കടം വാങ്ങി എത്രനാൾ ..?
Tuesday, February 28, 2023 1:26 AM IST
ഡോ. ജോസ് മാത്യു

സർക്കാർ ഖജനാവിൽ പണമില്ലെന്നും, സമാനതകളില്ലാത്ത ധനപ്രതിസന്ധിയിലാണ് കേരളമെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്. മാർച്ചുമാസത്തിലെ ഇടപാടുകൾ തീർക്കാൻ 25,000 കോടി ആവശ്യമായിരിക്കെ സർക്കാരിന്‍റെ പക്കൽ 10,000 കോടി പോലും ഇല്ലാത്ത അവസ്ഥയാണുള്ളതെന്നാണ് സൂചന. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം മേടിക്കാനുള്ള തന്ത്രപ്പാടിലാണ് സർക്കാർ. സഹകരണ ബാങ്കുകളെയും ക്ഷേമബോർഡുകളെയും ഇതിനായി സമീപിച്ചുകഴിഞ്ഞു. ക്ഷേമപെൻഷനുകൾ മുടങ്ങിയിട്ട് മാസങ്ങളായി. കർഷകരിൽനിന്നും കഴിഞ്ഞവർഷം സംഭരിച്ച നെല്ലിനുള്ള പ്രതിഫലം പോലും കൊടുത്തിട്ടില്ല. കരാറുകാർക്ക് കോടികൾ കുടിശികയായി കൊടുക്കാനുണ്ട്.

കടം, കടം, കടം...

മുൻ കടബാധ്യതയ്ക്കുള്ള ഭീമമായ പലിശ കൊടുക്കാനുള്ള ഒരു വഴിയും സർക്കാരിന്‍റെ പക്കലില്ല. ധനപ്രതിസന്ധിക്കു കേന്ദ്രസർക്കാർ നയങ്ങളെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനമന്ത്രി നല്കിയ മറുപടിയിൽ, കഴിഞ്ഞ അഞ്ച് വർഷമായി കേരളസർക്കാർ കേന്ദ്രത്തിന് നൽകേണ്ട, അക്കൗണ്ട് ജനറൽ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം നൽകാത്തതുകൊണ്ടാണ് ജിഎസ്ടി കുടിശിക പൂർണമായും നല്കാതെവന്നതെന്നും സാക്ഷ്യപത്രം കിട്ടിയാലുടൻ ബാക്കിയുള്ള 750 കോടി രൂപ പൂർണമായും നല്കുമെന്നും പറഞ്ഞത് സർക്കാർ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ചിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത് എത്തിയിരിക്കുന്നു.

തെറ്റായ പൊതുബോധം

കേരളത്തിന്‍റെ ധനപ്രതിസന്ധി ഒരു ദിവസംകൊണ്ടുണ്ടായ പ്രതിഭാസമല്ല. മാറി മാറി ഭരിച്ച സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. സർക്കാർ ഖജനാവ് അക്ഷയപാത്രമാണെന്നും എത്ര ബാധ്യതയുണ്ടെങ്കിലും സർക്കാർ അത് നിർവഹിച്ചു കൊള്ളുമെന്നുള്ള പൊതുബോധവും വോട്ടുബാങ്കുകളെ മത്സരിച്ച് പ്രീണിപ്പിച്ച് വശത്താക്കാനുള്ള മുന്നണി രാഷ്‌ട്രീയത്തിന്‍റെ സമ്മർദങ്ങളും യാഥാർഥ്യബോധമില്ലാത്തതും ആശയദാരിദ്ര്യവുമുള്ള രാഷ‌്ട്രീയ നേതൃത്വങ്ങളുമാണ് കേരളം നേരിടുന്ന ധനപ്രതിസന്ധിയുടെ അടിസ്ഥാന കാരണം.

സാന്പത്തിക മുരടിപ്പ്

ഏതൊരു സന്പദ്‌വ്യവസ്ഥയ്ക്കും അടിസ്ഥാന മേഖലകളായ കൃഷിയും വ്യവസായവും പുരോഗതി കൈവരിക്കാതെ സേവന മേഖലയിലുണ്ടാകുന്ന വളർച്ചകൊണ്ടുമാത്രം മുന്നേറാൻ സാധിക്കുകയില്ല. ആഡംബരമേഖലയും ആർഭാടജീവിതവും ഒരു വശത്ത് വളരുന്പോൾ നമ്മുടെ സന്പത്തിന്മേൽ കേരളീയർക്ക് നിയന്ത്രണമില്ലാതായിരിക്കുന്നു. സന്പത്തിന്‍റെ ചരിത്രപരമായ ഗതിയെ തെറ്റിച്ച് പണം ഉപയോഗപ്പെടുത്തുക എന്നതിൽനിന്നും പണം ചിലവഴിക്കുക എന്നതിലേക്ക് മലയാളി മാറി.

ഭാരമാകുന്ന പൊതുമേഖല

പൊതുഖജനാവിനെ സഹായിക്കേണ്ട പൊതുമേഖലയും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കി ഖജനാവിന് ഭാരമാകുകയും ചെയ്യുന്നതാണ് നമ്മുടെ സാന്പത്തിക പ്രതിസന്ധിക്ക് ഒരു കാരണം. കേന്ദ്രസർക്കാരിനേക്കാൾ പൊതുമേഖലാ സ്ഥാപനങ്ങൾ ഉള്ളത് കേരളത്തിലാണ്. 155 എണ്ണം നിലവിലുള്ളതായി സർക്കാർ രേഖകൾ പറയുന്നു. ഭൂരിപക്ഷത്തിന്‍റെയും വിറ്റുവരവ് 50 കോടിയിൽ താഴെ മാത്രമാണ്. അവ ഉണ്ടാക്കിയിട്ടുള്ള സഞ്ചിതനഷ്ടം ആയിരക്കണക്കിനു കോടികളാണ്. ഭരണാധികാരികളെ നോക്കുകുത്തികളാക്കി, സംഘടിത ഉദ്യോഗസ്ഥ യൂണിയനുകളുടെ തേർവാഴ്ചയാണ് ആ സ്ഥാപനങ്ങളിൽ നടക്കുന്നത്. ഉദ്യോഗസ്ഥ യൂണിയനുകളുടെ നിർദേശങ്ങൾ മാത്രം അനുസരിച്ച് ശന്പളം പരിഷ്കരിച്ചുകൊടുക്കുന്ന സ്ഥാപനങ്ങൾ വരെ നമ്മുടെ നാട്ടിലുണ്ട്.


വെള്ളാനകൾ

കെഎസ്ആർടിസിയും വൈദ്യുതി ബോർഡും സ്വകാര്യവത്കരിക്കേണ്ട സമയം അതിക്രമികരിച്ചിരിക്കുന്നു. അന്പതുകളിലും അറുപതുകളിലും പശ്ചാത്തല സൗകര്യമൊരുക്കാനുള്ള മേഖലകളിൽ നിക്ഷേപം നടത്താൻ സ്വകാര്യ മേഖലയ്ക്ക് പ്രാപ്തിയില്ലാതിരുന്ന കാലത്ത് സർക്കാർ ആ രംഗത്ത്പ്രവർത്തിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാലിന്ന് സ്ഥിതിഗതികൾ മാറിയിരിക്കുന്നു. കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കാര്യക്ഷമതയില്ലായ്മയുടെയും കേന്ദ്രങ്ങളായി ഒട്ടുമിക്ക പൊതുമേഖല സ്ഥാപനങ്ങളും അധഃപതിച്ചിരിക്കുന്നു. അതുകൊണ്ടാണല്ലോ ഏറ്റവും കൂടുതൽ ബസ്ചാർജും വൈദ്യുതി ചാർജും അതുപോലെ നികുതികളും ഈടാക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നത്.

ശന്പളവും പെൻഷനും

സംഘടിത ഉദ്യോഗസ്ഥ കൊള്ള റവന്യു വരുമാനത്തിന്‍റെ സിംഹഭാഗവും ശന്പളത്തിനും പെൻഷനും വേണ്ടി ചെലവഴിക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ട് ദശകങ്ങളായി. കേരളം രൂപീകരിച്ചപ്പോൾ ഒരു ഐജിയും ഒരു സെക്രട്ടറിയും ഉള്ള സ്ഥാനത്ത് ഇന്ന് എത്ര ഐജിമാരും സെക്രട്ടറിമാരും വകുപ്പുകളുമാണുള്ളത്. പുതിയ പുതിയ പോസ്റ്റുകളും വകുപ്പുകളും കോർപറേഷനുകളും യൂണിയനുകളുടെയും രാഷ്ട്രീയ നേതൃത്വങ്ങളുടെ സമ്മർത്തിന്‍റെ ഫലമായി അനുദിനമെന്നോണം സൃഷ്ടിക്കപ്പെടുന്നു. ഈ വർഷം ഫെബ്രുവരി മൂന്നിന് അവതരിപ്പിച്ച ബജറ്റിൽപോലും പട്ടിക്കും പൂച്ചയ്ക്കും തീറ്റയുണ്ടാക്കുന്ന പെറ്റ് ഫുഡ് കോർപറേഷൻ രൂപീകരിക്കുമെന്നു പറഞ്ഞിട്ടുണ്ട്.

കർഷകരും സംരംഭകരുമില്ല

കാർഷിക-വ്യവസായ മേഖലകളിൽ മുതൽമുടക്കാനോ പുതിയ സംരംഭങ്ങൾ തുടങ്ങാനോ ആരും ഇവിടെ മുതിരാറില്ല. കാർഷികമേഖല വലിയ തകർച്ചയുടെ വക്കിലാണ്.നമ്മുടെ വ്യവസായ-വാണിജ്യ-കാർഷിക പ്രവർത്തനങ്ങൾ നടന്നുപോകുന്നത് ബംഗാളികളെ ആശ്രയിച്ചാണ്. ഉത്പന്നങ്ങളുടെ വിലത്തകർച്ചയും വളരെ ഉയർന്ന കൂലി ചെലവും മൂലം കാർഷിക മേഖല ഇന്ന് മുരടിപ്പിലാണ്. കേരളത്തിന്‍റെ സന്പദ്‌വ്യവസ്ഥയിൽ വർഷങ്ങളോളം മുന്നിട്ടുനിന്ന റബർ കൃഷിയുടെ മരണമണി മുഴങ്ങികഴിഞ്ഞു. പുതുതായി റബർ കൃഷി ആരംഭിക്കാൻ തയാറാകുന്നവരുടെ എണ്ണം വർഷം തോറും കുറഞ്ഞുവരുന്നു. നിക്ഷേപകസൗഹൃദ സംസ്ഥാനമാണ് നമ്മുടേതെന്നും പത്രത്തിൽ പരസ്യം ചെയ്തതുകൊണ്ടു മാത്രം ഒരാളും ഇങ്ങോട്ടു കടന്നുവരില്ല.

പ്രതീക്ഷയറ്റ ചെറുപ്പക്കാർ

ആരെയും ഭയപ്പെടുത്തുന്ന, പിന്നോട്ടു വലിക്കുന്ന ട്രേഡ് യൂണിയൻ മിലിറ്റൻസിയാണ് സമസ്ത മേഖലകളിലും ഇന്ന് നിലവിലുള്ളത്. നൂറുകണക്കിന് വ്യവസായ യൂണിറ്റുകൾ പൂട്ടിപ്പോയിരിക്കുന്നു. നമ്മുടെ പരന്പരാഗത വ്യവസായങ്ങൾ പോലും അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചുകഴിഞ്ഞു. മദ്യവും ഭാഗ്യക്കുറിയും ചിട്ടി ബിസിനസും നടത്തി നമ്മുടെ ഉത്പാദനമേഖലയിൽ ചലനം സൃഷ്ടിക്കാൻ സർക്കാരിന് കഴിയുകയില്ല. അടുത്തകാലത്തായി വലിയ തോതിൽ ചെറുപ്പക്കാർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറാൻ തുടങ്ങിയിട്ടുള്ളത് നമ്മുടെ നാടിന്‍റെ ഭാവിയിൽ തലമുറയ്ക്ക് പ്രതീക്ഷയില്ലാത്തതുകൊണ്ടാണ്.

 “പൊതുപണം ചെലവഴിക്കാൻ തീരുമാനിക്കുന്പോൾ സമൂഹത്തിലെ ഏറ്റവും ദരിദ്രനായ മനുഷ്യന് എന്തു പ്രയോജനം ലഭിക്കും’’ എന്ന കാര്യമാണ് ഭരണാധികാരികൾ കണക്കിലെടുക്കേണ്ടത് എന്നുള്ള ഗാന്ധിയൻ കാഴ്ചപ്പാടോടെ ധൂർത്തും ആർഭാടവും അഴിമതിയും അവസാനിപ്പിച്ച് കർശനമായ സാന്പത്തിക അച്ചടക്കം നടപ്പാക്കിയാൽ ഇന്നത്തെ ധനപ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.