തടസങ്ങൾ നീക്കിത്തുടങ്ങാം; സാധ്യതാപഠനം വേഗമാകട്ടെ
തടസങ്ങൾ നീക്കിത്തുടങ്ങാം; സാധ്യതാപഠനം വേഗമാകട്ടെ
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെതിരേ തമിഴ്‌നാട് സർക്കാർ നൽകിയ കോടതിയലക്ഷ്യഹർജി സുപ്രീംകോടതി തീർപ്പാക്കിയതോടെ കേരളത്തിന് ചെറിയൊരു ആശ്വാസമായി. 133 വർഷം പഴക്കമുള്ളൊരു അണക്കെട്ടിന്‍റെ സുരക്ഷയെക്കുറിച്ചു ന്യായമായുണ്ടാകുന്ന സംശയങ്ങളെല്ലാം മിഥ്യയാണെന്നു കരുതാൻ സുബോധമുള്ള ആർക്കും സാധ്യമല്ല. ഒന്നേകാൽ നൂറ്റാണ്ടു മുന്പുണ്ടായിരുന്ന സാങ്കേതികവിദ്യയുപയോഗിച്ചു നിർമിച്ച ജലസംഭരണി അന്നത്തെ നിലവാരത്തിൽ നന്നായി നിർമിച്ചതുതന്നെ. എന്നാൽ ഏതു മനുഷ്യനിർമിതിക്കും പരിമിതികളുണ്ട്. ജലസംഭരണിപോലെ പ്രത്യേകമായ നിർമാണ വൈദഗ്ധ്യം ആവശ്യമുള്ള നിർമിതികൾക്കു ക്രമമായി അറ്റകുറ്റപ്പണികൾ നടത്തിപ്പോന്നാൽപ്പോലും കാലപ്പഴക്കത്തിൽ കേടുപാടുകളുണ്ടാകാതിരിക്കില്ല. ഇതു മനസിലാക്കിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിനു കാലപ്പഴക്കമുണ്ടാക്കുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചു കേരളം കുറെക്കാലമായി ഉത്‌കണ്‌ഠപ്പെടുന്നത്. എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടിനു യാതൊരു സുരക്ഷാ പ്രശ്നവുമില്ലെന്നും അറ്റകുറ്റപ്പണികളിലൂടെ എല്ലാം ഭദ്രമാണെന്നും തമിഴ്നാട് വാശിപിടിക്കുന്നു. സ്വീകാര്യമായ ഏതെങ്കിലും യുക്തിയുടെ അടിസ്ഥാനത്തിലല്ല, വെറും പിടിവാശികൊണ്ടുള്ളതാണീ വാദം.

പൂർണമായും കേരളത്തിലൂടെ ഒഴുകുന്ന നദിയിൽനിന്നുള്ള വെള്ളമാണു മുല്ലപ്പെരിയാർ അണക്കെട്ടിലെത്തുന്നത്. കേരളത്തിന്‍റെ ജലാവശ്യങ്ങൾക്ക് ഇതിൽനിന്ന് ഒരു തുള്ളിപോലും ലഭിക്കില്ല. അതേസമയം അണക്കെട്ടിന്‍റെ കാലപ്പഴക്കവും കേടുപാടുകളും കേരളത്തിലെ അഞ്ചു ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ കഴുത്തിനു മീതേ ഡെമോക്ലീസിന്‍റെ വാൾപോലെ തൂങ്ങുന്നു.

കേരളം കഴിഞ്ഞ ഓഗസ്റ്റിൽ വലിയൊരു പ്രളയത്തെ നേരിട്ടപ്പോൾപോലും മുല്ലപ്പെരിയാറിലെ ജലനിരപ്പു താഴ്ത്താൻ തമിഴ്‌നാട് തയാറായില്ലെന്നു മാത്രമല്ല, പ്രളയജലക്കുതിപ്പു കൂടുതൽ രൂക്ഷമാക്കിക്കൊണ്ടു സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തി വെള്ളം പെരിയാറ്റിലേക്കൊഴുക്കുകയും ചെയ്തു. അണക്കെട്ടിന്‍റെ സുരക്ഷാ ചുമതലയുള്ളവരുടെ നിർദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു തമിഴ്നാടിന്‍റെ ഈ നടപടി.

കേരളത്തിലെ ജനങ്ങളുടെ ജീവനു ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ചുമതലയും നിയന്ത്രണവും നിയമപരമായിത്തന്നെ താത്കാലികമായി പിടിച്ചെടുക്കാനാവുമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, അത്തരമൊരു ഗുരുതരമായ സാഹചര്യത്തിലും കേരളം ആത്മസംയമനം പുലർത്തി. തമിഴ്‌നാടിന്‍റെ പിടിവാശി ലക്ഷക്കണക്കിനു കേരളീയരുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിക്കൊണ്ടു തുടരുന്പോൾ എത്രകാലം നമുക്ക് ആത്മസംയമനം പുലർത്താൻ കഴിയും?

മുല്ലപ്പെരിയാർ അണക്കെട്ടിനു യാതൊരു ബലക്ഷയവുമില്ലെന്ന തമിഴ്നാട് സർക്കാരിന്‍റെ വാദത്തോടു കേരളത്തിൽനിന്നുള്ള ചിലരും യോജിച്ചുവെന്നതു നമുക്കു വലിയ പ്രഹരമായി. സമ്മർദ തന്ത്രങ്ങളുപയോഗിച്ചു കേന്ദ്രസർക്കാരിനെ എന്നും വരുതിക്കു നിർത്താറുള്ള തമിഴ്നാട് നിലനില്പിനുവേണ്ടിയുള്ള ലക്ഷക്കണക്കിനു കേരളീയരുടെ മുറവിളിയോടു ക്രൂരമായ പുച്ഛമാണു പുലർത്തുന്നത്.

സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ കേസ് നടത്താൻ 2009 മുതൽ 2018 വരെ കേരളം ചെലവഴിച്ചത് 9,85,52,862 രൂപയാണെന്നു വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ തമിഴ്നാടിനു കൊടുത്ത ജലത്തിന്‍റെ പാട്ടമായി കിട്ടിയതാകട്ടെ 25,77,890 രൂപ മാത്രം. ഒരു വർഷം കേരളത്തിനു പാട്ടമിനത്തിൽ കിട്ടുന്നതു 2,57,789 രൂപയാണ്. അതിന്‍റെ എത്രയോ മടങ്ങു വിലയുള്ള വെള്ളമാണു തമിഴ്നാട് ഇവിടെനിന്നെടുക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയൊരു അണക്കെട്ടു വേണമെന്ന ആവശ്യം ഉയർന്നപ്പോൾ മുതൽ തമിഴ്നാട് പല്ലും നഖവും ഉപയോഗിച്ച് ആ ആവശ്യത്തെ എതിർക്കുകയാണ്. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതു കേരളം തന്നെയാണെന്ന് അവർ വാദിക്കുന്നു.


നിർമാതാക്കൾ അറുപതു വർഷത്തെ ആയുസു പ്രതീക്ഷിച്ച അണക്കെട്ട് അതിനിരട്ടി വർഷം കഴിഞ്ഞിട്ടും സുരക്ഷിതമെന്നു പറഞ്ഞു കൈകഴുകുന്നവർ ജലസംഭരണി ഒരുനാൾ പൊട്ടിയാൽ ഉണ്ടാകുന്ന വൻദുരന്തത്തെക്കുറിച്ച് ഒട്ടും ആശങ്കാകുലരല്ല. കേരളത്തിന്‍റെ സുരക്ഷിതത്വം കേരളത്തിന്‍റെ മാത്രം പ്രശ്നമാണിപ്പോൾ. ഈ സാഹചര്യത്തിൽ കേരളത്തിനു ചെയ്യാനുള്ളത് പുതിയ അണക്കെട്ടിന്‍റെ നിർമാണത്തിനു നടപടികൾ ആരംഭിക്കുക എന്നതാണ്. അതിനു ധാരാളം കടന്പകൾ കടക്കേണ്ടതുണ്ട്. അവ കടക്കുകതന്നെ വേണം. ധാരാളം അടവുകളിറക്കുന്നവരാണ് എതിർപക്ഷം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനത്തിനുള്ള പരിഗണനാവിഷയങ്ങൾ അംഗീകരിച്ച വിദഗ്ധ സമിതിയുടെ ശിപാർശ പുറത്തുവരുന്നതിനു മുന്പുതന്നെ തടസവുമായി തമിഴ്നാട് രംഗത്തെത്തി. നമുക്ക് ആരുടെയും അവകാശങ്ങൾ ഹനിക്കേണ്ട; എന്നാൽ ലക്ഷക്കണക്കിനു കേരളീയരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തണം. അതു കേവലമായ ന്യായമാണ്. ഇടുക്കി ജില്ലയിൽ പലേടത്തും ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. റിക്‌ടർ സ്കെയിലിൽ 6.5 കടക്കുന്ന ഭൂചലനം താങ്ങാൻ മുല്ലപ്പെരിയാർ അണക്കെട്ടിനു ശേഷിയില്ലെന്നു റൂർക്കി ഐഐടിയിലെ വിദഗ്ധസംഘം വ്യക്തമാക്കിയിട്ടുള്ളതാണ്.

നിലവിലെ ഡാമിന്‍റെ താഴ്‌വരയിലും, വെള്ളം ഒറ്റയടിക്കു കുതിച്ചെത്തിയാൽ അപകടത്തിലാവുന്ന വിശാലമായ ഭൂപ്രദേശത്തും താമസിക്കുന്നവരുടെ ആശങ്കകൾക്കു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള ശ്രമത്തിൽ കേരളത്തിനു ലഭിച്ചിരിക്കുന്ന സുവർണാവസരമാണിത്. പുതിയ അണക്കെട്ടിനല്ല, അതിനുള്ള സാധ്യതാ പഠനത്തിനാണിപ്പോൾ സുപ്രീംകോടതിയുടെ അനുമതി. പക്ഷേ, ഈ സാധ്യതാ പഠനംപോലും തടയുക എന്നതാണു തമിഴ്നാടിന്‍റെ ലക്ഷ്യം. അതുകൊണ്ടാണു സാധ്യതാ പഠനം 2014ലെ വിധിയുടെ അടിസ്ഥാനത്തിൽ കോടതിയലക്ഷ്യമായി പരിഗണിക്കണമെന്ന വാദം അവർ ഉയർത്തിയത്.

നിരന്തരമായ കോടതി വ്യവഹാരങ്ങളിൽ കുരുക്കി മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടു പ്രശ്നം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ സ്ഥാപിത താത്പര്യക്കാർ നടത്തുന്ന ശ്രമത്തെ കേരളം കരുതലോടെ നേരിടണം. അതിനുള്ള ഊർജമാകണം കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി. സാധ്യതാ പഠനമെങ്കിലും നടന്നാൽ ഇക്കാര്യത്തിൽ ഫലപ്രദമായൊരു ചുവടുവയ്പാകും. ഏതായാലും മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചുള്ള ഭീതി അകലണം. അതിനുള്ള സുചിന്തിതമായ നടപടികളുമായി കേരളം മുന്നോട്ടു പോകണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.