ചോദ്യങ്ങൾ സൃഷ്ടിച്ച രാമൻ പ്രഭാവം
Tuesday, February 28, 2023 1:30 AM IST
ഡോ. കെ.പി. രാജപ്പൻ നായർ

ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാതൃരാജ്യത്തിന് അഭിമാനമേകിയ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞൻ സർ ചന്ദ്രശേഖർ വെങ്കട രാമൻ ലോകം ഇതുവരെ കണ്ടതിൽ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു. പ്രകാശം ഒരു സുതാര്യമായ പദാർഥത്തിലൂടെ സഞ്ചരിക്കുന്പോൾ, വ്യതിചലിക്കുന്ന ചില പ്രകാശം തരംഗദൈർഘ്യത്തിൽ മാറുന്നു എന്ന കണ്ടെത്തലിന് 1930ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ കരസ്ഥമാക്കി. ഈ പ്രതിഭാസത്തെ ഇപ്പോൾ രാമൻ സ്കറ്ററിംഗ് അല്ലെങ്കിൽ രാമൻ പ്രഭാവം എന്നു വിളിക്കുന്നു.
സ്വന്തമായി വികസിപ്പിച്ച ഒരു സ്പെക്‌ട്രോഗ്രാഫ് ഉപയോഗിച്ച് അദ്ദേഹവും വിദ്യാർഥിയായ കെ.എസ്. കൃഷ്ണനും, പ്രകാശം സുതാര്യമായ ഒരു വസ്തുവിലൂടെ കടന്നു പോകുന്പോൾ, വ്യതിചലിച്ച പ്രകാശം അതിന്‍റെ തരംഗദൈർഘ്യവും ആവൃത്തിയും മാറ്റുന്നതായി കണ്ടെത്തി. ശബ്ദശാസ്ത്രത്തോടുള്ള രാമന്‍റെ ആദ്യകാല ആകർഷണം, ലൈറ്റ് ക്വാണ്ടത്തിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പിന്നീടുള്ള ഉൾക്കാഴ്ചകളുടെ അടിസ്ഥാനമായി മാറി.

അദ്ഭുതക്കാഴ്ച

1924ൽ യൂറോപ്പിലേക്കുള്ള ഒരു യാത്രയിൽ മെഡിറ്ററേനിയൻ കടലിന്‍റെ നീലനിറം അദ്ദേഹത്തെ അദ്ഭുതപ്പെടുത്തി. മനുഷ്യന്‍റെ അന്വേഷണാത്മക മനസ് ഒരിക്കലും വ്യതിചലിപ്പിക്കാതെ പുതിയ പുതിയ മേച്ചിൽ പുറങ്ങളിലേക്കും പുതിയ, പുതിയ കണ്ടുപിടത്തങ്ങളിലേക്കും നയിക്കുമെന്നു രാമൻ എക്കാലവും വിശ്വസിച്ചിരുന്നു. എന്തുകൊണ്ടാണ് കടൽ നീലയായിരിക്കുന്നത്? പൂക്കൾക്ക് നിറങ്ങളുള്ളത് എന്തുകൊണ്ട്? തബലയും മറ്റു സംഗീതോപകരണങ്ങളും എങ്ങനെ ശബ്ദമുണ്ടാക്കുന്നു? എന്തുകൊണ്ടാണ് ക്രിസ്റ്റൽ ഇത്രയധികം സ്പെക്‌ട്രം റിഫ്രാക്‌ട് ചെയ്യുന്നത്? ഇങ്ങനെയുള്ള ചോദ്യങ്ങൾ അദ്ദേഹത്തിന്‍റെ മനസിൽ നുരഞ്ഞുപൊന്തി. അങ്ങനെയാണ് കപ്പലിൽ സഞ്ചരിക്കുന്പോൾ കടലിന്‍റെ നീലനിറം അദ്ദേഹത്തിന്‍റെ മനസിൽ പൊന്തിവന്നത്. പ്രകാശത്തിന്‍റെ വിവിധ വശങ്ങളിലേക്ക് അദ്ദേഹം അങ്ങനെ ആകൃഷ്ടനായി. അത് ഒടുവിൽ അദ്ദേഹത്തെ നോബേൽ സമ്മാനത്തിനർഹനാക്കിയ കണ്ടെത്തലിലേക്കു നയിക്കുകയും ചെയ്തു. ഏതെങ്കിലും പദാർഥത്തിൽ പ്രകാശം പതിക്കുന്പോൾ പ്രകാശം ചിതറുകയും പ്രകാശത്തിന്‍റെ നിറം മാറുകയും ചെയ്യുന്നു. പ്രകാശത്തിന്‍റെ ഈ വർണ മാറ്റത്തെയാണ് നമ്മൾ ‘രാമൻ പ്രഭാവം’ എന്നു വിളിക്കുന്നത്.

നമ്മുടെ രാജ്യത്തുനിന്നുള്ള രണ്ട് ക്വാണ്ടം ഭൗതികശാസ്ത്രജ്ഞരെ നാം പരിഗണിക്കുകയാണെങ്കിൽ ഒരാൾ സത്യേന്ദ്രനാഥ് ബോസും മറ്റെയാൾ സർ സി.വി. രാമനുമാണ് എന്നു നമുക്കു മനസിലാക്കാം. ബോസ്, ബോസോണിനു ജന്മം നല്കിയെങ്കിൽ രാമൻ, രാമൻ പ്രഭാവത്തിനു രൂപം നല്കി. പല ആധുനിക ലബോറട്ടറികളിലും രാമൻ ഇഫക്ട് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. രാമൻ സ്പെക്‌ട്രോമീറ്റർ അടങ്ങിയിട്ടില്ലാത്ത രാസ-ഭൗതിക ലാബുകളോ ജൈവശാസ്ത്ര ലാബുകളോ ലോകത്തിലില്ല. അടുത്തയിടെ ചൊവ്വയിൽ ഇറങ്ങിയ പെർസെവറൻസിലും രണ്ട് രാമൻ സ്പെക്‌ട്രോമീറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്.

ഫിസിക്സിൽ സ്വർണമെഡൽ

1888 നവംബർ ഏഴിന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് ചന്ദ്രശേഖര വെങ്കട രാമന്‍റെ ജനനം. പിതാവ് ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും അധ്യാപകനായിരുന്നു. അതിനാൽ ആദ്യം മുതലേ അദ്ദേഹം ഒരു അക്കാദമിക് അന്തരീക്ഷത്തിലാണ് മുഴുകിയത്. 1902ൽ മദ്രാസിലെ പ്രസിഡന്‍സി കോളജിൽ ചേർന്ന അദ്ദേഹം 1904ൽ ബിഎ പരീക്ഷ, ഫിസിക്സിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും നേടി. 1907 രാമന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

1907ൽ ഫിസിക്സിൽ എംഎ ബിരുദം നേടി. ഏറ്റവും ഉയർന്ന ഡിസ്റ്റിംഗ്ഷൻ നേടി. ആ വർഷം തന്നെ അദ്ദേഹം ലോകസുന്ദരിയെ വിവാഹം ചെയ്തു. ആ വിവാഹത്തിൽ രണ്ടു മക്കൾ. അക്കാലത്ത് ശാസ്ത്രമേഖല മികച്ച ജോലിസാധ്യതകൾക്കു കളമൊരുക്കില്ല എന്നു കണ്ട്, രാമൻ ആ വർഷം ഇന്ത്യൻ ഫിനാൻഷ്യൽ സർവീസസ് പരീക്ഷയെഴുതി. ആ പരീക്ഷയിൽ അദ്ദേഹം ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ ഇന്ത്യാ ഗവൺമെന്‍റിന്‍റെ അസിസ്റ്റന്‍റ് ഓഡിറ്റർ ജനറലായി ജോലി ലഭിച്ചു. അങ്ങനെ രണ്ട് പ്രസിദ്ധരായ നൊബേൽ ജേതാക്കൾ ആൽബർട്ട് ഐൻസ്റ്റീനും സി.വി. രാമനും പേറ്റന്‍റ് ഓഫീസിലും ഓഡിറ്റ് ഓഫീസിലുമായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത് എന്നുള്ളത് ആശ്ചര്യമുളവാക്കുന്നതാണ്. അങ്ങനെ രാമൻ 1907ൽ ഇന്ത്യൻ ധനകാര്യ വകുപ്പിൽ ചേർന്നു.

ഗവേഷണങ്ങളിലേക്ക്

ഒരു ദിവസം ട്രാമിൽ ജോലിക്കു പോകുന്പോൾ ഇന്ത്യൻ അസോസിയേഷൻ ഓഫ് കൾട്ടിവേഷൻ ഓഫ് സയൻസിന്‍റെ ബോർഡ് അദ്ദേഹം ശ്രദ്ധിച്ചു. അവിടെ മികച്ച ലൈബ്രറിയും വളരെ നല്ല ഉപകരണങ്ങളുമുണ്ടെന്നത് അദ്ദേഹം ശ്രദ്ധിച്ചു. സായാഹ്‌നങ്ങളും പ്രഭാതങ്ങളും അസോസിയേഷനിൽ ചെലവഴിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. തന്‍റെ ഓഫീസിലെ ചുമതലകൾ തീർക്കാൻ കൂടുതൽ സമയമെടുത്തെങ്കിലും, കൽക്കട്ടയിലെ ഇന്ത്യൻ അസോസിയേഷൻ ഫോർ കൾട്ടിവേഷൻ ഓഫ് സയൻസിന്‍റെ ലബോറട്ടറിയിൽ പരീക്ഷണാത്മക ഗവേഷണം നടത്താൻ രാമൻ അവസരങ്ങൾ കണ്ടെത്തി. 1909 ആയപ്പോഴേക്കും വൈബ്രേറ്റിംഗ് സ്ട്രിംഗുകളുടെ ഫലങ്ങളെക്കുറിച്ച് നേച്ചർ മാഗസിനിൽ അദ്ദേഹം തന്‍റെ ആദ്യപ്രബന്ധം പ്രസിദ്ധീകരിച്ചു. ഒപ്റ്റിക്സ്, അക്യുസ്റ്റിക്സ് എന്നിവയിലായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യകാല ഗവേഷണങ്ങൾ.


രാമന്‍റെ ഗവേഷണത്തിലുള്ള കഴിവിനെ പരിഗണിച്ച് 1917ൽ കൽക്കട്ട സർവകലാശാലയിൽ ‘പാലിറ്റ് ചെയർ ഓഫ് ഫിസിക്സ്’ എന്ന തസ്തിക അദ്ദേഹത്തിനു ലഭിച്ചു. ഐഎസിഎസിലും കൽക്കട്ട സർവകലാശാലയിലും നടത്തിയ പരീക്ഷണങ്ങളും പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തെ ലോകപ്രശസ്തനാക്കി.

ഒരു പുതിയ വികിരണം

1924ൽ അങ്ങനെയാണ് മുന്പ് സൂചിപ്പിച്ചതുപോലെ യൂറോപ്പിലേക്കുള്ള ഒരു യാത്രയിലാണ് മെഡിറ്ററേനിയൻ കടലിന്‍റെ സന്പന്നമായ നീലനിറം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്. ജലത്തിലെ ‘പ്രകാശത്തിന്‍റെ തന്മാത്രാ വിസരണവും കടലിന്‍റെ നിറവും’ എന്ന തലക്കെട്ടിൽ ഒരു പേപ്പർ പ്രസിദ്ധീകരിക്കാൻ ഇതുകാരണമായി. പ്രകാശ വിസരണത്തിൽ അദ്ദേഹം ആകൃഷ്ടനായതിന്‍റെ തുടക്കമായിരുന്നു ഇത്. അതു രാമൻ പ്രഭാവത്തിന്‍റെ കണ്ടുപിടത്തത്തിലേക്കു നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ശിഷ്യൻ രാമനാഥനും മറ്റൊരു വിദ്യാർഥി കെ.എസ്. കൃഷ്ണനും ഈ ഗവേഷണങ്ങളിൽ അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തിന്‍റെ ആദ്യകാല ഗവേഷണങ്ങൾക്ക് ഇൻഡസ്ട്രിയലിസ്റ്റ് ജി.ഡി. ബിർള സാന്പത്തികമായി വളരെ സഹായിച്ചു.

1928 മാർച്ച് 16ന് ബംഗളൂരുവിൽ നടന്ന സൗത്ത് ഇന്ത്യൻ സയൻസ് അസോസിയേഷന്‍റെ യോഗത്തിൽ രാമൻ ‘ഒരു പുതിയ വികിരണം’ എന്ന ഔപചാരികവും വിശദവുമായ വിവരണം അവതരിപ്പിച്ചു. മാർച്ച് 31ന് ഇന്ത്യൻ ജേണൽ ഓഫ് ഫിസിക്സിൽ അദ്ദേഹത്തിന്‍റെ പ്രഭാഷണം പ്രസിദ്ധീകരിച്ചു. കടലാസ് റീപ്രിന്‍റിന്‍റെ 1000 കോപ്പികൾ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്ക് അന്ന് അ‍യച്ചുകൊടുത്തു. റഥർഫോർഡ്, നീൽസ് ബോർ, സൊമ്മെർഫെൽഡ് തുടങ്ങിയ നിരവധി നൊബേൽ സമ്മാന ജേതാക്കൾക്കും അദ്ദേഹം റീപ്രിന്‍റുകൾ അയച്ചുകൊടുത്തു. 1928 ഫെബ്രുവരി 28ന് അദ്ദേഹം ഒരു പത്രസമ്മേളനം വിളിച്ചു. വളരെ പ്രധാനപ്പെട്ട ഒരു കണ്ടുപിടിത്തമാണ് താൻ നടത്തിയതെന്നും ഇതിന് നൊബേൽ ലഭിച്ചേക്കുമെന്നും സി.വി. രാമൻ അവകാശപ്പെട്ടതായി അടുത്തദിവസം മാധ്യമങ്ങളിൽ വാർത്ത വന്നു. കൽക്കട്ട സർവകലാശാലയിലെ പ്രഫസർ സി.വി. രാമൻ എഫ്ആർഎസ് ഭൗതികശാസ്ത്രത്തിന് അടിസ്ഥാനപരമായ പ്രാധാന്യമുള്ള ഒരു കണ്ടെത്തൽ നടത്തിയെന്നുള്ളതായിരുന്നു പത്രവാർത്ത.

സോമ്മർഫെൽഡ് നേരിട്ടു കൽക്കട്ടയിലെത്തി ഇതൊരു യഥാർഥ കണ്ടെത്തലാണെന്ന് ബോധ്യപ്പെട്ടു. അദ്ദേഹം യൂറോപ്പിലേക്കു മടങ്ങിയ ഉടൻതന്നെ ഇവരെല്ലാം ഒത്തുചേർന്ന് നൊബേൽ സമ്മാനത്തിനായി രാമന്‍റെ പേര് നിർദേശിച്ചു. 1930 നവംബർ 15ന് അദ്ദേഹത്തിന് നൊബേൽ ലഭിച്ചതായി ടെലിഗ്രാം വന്നു.

ഇന്ത്യൻ ജേണൽ ഓഫ് ഫിസിക്സ്

ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ പ്രഫസർ എ.എച്ച്. കോംപ്റ്റണിന് (A.H. Compton) നൊബേൽ ലഭിച്ചത് X-Ray സ്കാറ്ററിംഗിൽ ആയിരുന്നെങ്കിൽ രാമനു കിട്ടിയത് സാധാരണ പ്രകാശത്തിലുണ്ടാകുന്ന സ്കാറ്ററിംഗിലാണ്. ഇവ രണ്ടും സമാനമായ കണ്ടുപിടിത്തങ്ങളായിരുന്നു. വ്യത്യസ്ത തരംഗദൈർഘ്യങ്ങളിൽ ആ‍യിരുന്നു എന്നു മാത്രം.

കൽക്കട്ടയിലെ 15 വർഷത്തിനുശേഷം അദ്ദേഹം ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രഫസറായി (1933-1948). പിന്നീട് 1948 മുതൽ ബംഗളൂരുവിലെ രാമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ചിന്‍റെ ഡയറക്ടറായി. 1926ൽ ഇന്ത്യൻ ജേണൽ ഓഫ് ഫിസിക്സ് സ്ഥാപിച്ചു. അതിന്‍റെ എഡിറ്ററും അദ്ദേഹമാണ്. രാമൻ ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്‍റെ സ്ഥാപനം സ്പോൺസർ ചെയ്യുകയും അതിന്‍റെ തുടക്കംമുതൽ പ്രസിഡന്‍റായി പ്രവർത്തിക്കുകയും ചെയ്തു.

ജർമനിയും രാമനും

നിരവധി ഓണററി ഡോക്ടറേറ്റുകളും സയന്‍റിഫിക് സൊസൈറ്റികളുടെ അംഗത്വവും നല്കി രാമനെ ആദരിച്ചിട്ടുണ്ട്. തന്‍റെ കരിയറിന്‍റെ തുടക്കത്തിൽ (1924) റോയൽ സൊസൈറ്റിയുടെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1929ൽ നൈറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ജർമനിയുമായി ആഴത്തിലുള്ള ബന്ധം പങ്കിട്ട ഇന്ത്യൻ നൊബേൽ സമ്മാനജേതാവ് സർ സി.വി. രാമന്‍റെ പേപ്പറുകളുടെയും ചില കൈയെഴുത്തു പ്രതികളുടെയും കോപ്പികൾ 2015 ഏപ്രിൽ 14ന് ജർമനിയിലെ ബെർലിനിൽ വച്ച് ചാൻസലർ ആംഗല മെർക്കലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചു. ഭാരതം ഏറ്റവും കൂടുതൽ ആദരിക്കുന്ന ശാസ്ത്രകാരനാണ് സർ സി.വി. രാമൻ എന്നുള്ളതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.

സർ സി.വി. രാമന് ജർമനിയുമായി ആഴത്തിൽ ബന്ധമുണ്ടായിരുന്നു. രാമന്‍റെ കാലത്താണ് ഇന്തോ-ജർമൻ ഗവേഷണ സഹകരണത്തിനു കൂടുതൽ ഉത്തേജനം കിട്ടിയത്. അത്തരം സഹകരണം വർഷങ്ങളായി വളരെയധികം വളർന്നു. ഇപ്പോൾ ജർമനി ഗവേഷണത്തിലെ ഇന്ത്യയുടെ മുൻനിര പങ്കാളികളിൽ ഒന്നാണ്.

സർ ചന്ദ്രശേഖര വെങ്കട രാമൻ - 1970 നവംബർ 21ന് അന്തരിച്ചു. എന്നിരുന്നാലും അദ്ദേഹത്തിന്‍റെ സംഭാവനയായ രാമൻ ഇഫക്ടിൽ കൂടി അദ്ദേഹം ഇന്നും ജീവിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.