Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഹായ് ജൂൺ... ഹാജർ പുസ്തകം തയാർ!
Wednesday, May 31, 2023 10:12 PM IST
ഷിനു ആനത്താരയ്ക്കൽ
ഹാജർപുസ്തകവുമായി മറ്റൊരു ജൂൺ കൂടി. പൂർണമായി അടച്ചിട്ട രണ്ടു വർഷത്തിനുശേഷം വിദ്യാലയങ്ങൾ തുറന്ന കഴിഞ്ഞ വർഷമാകട്ടെ കോവിഡ് മഹാമാരിയുടെ ഭീഷണി ശക്തവുമായിരുന്നു. നിയന്ത്രണങ്ങൾക്കിടയിലും ക്ലാസ് റൂം പ്രവർത്തനങ്ങളിലേക്കിറങ്ങിച്ചെല്ലാനും ശരിയായവിധത്തിലുള്ള പഠനാനുഭവങ്ങൾ നേടിയെടുക്കാനും ഒട്ടനവധി കൂട്ടികൾ പ്രയാസപ്പെട്ടിരുന്നു. മുൻ ക്ലാസുകളിലെ പാഠഭാഗങ്ങൾ വേണ്ടവിധത്തിൽ ഗ്രഹിച്ചെടുക്കാതെ എത്തിച്ചേർന്ന കുട്ടികൾ അധ്യാപകരുടെ ജോലിയും കഠിനമാക്കി.
ഏതാണ്ട് പൂർണമായ വിധത്തിൽ ക്ലാസുകൾ നടത്തപ്പെട്ടുവെങ്കിലും പരിമിതികളും പരാധീനതകളും അവശേഷിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ അധ്യയനവർഷം സമാപിച്ചത്. അന്നത്തെ പല വെല്ലുവിളികളും നിലനില്‍ക്കെ പുതിയ അധ്യയനവർഷത്തിലേക്കു കടക്കുമ്പോൾ കുട്ടികളും അധ്യാപകരും പൊതുസമൂഹവുമൊക്കെ കൂടുതൽ ശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു.
കുട്ടികൾ ‘വിദ്യാർഥികൾ’ ആകുന്നില്ല
വിദ്യ ‘അർഥിക്കുന്നവർ’ ആണല്ലോ വിദ്യാർഥികൾ. ജ്ഞാനസമ്പാദനം പ്രധാന ലക്ഷ്യമായി കാണുന്ന ജീവിതഘട്ടം! നിർഭാഗ്യവശാൽ കഴിഞ്ഞവർഷത്തെ ക്ലാസുകളിലെ ഒരുപാടുപേർ വിദ്യാർഥികളാകാതെ കുട്ടികളായി തുടർന്നുവെന്നതാണ് യാഥാർത്ഥ്യം. എന്തെങ്കിലും അറിവ് നേടുന്നതിനേക്കാൾ അറിവ് വിളമ്പുന്നതിലായിരുന്നു താത്പര്യം. “എല്ലാം എനിക്കറിയാം അല്ലെങ്കിൽ കൂടുതൽ പഠിച്ചിട്ടെന്തു കാര്യം... ” തുടങ്ങിയ ചോദ്യങ്ങളുടെ വക്താക്കൾ!
അതായത്, ശരിയായ വിധത്തിൽ പഠനപ്രവർത്തനങ്ങളിലേർപ്പെടാതെ, ആരോഗ്യ / ഭക്ഷണകാര്യങ്ങളിലൊക്കെ അശ്രദ്ധ പുലർത്തിയ കുട്ടികൾ. അവരുടെ ആശങ്കകൾക്കും തിരിച്ചറിവില്ലായ്മയ്ക്കുമൊക്കെ പരിഹാരം കണ്ടെത്തുകയും കൂടെ നിൽക്കുകയും ചെയ്യേണ്ട ഘട്ടമാണിതെന്നത് മറക്കരുത്.
അധ്യാപകൻ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴും അശ്രദ്ധരും അലസരുമായിരുന്ന കുട്ടികൾ കഴിഞ്ഞവർഷത്തെ പൊതുകാഴ്ചയായിരുന്നു. എന്തിനേറെ ഒരു പീരിയഡ് സ്വസ്ഥമായിരിക്കാൻ പോലും മുതിർന്ന ക്ലാസിലെ കുട്ടികൾക്കു ബുദ്ധിമുട്ടായിരുന്നു. വഴക്കടിക്കാനും കായികമായി ഏറ്റുമുട്ടാനും അധ്യാപകരോട് മല്ലിടാനുമൊക്കെ കോവിഡിനുശേഷം സ്കൂളിലെത്തിയ കുട്ടികൾക്കു മടിയില്ല.
പഠനപ്രവർത്തനങ്ങളിലാകട്ടെ ഏറ്റവും കുറച്ചു സമയം മാത്രം ചെലവഴിക്കാനാണ് കുട്ടികൾ താത്പര്യപ്പെട്ടത്. പരീക്ഷയ്ക്ക് എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ പോലും പലരും മെനക്കെട്ടില്ല. “പഠിക്കുന്നതൊന്നും ഓർമയിൽ നിൽക്കുന്നില്ല” എന്നു പരിതപിച്ച കുട്ടികളും കുറവല്ല.
കുട്ടികളും രക്ഷിതാക്കളുമാകട്ടെ, മിക്കയിടത്തും ഏറ്റുമുട്ടലോ കീഴടങ്ങലോ ആണുണ്ടായത്. ചെറിയ വഴക്കിൽ തുടങ്ങി പൊട്ടിത്തെറിക്കുകയും തല്ലിത്തകർക്കുകയും ചെയ്ത കുട്ടികളെ ഭയന്ന് അവരുടെ ഇഷ്ടത്തിനു മാത്രം വിട്ട രക്ഷിതാക്കളുമുണ്ട്. ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയുമെന്ന ദയനീയ ചോദ്യവും!
ദിനചര്യയാകട്ടെ, താമസിച്ചുറങ്ങി വളരെ വൈകി മാത്രം ഉണരുന്ന രീതി പൊതുവെ കാണാമായിരുന്നു. ഫലമോ, സ്കൂളിൽ സ്ഥിരമായി താമസിച്ചെത്തിയിരുന്ന കുട്ടികളുടെ എണ്ണം വല്ലാതെ കൂടി. ഈയൊരു അലസതയും അശാസ്ത്രീയതയും കൂടിച്ചേർന്നപ്പോൾ പല ക്ലാസുകളും പ്രശ്നബാധിതമായിത്തീർന്നുവെന്നതാണ് വസ്തുത.
എവിടെയാണ് പിഴച്ചത്? എന്താണു പരിഹാരം?
ഈയൊരു ചോദ്യത്തിന് ഉത്തരം തേടുന്നതിനുമുമ്പ് കുട്ടികൾക്കുണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളണം. ഇന്നത്തെ രക്ഷിതാക്കളുടെ തലമുറയ്ക്ക് അറിവ് നേടാൻ സ്കൂളും അധ്യാപകരും മാത്രമാണുണ്ടായിരുന്നത്. കുറച്ചുകൂടി അഭിവാഞ്ഛ പ്രകടിപ്പിച്ചവർ നാട്ടിൻപുറങ്ങളിലെ ലൈബ്രറികൾ വരെ ഉപയോഗപ്പെടുത്തി. എന്നാലിന്ന് വിവരം വിരൽത്തുമ്പിലായിരിക്കുന്നു. ഇന്നത്തെ കുട്ടികൾക്കറിവില്ലാത്ത മേഖലകളുണ്ടോ? അവർ ചർച്ച ചെയ്യാത്ത വിഷയങ്ങളുണ്ടോ? പഠനത്തിന്റെ പേരു പറഞ്ഞ് മൊബൈൽ ഫോണും ഇന്റർനെറ്റുമൊക്കെ സർവസ്വാതന്ത്ര്യത്തിലും ലഭ്യമായത് കുട്ടിയുടെ സാധ്യതയെ ഒട്ടൊന്നുമല്ല ഉയർത്തിയത്. അറിവ് നേടാനും പങ്കുവയ്ക്കാനും സാമൂഹ്യസമ്പർക്ക മാധ്യമങ്ങൾ വഴി ബന്ധങ്ങൾ വളർത്തിയെടുക്കാനും വേണ്ടിവന്നാൽ ‘പണി’ കൊടുക്കാനും ഇന്നത്തെ കൊച്ചുകുട്ടികൾക്കുപോലും സാധിക്കുമെന്നായിരിക്കുന്നു.
അതായത്, തിരിച്ചെടുക്കാൻ സാധിക്കാത്തവിധം കുട്ടിയുടെ മനസിനെ സ്വാധീനിക്കാൻ ഫോൺ/ഇന്റർനെറ്റിനു കഴിഞ്ഞിരിക്കുന്നു. ഓൺലൈൻ ഗെയിമുകൾക്കും മറ്റും അഡിക്ടായിത്തീർന്ന ധാരാളം കുട്ടികളുമുണ്ട്. പിന്നെങ്ങനെ സമയത്തിനു ഭക്ഷണം കഴിക്കും... ഉറങ്ങും... പഠിക്കും?
കുട്ടികളെ മുതിർന്നവർ ചേർത്തുപിടിക്കണം
മുകളിൽ പറഞ്ഞതുപോലുള്ള പോരായ്മകൾ ഒരുപാടുണ്ടെങ്കിലും കുട്ടികളെ മുതിർന്നവർ ചേർത്തുപിടിക്കണം. സ്വസ്ഥമായ, ഗുണകരമായ സ്കൂൾവർഷം ലഭിക്കുന്നതിനായി രക്ഷിതാക്കൾക്ക് ഏറെ ചെയ്യാനുണ്ട്.
►മൊബൈൽ ഫോൺ / നെറ്റുപയോഗം എന്നിവയ്ക്ക് നിശ്ചിത സമയക്രമം പാലിക്കണം . രാത്രി നിശ്ചിതസമയം കഴിഞ്ഞാൽ ഒരു കാരണവശാലും കുട്ടിയുടെ കൈയിൽ ഫോൺ കൊടുക്കേണ്ടതില്ല. മൊബൈൽ ഫോണിന്റെ തുടരുപയോഗം വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കുറിച്ച് - ഫോൺ പൊട്ടിത്തെറിക്കുന്നതുപോലുള്ള ഉദാഹരണങ്ങളുൾപ്പെടെ - കുട്ടികളുമായി ചർച്ച ചെയ്യാം. അതുവഴി ഒരു ‘ഫോൺ സാക്ഷരത’ യും അച്ചടക്കവും കുട്ടിയുടെ മനസിൽ രൂപപ്പെടുത്തുകയാണു വേണ്ടത്.
►ഏതു ക്ലാസിൽ പഠിക്കുന്ന കുട്ടിയായാലും പഠനമെന്ന ഒറ്റ പ്രക്രിയയിലേക്ക് മാത്രമൊതുക്കരുത്. കായികമായി ചെയ്യേണ്ട ദൈനംദിന ജോലികൾ - സ്വന്തം വസ്ത്രങ്ങൾ വൃത്തിയാക്കൽ, അടുക്കളജോലികളിൽ സഹായിക്കൽ - ഉൾപ്പെടെ സമയം കണ്ടെത്താൻ അവരെ നിർബന്ധിക്കണം.
►വ്യായാമത്തിന്റെയും നടത്തത്തിന്റെയുമൊക്കെ പ്രാധാന്യം കുട്ടികളെ ഓർമിപ്പിക്കണം. കുട്ടികളിൽ ടൈപ്പ്-2 പ്രമേഹവും പൊണ്ണത്തടിയുമൊക്കെ വർധിച്ചുവരുന്നുവെന്ന റിപ്പോർട്ടുകൾ പ്രത്യേകം ശ്രദ്ധിക്കുക.
►അധ്യാപകരുടെ നിർദേശങ്ങൾ/സ്കൂൾ നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കളും അന്വേഷിക്കണം. അവ പാലിക്കാൻ കുട്ടിയെ നിർബന്ധിക്കുകയും വേണം. അതുപോലെതന്നെ കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഉദാഹരണമായി കുട്ടി സ്കൂളിൽ ഫോൺ കൊണ്ടുവരരുത് എന്ന സർക്കാർ നിർദേശത്തിനു വിരുദ്ധമായി ഫോൺ കൊണ്ടു വന്ന കുട്ടിയെ പിടികൂടുന്ന അധ്യാപകനെ വില്ലനായി ചിത്രീകരിക്കപ്പെടുന്നത് ശരിയാണോ?
►അധ്യാപകരുമായി രക്ഷിതാക്കൾ നിരന്തരം സമ്പർക്കത്തിലേർപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ലഹരി, പ്രണയം പോലുള്ള അനേകം ചതിക്കുഴികളെക്കുറിച്ച് ഏറ്റവുമാദ്യം അറിവ് ലഭിക്കാനുള്ള സാധ്യത അധ്യാപകർക്കാണ്. അവർ പങ്കുവയ്ക്കുന്ന ബോധ്യങ്ങളോ സംശയങ്ങളോ ഒക്കെ സമചിത്തതയോടെ ഉൾക്കൊള്ളേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. എന്റെ കുട്ടി അത്തരക്കാരനല്ല എന്ന മുൻവിധിക്ക് ഇവിടെ എന്തു പ്രസക്തിയാണുള്ളത്?
►അധ്യാപകരെയും വൈദികരെയും മറ്റ് മുതിർന്നവരെയുമൊക്കെ കുട്ടികളുടെ സാന്നിധ്യത്തിൽ വിമർശിക്കുന്നത് നല്ലതാണോയെന്ന് രക്ഷിതാക്കളാണു ചിന്തിക്കേണ്ടത്. പരസ്പരബഹുമാനവും ആദരവുമൊക്കെ കുട്ടികളുടെ മനസിൽ രൂപപ്പെടുത്തിയെടുക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ പങ്കുണ്ടെന്ന് ഓർമിക്കുക.
►ഷോപ്പിംഗ് പോലുള്ള വീട്ടിലെ ആവശ്യങ്ങൾ സാധിക്കുന്നതിന് കുട്ടികളെയും ഉപയോഗപ്പെടുത്തുക. കുട്ടി കടയിൽ പോയി സാധനം വാങ്ങിയാലെന്താണു കുഴപ്പം? പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിലെ കടകളിലെത്തുകവഴി കുട്ടികൾക്കിടയിൽ കുറഞ്ഞുവരുന്ന സാമൂഹ്യവത്കരണം എന്ന ഏറ്റവും പ്രധാനപ്പെട്ട കടമ നിർവഹിക്കപ്പെടും. (എന്നിരുന്നാലും കുട്ടി നടത്തുന്ന പണമിടപാടുകളെക്കുറിച്ച് രക്ഷിതാവിന് നല്ല ബോധ്യമുണ്ടായിരിക്കണം; ആ വിവരം കുട്ടിക്കും മനസി ലാകണം.)
►തന്റെ കുട്ടി ദൈനംദിനം യാത്ര ചെയ്യുന്ന വഴികളെക്കുറിച്ചും സംഭവിക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചും രക്ഷിതാക്കൾക്ക് നല്ല ബോധ്യമുണ്ടായിരിക്കണം. അവരുടെ കൂട്ടുകാരെക്കുറിച്ചും സ്വഭാവശൈലിയുമൊക്കെ മനസിലാക്കിയിരിക്കുന്നതു നല്ലതാണ്. കുട്ടിയുടെ ഏറ്റവുമടുത്ത സുഹൃത്തിന്റെ മാതാപിതാക്കളുമായി സൗഹൃദം സ്ഥാപിക്കുന്നതും ഉചിതമായിരിക്കും.
►തന്റെ കുട്ടി പ്രതിസന്ധിയിലാണെന്നു തിരിച്ചറിയുന്ന നിമിഷം ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കാൻ രക്ഷിതാക്കൾ മടിക്കരുത്. കാരണം കുട്ടിയുടെ ഭാവിയും ജീവിതവും രക്ഷിതാവിന്റെ അഭിമാനബോധത്തേക്കാൾ വലുതാണെന്നതു തന്നെ !
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
Latest News
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top