗ്രഹത്തിന് നൂറുവർഷം
ആധുനിക കേരളചരിത്രത്തിലെ ഉജ്വ
തുടർക്കഥയാകുന്ന കർഷക അവഗണന
ഡോ. ജോസഫ് ഏബ്രഹാം
കൃഷി സംസ്ഥാനത്തെ ജ
മാലിന്യസംസ്കരണത്തിൽ പന്നിക്കൃഷിക്കു സാധ്യതകള്‍
ഡാജി ഓടയ്ക്കല്‍
മാലിന്യസംസ്കരണം കേരളത്തി
നര്‍മത്തില്‍ ചാലിച്ച സ്നേഹസ്പര്‍ശം
സ്വര്‍ഗചിത്ര അപ്പച്ചന്
ഞാന്‍ നിര്‍മിച്ച വിയറ്റ്നാം കോളനി എന്ന സിനി
“ഒരു ഭൂമി-ഒരു കുടുംബം-ഒരു ഭാവി”
ഷെവ. വി.സി. സെബാസ്റ്റ്യന്‍
അടുത്ത സെപ്റ്റംബര്‍ 9, 10 തീയതികളിലായി ഇന്‍
പ്രതിപക്ഷത്തെ പുതിയ കൂടിച്ചേരലുകള്‍
2019 ലെ ഒരു മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നതാവ് രാഹുല്ഗാ
കക്കുകളിയിൽ ദുർഗന്ധം കലർത്തുന്നവർ
പണ്ടുകാലത്ത് കൗമാരപ്രായക്കാരായ പെൺകുട്ടികൾ കളിച
കാലത്തെ കൃത്യമായി വ്യാഖ്യാനിച്ച പ്രവാചകൻ
അനന്തപുരി /ദ്വിജന്
സംഭവിക്കാനിരിക്കുന്ന കാര്യങ്ങ
കക്കുകളി പിള്ളകളിയല്ല
ഡോ. തോമസ് മൂലയിൽ
ഗ്രീക്കുചിന്തകനായ അ
ഇന്ന് ലോക പ്രോലൈഫ് ദിനം: മുറുകെപ്പിടിക്കാം, ജീവന്റെ മഹത്വം
സെലസ്റ്റിൻ ജോൺ
ജീവന്റെ സമസ്തമേഖലകള
മാർ പാംപ്ലാനിയുടെ കല്ലിൽ മാന്പഴം വീഴുമോ?
പി.സി. സിറിയക്
ആദ്യമായി പാംപ്ലാനി പിതാവിന് അ
രാഹുലിന് ഇതും യോഗ്യതയാകും
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ
മാർ പാംപ്ലാനിയുടെ നിലപാട് വ്യക്തം
ജിജിമോൻ പുതുവീട്ടിൽക്കളം എസ്ജെ
തലശേരി ആർച
മുന്നണികളെ ഇണക്കിനിർത്തിയിട്ട് എന്തു ഗുണം?
? അങ്ങ് ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന തരത്തിലാണ് ബിജെപിയുടെ മുഖപത്രവും
ഞങ്ങൾ കർഷകപക്ഷത്ത്
? അങ്ങ് ആലക്കോട്ടു നടത്തിയ പ്രസംഗം
ചരിത്രത്തെ വളച്ചൊടിക്കരുത്
പ്രഫ. റോണി കെ. ബേബി
വൈക്കം സത്യഗ്രഹ ശതാബ്ദി സംഘാട
മാധ്യമശക്തി തിരിച്ചറിഞ്ഞ മാർ പവ്വത്തിൽ ദീപികയുടെ കാവലാൾ
ഫാ. അലക്സാണ്ടർ പൈകട സിഎംഐ
മുൻ ചീഫ് എഡിറ്റ
സ്ത്രീ-പുരുഷ തുല്യമഹത്വം ആചരിച്ച ആചാര്യൻ
പ്രഫ. ലീന ജോസ് ടി.
കത്തോലിക്കാ സാമൂഹികപ്രബോധനത്തിന്റെ അടിസ്ഥാനപ്ര
മാർ പവ്വത്തിൽ എന്റെ മാർഗദർശി
ജോൺ കച്ചിറമറ്റം
നാലു ദശാബ്ദക്കാലമായി ആർച്ച്ബി
ജീവന്റെ കിരീടത്തിൽ
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ആർച്ച്ബിഷപ് മാർ ജോ
സംരക്ഷണം, കുടിയിറക്കൽ, വികസനം
ഡോ. ജെന്നി കെ. അലക്സ്
ലോകമെമ്പാടുമു
പ്ലീസ്... കേരളത്തെ രക്ഷിക്കൂ
കേരളീയർ എൽഡിഎഫ് സർക്കാരിന് തുടർഭരണം നൽകിയത് സംസ്ഥാനത്തിന്റെ എല്ലാ മേഖല
മോദിയോ പിണറായ കേമൻ?ിയോ
ജനാധിപത്യ സംവിധാനങ്ങളെ സ്വന്തം താത്പര്യ
നിയമസഭ കഴിഞ്ഞാൽ പുറത്തു സമരം വിട്ടുവീഴ്ചയില്ല
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രതിപക്ഷത്തിന
തലവിധിയാകുന്ന ജനവിധി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ജനാധിപത്യം എന്ന വാക്ക് ‘ഡെമോ
പുതുവാതില്‍ തുറന്ന് ഓസ്ട്രേലിയ
ഷെവ. വി.സി. സെബാസ്റ്റ്യന്‍
ഇന്ത്യയുടെ ഉന്നത
താളം തെറ്റിയ മാലിന്യ സംസ്കരണം
പ്രഫ. ഡോ. സാബു ജോസഫ്
ബ്രഹ്മപുരത്തെ മാലിന്
അബദ്ധ പ്രചാരണങ്ങളുടെ അജണ്ട
ഫാ. ടോം കൈനിക്കര
ശരീരത്തെക്കുറിച്ച് വ്യ
ജെൻഡർ ആശയപ്രചാരണത്തിനു പിന്നിൽ...
ഫാ. ടോം കൈനിക്കര
സ്ത്രീ-പുരുഷ
സ്നേഹോപാസകൻ മടങ്ങി
സിജോ പൈനാടത്ത്
‘വിശപ്പും ദാരിദ്ര്യവും സഹനവും വ
മലങ്കര ഡാമിലെ വനവത്കരണം
അഡ്വ. പീറ്റർ ജോസഫ്
1980ൽ ആയിരക്കണക്കിന് ഏക്ക
ബാങ്കുകൾ തകരുമ്പോൾ
റ്റി.സി. മാത്യു
നാലു ദിവസം. അമേരിക്കയിൽ മൂന്നു ബാങ
ലോകം കീഴടക്കി നാട്ടുപാട്ട്
വി.എസ്. ഉമേഷ്
രാജ്യമെന്നോ ഭാഷയെന്നോ വേർ
കേരളത്തിനുമേൽ കാവിക്കിരണം?
ഉള്ളതുപറഞ്ഞാൽ / ഗോപാലകൃഷ്ണൻ
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു
ഇന്ന് ബ്രഹ്മപുരം, നാളെ...
അന്തരീക്ഷ മലിനീകരണമാണ് ഇന്നത്തെ ലോകം നേരിടുന്ന
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് നാളെ പത്തു വർഷം
സാർവത്രികസഭയുടെ തലവനായി ഫ്രാൻസിസ് മാ
ലീഗിന്റെ ജൂബിലിയും കേരളത്തിലെ മുന്നണികളും
ദ്വിജന്
കേരളത്തിലെ ജനാധിപത്യമുന്നണിയിലെ പ്ര
പൊള്ളുന്ന മണ്ണ്, തണുക്കാത്ത കാറ്റ്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘ഒരു ഭൂമി, ഒരു കുടുംബ
അധമകല സംസ്കാരത്തെ ദുഷിപ്പിക്കുന്നു
ഡോ. കെ.എൻ. ഫ്രാൻസിസ്
‘കക്കുകളി’ എന്ന പേരിൽ ഇട
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിനിറവിൽ
വി. മനോജ്
കേരള രാഷ്ട്രീയത്തിലെ നി
വനിതകളുടെ നേതൃത്വത്തിൽ ഗതിവേഗമാർജിക്കുന്ന വികസനം
അമിതാഭ് കാന്ത് (നീതി ആയോഗ് മുൻ സിഇഒ)
നിർണായകഘട്ടത്തി
അരങ്ങു കൊഴുപ്പിക്കുന്ന കർണാടക തെരഞ്ഞെടുപ്പുകാലം
മണികർണിക ശ്രീരാമരാജു
വിജയസങ്കല്പയാത്ര വെറുമൊരു സ്വപ്നം മാത്രമാവു
‘കക്കുകളി’യുടെ രാഷ്ട്രീയം!
ഫാ. വർഗീസ് വള്ളിക്കാട്ട്
ഫ്രാൻസിസ് നൊറോണയുടെ ‘കക്കുകളി’ നാടകമാക
വനിതാ അഭിഭാഷകരിലെ ഉറച്ച ശബ്ദം, സെലിൻ വിൽഫ്രഡ്
എസ്. മഞ്ജുളാദേവി
പുരുഷന്മാർ കൈയടക്കി വാണിരു
മാലിന്യമലയിലെ ക്രിസ്തുസാക്ഷ്യം
കൊച്ചിയെ ആകമാനം പുകയ്ക്കുള്ളിൽ നിറുത്തിക്കൊണ്ടു
ലിംഗസമത്വം: തുടങ്ങേണ്ടത് കുടുംബങ്ങളിൽ
ഡോ. ഡെയ്സൻ പാണേങ്ങാടൻ
ആൺകുട്ടികളുട
കൊച്ചിയില്‍ പുകയുന്ന സങ്കടങ്ങള്‍, കേരളത്തിന്റെയും
സിജോ പൈനാടത്ത്
മെട്രോ ഉള്‍പ്പെടെ ആധുനികനഗരങ്
എൻജിനിയറിംഗ് വിദ്യാഭ്യാസത്തില്‍ കേരളം കുതിക്കണമെങ്കില്‍
ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കേരള സംസ്ഥാനത്തി
Latest News
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ശ്രീരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ തീപിടിത്തം
വിമാന യാത്രാനിരക്ക് വർധന; ചാർട്ടേഡ് ഫ്ലൈറ്റിന് അനുമതി തേടി കേരളം
Latest News
വരുന്നു വിലക്കയറ്റക്കാലം; ഏപ്രിൽ ഒന്ന് മുതൽ ഇന്ധന വില കൂടും
സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ട്രൈബ്യൂണല്‍ തള്ളി
പാലക്കാട്ട് വൃദ്ധ കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ശ്രീരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിൽ തീപിടിത്തം
വിമാന യാത്രാനിരക്ക് വർധന; ചാർട്ടേഡ് ഫ്ലൈറ്റിന് അനുമതി തേടി കേരളം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top