Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മൃഗാധിപത്യമല്ല, ജനാധിപത്യം
Wednesday, May 24, 2023 11:41 PM IST
നാട്ടിൽ വേണ്ട കാട്ടുനീതി - 5 / റെജി ജോസഫ്
ആദിവാസികളെ വന്യമൃഗങ്ങൾ കൊലപ്പെടുത്തിയാൽ നഷ്ടപരിഹാരം നൽകേണ്ടിവരാറില്ല. ഇവർക്ക് വിവാഹം രജിസ്റ്റർ ചെയ്യുന്ന പതിവില്ലാത്തതിനാൽ അവകാശി പങ്കാളിയാണെന്നതിന് തെളിവില്ല. ചിലരാകട്ടെ ഗോത്ര ആചാരമനുസരിച്ച് ഒരുമിച്ചു പാർക്കുന്നവരാകാം. ഒന്നിലേറെ പങ്കാളികളുമുണ്ടാകാം. ഇക്കാരണങ്ങളാൽ അട്ടപ്പാടിയിലും വയനാട്ടിലും അൻപതിലേറെ ഇരകൾക്ക് നയാപൈസ നൽകേണ്ടിവന്നില്ല. അട്ടപ്പാടിയിൽ പലപ്പോഴായി ആറുപേരെ ആന കൊന്നത് അവരുടെ വീടുകൾകൂടി തകർത്തശേഷമാണ്. ഉടമസ്ഥതാവകാശ രേഖകളില്ലെന്ന പേരിൽ നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടു.
സംസ്ഥാനത്ത് ഇന്നേവരെ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരേറെയും പുരുഷൻമാരാണ്. ഒപ്പം കർഷകരുമാണ്. അത്താണിയെ നഷ്ടമാകുന്പോൾ അവശേഷിക്കുക ഒരു വിധവയും ഏതാനും കുട്ടികളുമാണ്. ജീവനമാർഗം ഇല്ലാതായി കുടുംബം അന്യാധീനപ്പെടുന്ന ദയനീയ സാഹചര്യമാണുണ്ടാകുക.
കൃഷിനാശമുണ്ടായാൽ കൈവശത്തിലുള്ളതും കരം അടച്ചതുമായ സ്ഥലത്തെ കൃഷിക്കു മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. പാട്ടക്കൃഷിയും സംഘക്കൃഷിയും നടത്തുന്നവരുടെ അപേക്ഷകൾ തള്ളുകയാണ് പതിവ്.
പഞ്ചായത്തിന്റെ അധികാരം
കാട്ടുപന്നി ശല്യത്തിനെതിരേ വനം ഓഫീസിൽ പരാതിപ്പെട്ടാൽ പഞ്ചായത്തിനാണ് ഇപ്പോൾ ദൗത്യം എന്നതാണ് ഇപ്പോഴുള്ള നിർദേശം. കാട്ടുപന്നിയെ വെടിവയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് അധികാരം നൽകിയിട്ടുണ്ടെങ്കിലും പരിമിതികൾ പലതാണ്. ഒന്ന് തോക്ക് ലൈസൻസുള്ളവർ പല പഞ്ചായത്തുകളിലും ഒരാൾപോലുമില്ല. ലൈസൻസുള്ളവർക്ക് തോക്ക് കൈവശം കാണണമെന്നില്ല. പന്നിയെ കൊന്ന് മറവു ചെയ്യുന്നയാൾക്ക് ആയിരം രൂപ പ്രതിഫലം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള ഉത്തരവ് ഇതേവരെ വന്നിട്ടില്ല. ഒരു പഞ്ചായത്തും ബജറ്റിൽ പന്നിവേട്ടയ്ക്ക് തുക വകയിരുത്തിയിട്ടില്ല. ആഴത്തിൽ കുഴിയെടുത്ത് മണ്ണെണ്ണയൊഴിച്ച് മറവു ചെയ്യുന്നതിനും ഫണ്ടില്ല. സംസ്ഥാനത്ത് ഒരു വർഷത്തിനുള്ളിൽ മൂവായിരം പന്നികളെ കൊന്നതിൽ പ്രതിഫലം കൊടുത്തത് നൂറിൽതാഴെ പേർക്കാണ്. അതാവട്ടെ കർഷകർ പിരിവെടുത്തും.
പന്നിക്കൂട്ടം പാടങ്ങളിൽ വിളവായ നെല്ല് തിന്നുന്നത് ആലത്തൂർ, ചിറ്റൂർ, കൊല്ലങ്കോട് പ്രദേശങ്ങളിൽ പതിവായിരിക്കുന്നു. പാടങ്ങൾ വെളുപ്പിക്കുന്ന സ്ഥിതി വന്നതോടെ കർഷകർ പഞ്ചായത്തുകളെ സമീപിച്ചപ്പോൾ വെടിക്കാരനെ കിട്ടാനില്ലെന്നും പ്രതിഫലം കൊടുക്കാൻ ഫണ്ടില്ലെന്നും അറിയിച്ചതോടെ കർഷകർ പരിഹാരം കണ്ടെത്തി. പാടശേഖരസമിതി ഇതിനായി ഇരുപതിനായിരം രൂപ സ്വരൂപിച്ച വെടിക്കാരെ എത്തിച്ച് പന്നികളെ വകവരുത്തുകയാണിപ്പോൾ. പന്നിക്കൂട്ടത്തിനുനേരേ വെടിവയ്ക്കുന്നത് ഏറെ സാഹസികമാണ്. ഉന്നം പിഴയ്ക്കുകയോ അക്രമാസക്തമാവുകയോ ചെയ്താൽ ആക്രമണം ഉറപ്പാണ്. സംസ്ഥാനത്ത് നിലവിൽ തോക്ക് സ്വന്തമായുള്ളവരേറെയും 70 വയസിനു മുകളിലുള്ളവരാണ്. കാഴ്ചക്കുറവും ആരോഗ്യപ്രശ്നങ്ങളുമുള്ളവർക്ക് ഉന്നം തെറ്റാതെ വെടിവയ്ക്കുക ദുഷ്കരമാണ്. ഇവരുടെ തോക്കും ലൈസൻസും മക്കളുടെ പേരിലേക്ക് മാറ്റാൻ നൽകിയ അപേക്ഷകളെല്ലാം നിരസിക്കപ്പെട്ടു. വയനാട്ടിൽ മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ ലൈസൻസ് നൽകുന്നില്ല. വന്യമൃഗഭീഷണിയിൽ സ്വയരക്ഷയ്ക്ക് തോക്ക് ലൈസൻസ് നൽകുന്നതിൽ എന്തിനു തടസം നിൽക്കണം.
വഴിമുട്ടുന്ന ജീവിതം
വന്യമൃഗങ്ങളുടെ കൊലയും കൊള്ളയും ഇത്തരത്തിൽ തുടർന്നാൽ കേരളത്തിന്റെയും കർഷകരുടെയും ഭാവി എന്താകും? ആസന്നഭാവിയിൽ പുതിയ തലമുറ കൃഷി അപ്പാടെ ഉപേക്ഷിക്കും. വനമേഖലയിലുള്ളവർ കൃഷിയിടം തരിശിടുന്പോൾ അവിടം കുട്ടിവനമായി മൃഗങ്ങൾ സ്ഥിരവാസം തുടങ്ങും. മനുഷ്യനും വളർത്തുമൃഗങ്ങൾക്കും നേരേ കാട്ടുമൃഗങ്ങളുടെ ആക്രമണം കൂടും. ഇവയെ ചെറുക്കാൻ നിയമവും നടപടിയും ഇല്ലാത്തിടത്തോളം കാലം ഒട്ടേറെ ഹതഭാഗ്യരുടെ ജീവനും ജീവിതവും നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ഏറെപ്പേരും കൃഷിയിടം കൈമാറിയോ ഉപേക്ഷിച്ചോ വാസം മാറും. ഉപേക്ഷിക്കപ്പെടുന്ന വൻകിട തോട്ടങ്ങളിൽ മൃഗങ്ങൾ നിറയും. ഇവ ജനവാസമേഖലകളിലേക്ക് കടന്നുവരും. കാട്ടിൽ ഇര തേടാൻ പറ്റാതെ പ്രായാധിക്യം ചെല്ലുന്ന വന്യമൃഗങ്ങളാണ് നാട്ടിലേക്കിറങ്ങുന്നതെന്ന ന്യായീകരണം തെറ്റാണ്. വയനാട്ടിൽ കെണിയിലായ കടുവകളെല്ലാം അഞ്ചു വയസിൽ താഴെയുള്ളവയായിരുന്നു. കുട്ടികൾ ഉൾപ്പെടുന്ന കാട്ടാനസംഘമാണ് കൃഷിയിടങ്ങളിൽ നാശംവിതയ്ക്കുന്നത്. നാട്ടിലെ കായ്കനികൾ ശീലമാക്കുന്ന കുരങ്ങുകൾ കാട്ടിലേക്കു മടങ്ങില്ല. കൃഷിനാശം മാത്രമല്ല വീടുകൾക്കും സ്വത്തുവകകൾക്കും നാശം വരുത്തും. കാട്ടുമൃഗഭീഷണി നേരിടുന്ന വനയോരമേഖലകളിൽ ഇക്കാലത്ത് വിവാഹം പോലും മുടങ്ങുന്ന സാഹചര്യമുണ്ട്. കെട്ടാനും കെട്ടിക്കാനും വയ്യാത്ത ദുരവസ്ഥയിലാണ് കുടുംബങ്ങൾ. പലയിടങ്ങളിലും വീടുകളും സ്ഥാപനങ്ങളും വാങ്ങാനും വിൽക്കാനും സാധിക്കില്ല. അർഹമായ വിലയും ലഭിക്കുകയില്ല.
പരിസ്ഥിതിവാദികളെയും മൃഗസ്നേഹികളെയും കൊണ്ടു തോറ്റതേറെയും കർഷകരാണ്. ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊന്പനെ പിടിക്കുന്നതിലും കുങ്കിയാനയാക്കുന്നതിലും ഇക്കൂട്ടർ കോടതി കയറി. മുൻപ് നിരവധി പേരെ കൊലചെയ്തിട്ടുള്ള പിടി സെവൻ, വടക്കനാട് കൊന്പൻ, കല്ലൂർ കൊന്പൻ തുടങ്ങിയവയൊക്കെ മുത്തങ്ങ ആനപ്പന്തിയിൽ ഇപ്പോൾ കുങ്കിയാനകളാണ്. ആക്രമണകാരികളായ മൃഗങ്ങളെ പിടികൂടാനും പായിക്കാനുമുള്ള പരിശീലനം ഇവയ്ക്ക് ലഭിച്ചിട്ടുണ്ട്.
കാട്ടാനകളെ വിൽക്കണം
കാട്ടാനകളുടെ എണ്ണം നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങൾക്കോ രാജ്യങ്ങൾക്കോ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യാൻ നടപടിയുണ്ടാകണം. ചീറ്റകളെ ആഫ്രിക്കയിൽനിന്നെത്തിച്ചതുപോലെ ഇന്ത്യൻ ആനകളോടു താത്പര്യമുള്ള രാജ്യങ്ങൾ പലതുണ്ടാകും. ഇതിനൊന്നും സാധ്യതയില്ലെങ്കിൽ എണ്ണം കുറയ്ക്കുകയേ വഴിയുള്ളൂ. ഏത് ആന ചെരിഞ്ഞാലും കൊന്പിനുള്ള അവകാശം വനംവകുപ്പിനുള്ളതാണ്. കാട്ടാനകളുടെയും നാട്ടാനകളുടേതുമായി പന്ത്രണ്ട് ടണ്‍ ആനക്കൊന്പ് വനംവകുപ്പിന്റെ കരുതൽശേഖരത്തിലുണ്ട്. നാൽപതു വർഷമായി ആനക്കൊന്പ് സൂക്ഷിക്കുന്നതിലെ ജാഗ്രത കാട്ടാനകളെ വരുതിയിൽ നിറുത്തുന്നതിൽ ഈ വകുപ്പിനില്ല.
ഏറെ സാന്പത്തിക ചെലവുള്ളതും കായികാധ്വാനം വേണ്ടതുമായ നിക്ഷേപമാണ് കൃഷി. റബറും തെങ്ങും കവുങ്ങും നട്ടാൽ എട്ടും പത്തും വർഷങ്ങൾക്കുശേഷമാണ് വരുമാനം ലഭിക്കുക. ഒറ്റ കാടിറക്കത്തിൽ ഇവ ചവിട്ടിമെതിക്കുകയും വിളവു നശിപ്പിക്കുകയും ചെയ്യുന്പോൾ തലമുറയുടെ അധ്വാനവും പ്രതീക്ഷയുമാണ് മണ്ണടിയുന്നത്. തോട്ടങ്ങളിലെ തൈമരങ്ങളിൽ കുറേയെണ്ണം നശിപ്പിക്കപ്പെട്ടാൽ പകരം തൈകൾ ഒരേ തരത്തിൽ വളർത്തിയെടുക്കാനാവില്ല. അത്രയും സ്ഥലത്ത് മറ്റൊരു കൃഷിക്കു സാധ്യതയുമില്ല. പതിവായി കൃഷിനാശം വരുത്തുന്ന ജന്തുക്കളാണ് കുരങ്ങും മയിലും മലയണ്ണാനും. ഇവ കൃഷി നശിപ്പിച്ചാൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കില്ല. മരംചാടിയും പറുന്നുംവരുന്ന ജീവികളുണ്ടാക്കുന്ന നാശത്തിന് ഒരു വകുപ്പിനും ഉത്തരവാദിത്വമില്ല.
അതേസമയം അവയെ കൈചൂണ്ടാൻപോലും കർഷകന് അധികാരമില്ല. പലയിടങ്ങളിലും കൊക്കൊ, കവുങ്ങ് കൃഷി നിലയ്ക്കാൻ കാരണം അണ്ണാനും കുരങ്ങുമാണ്. രാവും പകലും ക്ഷുദ്രജീവികളെയും വന്യമൃഗങ്ങളെയും തുരത്താൻ ജീവൻ പണയപ്പെടുത്തി കൃഷിയിടങ്ങളിൽ കാവലിരിക്കുന്ന ഒട്ടേറെ കർഷകരുണ്ട്. കൃഷിനാശം മൂലം കടബാധ്യതയിൽ നാടുവിട്ടവരും ജീവനൊടുക്കിയവരുമായി പലരുണ്ട്.
സമീപകാലത്ത് നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും പാർപ്പുതുടങ്ങിയ കുറുനരിയും കുറുക്കനും വലിയ ഭീഷണി ഉയർത്തുകയാണ്. ഇവയിൽ നിന്നാണ് പേ വിഷബാധ വളർത്തുനായകൾക്കും ആടുമാടുകൾക്കും വ്യാപകമായിരിക്കുന്നത്. നരിയും കുറുക്കനും കടിച്ചാൽ സർക്കാർ ആശുപത്രികളിൽ പ്രതിരോധമരുന്നില്ല. പതിനായിരം രൂപയുടെ മരുന്ന് വാങ്ങി നൽകി വേണം കുത്തിവയ്പ്പെടുക്കാൻ. കുരങ്ങും പന്നിയും ആക്രമിച്ചാലും ഇതുതന്നെ സാഹചര്യം. കാടിറങ്ങുന്ന ക്ഷുദ്രജീവികളിൽ ഏറെയും പേ വിഷബാധയുള്ളവയാണെന്നിരിക്കെ പ്രതിരോധനടപടിയും ബോധവത്കരണവും സർക്കാരിൽനിന്നുണ്ടാകുന്നില്ല. ആന്ത്രാക്സ് പോലുള്ള രോഗങ്ങൾ നാട്ടിൽ പടരുന്നതിലും കാടിറക്കം കാരണമാകുന്നുണ്ട്.
വന്യജീവി വജ്രായുധം
കൃഷിയിടം വനമാക്കി മാറ്റാൻ വനംവകുപ്പിന്റെ വജ്രായുധമാണ് വന്യജീവികൾ. കേരളത്തിന്റെ വനവിസ്തൃതി 29. 65 ശതമാനത്തിൽനിന്ന് 33 ശതമാനമാക്കുകയെന്നത് വനംവകുപ്പിന്റെ പ്രഖ്യാപിതനയമാണ്. ഇത്രയും വർധന വരുത്താൻ നാലു ലക്ഷം എക്കർകൂടി കൈവശപ്പെടുത്തണം. നയാ പൈസ നൽകാതെ കൃഷിയിടം ഏറ്റെടുക്കാനുള്ള കൊടുംചെയ്തിയാണ് കാട്ടുമൃഗങ്ങളെ തുറന്നുവിട്ടുള്ള നരനായാട്ട്. ഒപ്പം വനമേഖലയിലുള്ളവരെ കള്ളക്കേസുകൾ ചുമത്തി മർദിക്കുകയും കോടതി കയറ്റുകയും ചെയ്യുന്ന കാടൻനയവും.
വനം തുറന്നുവച്ച് ആനകളെയും കടുവകളെയും കാട്ടുജീവികളെയും ജനവാസമേഖയിലേക്കും കൃഷിടങ്ങളിലേക്കും ഇറക്കിവിടുന്ന ക്രൂരത. വന്യമൃഗം ജനവാസമേഖലയിലിറങ്ങി സൃഷ്ടിക്കുന്ന ഭീകരതയെ മനുഷ്യ-വന്യമൃഗസംഘട്ടനം എന്നു വിശേഷിപ്പിക്കുന്നത് തെറ്റാണ്. വന്യമൃഗം കാട്ടിൽതന്നെയാണ് ജീവിക്കേണ്ടത്. മനുഷ്യർ അനുമതിയില്ലാതെ വനത്തിനുള്ളിൽ കയറിയാൽ വനപാലകർ കസ്റ്റഡിയിലെടുക്കും. ഒരു പിടി വിറകെടുത്താലും വനസന്പത്ത് മോഷ്ടിച്ചു എന്ന പേരിൽ കേസെടുക്കാൻ വകുപ്പുണ്ട്. കാടുവാഴുന്ന വന്യമൃഗത്തിനു നേരെ പടക്കം എറിയുന്നതുപോലും കുറ്റകരമാണ്.
മനുഷ്യജീവൻ നഷ്ടപ്പെട്ടാൽ പരമാവധി പത്തു ലക്ഷം രൂപ കൊടുത്ത് ബാധ്യത ഒഴിയാം. വനം സംരക്ഷിക്കുക മാത്രമല്ല വന്യമൃഗങ്ങളെ വനത്തിനുള്ളിൽ നിറുത്താനും നാടിറക്കം തടയാനുമുള്ള ചുമതല വനംവകുപ്പിനുണ്ട്. അവ മനുഷ്യജീവനും സ്വത്തും നശിപ്പിച്ചാൽ ആശ്രിതർക്ക് സർക്കാർ ജോലിയും അർഹമായ പെൻഷനും നൽകാൻ നടപടിയുണ്ടാകണം.
ആർക്കാണ് കൂടുതൽ വില
കണമലയിൽ ഇറങ്ങിയ കാട്ടുപോത്ത് രണ്ടുപേരെ അരുംകൊല ചെയ്തിട്ടും വെടിവയ്ക്കാൻ മടിക്കുന്നത് കൈവിറയ്ക്കുന്നതുകൊണ്ടല്ല മറിച്ച് അതിനുള്ള വകുപ്പില്ലെന്ന വാദത്തിലാണ്. ഇതേ കാട്ടുപോത്ത് നിയമസഭയിലേക്കോ പാർലമെന്റിലേക്കോ മന്ത്രിമന്ദിരത്തിലേക്കോ ആണ് ഓടിക്കയറിയതെങ്കിൽ ആ നിമിഷം വെടിവച്ചുകൊന്നേനെ. കാരണം കർഷകനേക്കാൾ വില ജനപ്രതിനിധിക്കുണ്ട്. ഈ സഭകളിൽ ഇരിപ്പിടം കിട്ടാൻ കർഷകരുടെയും വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് എംഎൽഎമാരും എംപിമാരും മന്ത്രിമാരും മറന്നുകൂടാ.
പെരുകി നിറയുന്ന കാട്ടുമൃഗങ്ങളെ കൊന്നോ വേട്ടയാടിയോ വന്ധ്യംകരിച്ചോ എണ്ണം കുറയ്ക്കാനും വനത്തിനുള്ളിൽതന്നെ നിറുത്താനും ഒപ്പം കർഷകരെ അവരുടെ മണ്ണിലും പാർപ്പിടത്തിലും സുരക്ഷിതരാക്കാനുമുള്ള നിയമമാണുണ്ടാക്കേണ്ടത്. വന്യമൃഗം അരുംകൊല ചെയ്യുന്നവരുടെ വീടുകളിൽ അനുശോചനം അറിയിച്ചതുകൊണ്ടോ ജനകീയ പ്രതിഷേധസമരങ്ങളിൽ പൊള്ളവാഗ്ദാനങ്ങൾ നിരത്തിയതുകൊണ്ടോ കാര്യമില്ല.
മാതൃകയായി ഷാനും സംഘവും
കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ തോക്ക് ലൈസൻസില്ലാതെ വലയുന്നവർക്ക് ആശ്വാസമായി മാറുകയാണ് മലപ്പുറം മഞ്ചേരി സ്വദേശി കെ.പി. ഷാനും സംഘവും. കൃഷിടങ്ങളിൽ നാശംവിതയ്ക്കുന്ന കാട്ടുപന്നികളെ വകവരുത്തുകയാണ് ഷാനും പത്തു സൃഹൃത്തുക്കളും ഉൾപ്പെടുന്ന ഷൂട്ടർസംഘം.
പരിശീലനം നേടിയ വിദേയിനം നായകളും ഇവർക്കൊപ്പമുണ്ട്. നായകൾ കൃഷിയിടങ്ങളും ഇതിനോടു ചേർന്ന കുറ്റിക്കാടുകളും ഇളക്കി പന്നികളെ ഓടിക്കും. ചിതറിയോടുന്ന പന്നികൾ ഷൂട്ടർമാരുടെ വെടിയുണ്ടയ്ക്ക് ഇരയാകും. കർഷകരുടെ ദുരിതത്തിൽ മനംനൊന്ത് വടക്കൻ ജില്ലകളിലെല്ലാം ഇവർ കാട്ടുപന്നികളെ വെടിവയ്ക്കാൻ പോകാറുണ്ട്.
(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Latest News
രാഹുല്‍ഗാന്ധി രാഷ്ട്രീയ പാല്‍ക്കുപ്പി: അധിക്ഷേപം തുടര്‍ന്ന് പി.വി. അന്‍വര്‍
ബംഗളൂരു-കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ട്രെയിൻ വ്യാഴാഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനമണിക്കൂറിൽ
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top