ഒരിക്കല്‍ ഒരു ആട്ടിടയന് തന്റെ ആടുകളെ മേയിക്കുകയായിരുന്നു. അപ്പോള്‍ നഗരവാസിയായ ഒരാള്‍ ആ ആട്ടിടയന്റെ പക്കലെത്തി. ആഗതന് സ്വയം പരിചയപ്പെടുത്തിയതിനുശേഷം ഒന്നിനു പുറകെ ഒന്നായി കുറെ ചോദ്യങ്ങള്‍ ആട്ടിടയനോടു ചോദിച്ചു.
അയാളുടെ ആദ്യത്തെ ചോദ്യം ഇതായിരുന്നു: '' നിങ്ങളുടെ ആടുകള്‍ ഒരു ദിവസം എത്രദൂരം നടക്കും?'' അപ്പോള്‍ ആട്ടിയന് ചോദിച്ചു: ''ഏത് ആടുകളെക്കുറിച്ചാണ് ചോദിക്കുന്നത്? കറുത്ത ആടുകളെക്കുറിച്ചോ വെളുത്ത ആടുകളെക്കുറിച്ചോ?''
ആഗതന് പറഞ്ഞു: ''വെളുത്ത ആടുകളെക്കുറിച്ച്.''
''അവ ഏകദേശം നാലു കിലോമീറ്റര്‍ ദൂരം നടക്കും.'' ആട്ടിടയന് പറഞ്ഞു. ''അങ്ങനെയെങ്കില്‍ കറുത്ത ആടുകളോ?'' ആഗതന് തന്റെ ജിജ്ഞാസ അടക്കാനായില്ല. അപ്പോള്‍ ആട്ടിടയന് പറഞ്ഞു: ''അവയും നാലു കിലോമീറ്റര്‍ ദൂരം നടക്കും.''
ആഗതന് വീണ്ടും ചോദിച്ചു: ''ഈ ആടുകള്‍ ഒരു ദിവസം എന്തു മാത്രം തീറ്റതിന്നും?'' ഉടനേ ആട്ടിടയന് ആഗതനോടു ചോദിച്ചു: ''എത് ആടുകളെക്കുറിച്ചാണ് ചോദിക്കുന്നത്? കറുത്ത ആടുകളെക്കുറിച്ചോ വെളുത്ത ആടുകളെക്കുറിച്ചോ?''
ആഗതന് പറഞ്ഞു: ''വെളുത്ത ആടുകളെക്കുറിച്ച്.'' ഉടനേ ആട്ടിയടന് പറഞ്ഞു: ''മൂന്നു കിലോഗ്രാം പുല്ല്.'' ''അങ്ങനെയെങ്കില്‍ കറുത്ത ആടുകളോ?'' ആഗതന് ജിജ്ഞാസയോടെ ചോദിച്ചു. ''അവയും മൂന്നു കിലോഗ്രാം പുല്ല് തിന്നും!'' എന്നായിരുന്നു ആട്ടിടയന്റെ ഉത്തരം.
ആട്ടിടയന്റെ ഈ ഉത്തരങ്ങള്‍ കേട്ടപ്പോള്‍ ആഗതനു വല്ലാത്ത കൗതുകം തോന്നി. എങ്കിലും അയാള്‍ വീണ്ടും ചോദിച്ചു: ''ഈ ആടുകളില്‍ നിന്ന് എന്തുമാത്രം കമ്പിളി കിട്ടും?'' അപ്പോഴും ആട്ടിടയന് ചോദിച്ചു: ''ഏത് അടുകളെക്കുറിച്ചാണ് ചോദിക്കുന്നത്? കറുത്ത ആടുകളെക്കുറിച്ചോ വെളുത്ത ആടുകളെക്കുറിച്ചോ?''
''വെളുത്ത ആടുകളെക്കുറിച്ച്.''
''ഒരു വര്‍ഷം അഞ്ചുകെട്ട് കമ്പിളി കിട്ടും.''
''അങ്ങനെയെങ്കില്‍ കറുത്ത ആടുകള്‍ക്കോ?'' ആഗതന് തന്റെ ക്ഷമ നശിക്കാതെ ചോദിച്ചു. ആട്ടിടയന് പറഞ്ഞു: ''അവയില്‍നിന്നും അഞ്ചുകെട്ട് കമ്പിളികിട്ടും.''
ആട്ടിടയന്റെ ഈ മറുപടി കേട്ടപ്പോഴേക്കും ആഗതന് തന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. എങ്കിലും ആത്മസംയമനം കൈവിടാതെ അയാള്‍ പറഞ്ഞു: ''ഞാന്‍ നിങ്ങളോട് ആടുകളെക്കുറിച്ച് ഓരോ ചോദ്യം ചോദിക്കുന്നു. എന്നാല്‍, ഞാന്‍ ചോദ്യം ചോദിക്കുമ്പോഴൊക്കെ നിങ്ങള്‍ കറുത്ത ആടുകളെക്കുറിച്ചോ വെളുത്ത ആടുകളെക്കുറിച്ചോ എന്നു പ്രത്യേകം ചോദിച്ചതിനുശേഷം രണ്ടിനും ഒരേ ഉത്തരം തന്നെ തരുന്നു. ഇപ്പോള്‍ എനിക്ക് ഒരുകാര്യമാണ് അറിയേണ്ടത്. കറുത്ത ആടുകളും വെളുത്ത ആടുകളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണേ്ടാ?''
അപ്പോള്‍ ഒരു പുഞ്ചിരിയോടെ ആട്ടിടയന് പറഞ്ഞു: ''തീര്‍ച്ചയായും. അവ തമ്മില്‍ വ്യത്യാസമുണ്ട്. വെളുത്ത ആടുകള്‍ എന്റേതാണ്.''
ആഗതന് ചോദിച്ചു: ''അപ്പോള്‍ കറുത്ത ആടുകളോ?'' ചുണ്ടിലെ പുഞ്ചിരി വിടാതെതന്നെ ആട്ടിടയന് മറുപടിയായി പറഞ്ഞു: ''അവയും എന്റേതുതന്നെ.''
ഇക്കഥയിലെ ആട്ടിടയന്റെ ഉത്തരങ്ങള്‍ കേള്‍ക്കുമ്പോള്‍ കഥയിലെ ചോദ്യകര്‍ത്താവിനു സംഭവിച്ചതുപോലെ നമ്മുടെയും ക്ഷമ നശിക്കുമോ? എന്തു കഥയില്ലാക്കഥയാണിത്, അല്ലേ?
ഗ്രന്ഥകാരനായ ഫാ.കാര്‍ലോസ് വാലസിന്റെ വിവരണമനുസരിച്ച്, ആധ്യാത്മികാചാര്യനായിരുന്ന ഫാ.ടോണി ഡിമെല്ലോയ്ക്ക് ഏറെ ഇഷ്ടപ്പെട്ട കഥകളിലൊന്നാണിത്. അകാലത്തില്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ ഫാ.ഡിമെല്ലോയ്ക്ക് ഇക്കഥ ഇഷ്ടപ്പെടാനുള്ള കാരണങ്ങളെന്താണെന്നു ഫാ.വാലസ് പറയുന്നില്ല.
എന്നാല്‍ ഫാ.വാലസിന്റെ അഭിപ്രായത്തില്‍ ഈ കഥയിലെ ആട്ടിടയന് നമ്മില്‍ പലരുടെയും പ്രതിനിധിയാണത്രേ. ആട്ടിടയന് തന്റെ ആടുകളെ കറുത്ത ആടുകളായും വെളുത്ത ആടുകളായും തരംതിരിച്ചു. അതിന് അയാളെ കുറ്റംപറയാനുമാവില്ല. എന്നാല്‍, അയാളുടെ തരംതിരിവ് അവിടെ അവസാനിക്കേണ്ടിയിരുന്നില്ലേ? കറുത്ത ആടുകളും വെളുത്ത ആടുകളും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ചൂണ്ടിക്കാണിക്കാന്‍ അയാള്‍ക്കു സാധിച്ചോ? ഇല്ല. എങ്കിലും കഥയിലെ ചോദ്യകര്‍ത്താവിന്റെ ഓരോ ചോദ്യത്തിനും കറുത്ത ആടുകളെയും വെളുത്ത ആടുകളെയും പ്രത്യേകം തരംതിരിച്ച് അയാള്‍ ഉത്തരം നല്കി. അര്ഥരഹിതമല്ലായിരുന്നോ അയാളുടെ ഈ തരംതിരിക്കലുകള്‍?
നാം മനുഷ്യരെ ഏതെല്ലാം രീതിയില്‍ തരംതിരിക്കാറുണ്ട്! ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും അറിവിന്റെയും സമ്പത്തിന്റെയുമൊക്കെ പേരില്‍ തരംതിരിക്കാറില്ലേ? ആളുകളെ ഇങ്ങനെ തരംതിരിക്കുന്നതില്‍ യുക്തിയുണെ്ടന്ന് ചിലര്‍ വാദിച്ചേക്കാം. എന്നാല്‍, ഈ തരംതിരിക്കലുകളില്‍ ഒരു പരിധിക്കപ്പുറം അല്പം പോലും യുക്തിയില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്?
വിവിധ മനുഷ്യരെ പല വിധത്തില്‍ തരംതിരിച്ചു കാണുന്നതു ചിലര്‍ക്ക് ആനന്ദമാകാം. തങ്ങള്‍ മറ്റുള്ളവരേക്കാള്‍ കേമന്മാരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഈ തരംതിരിക്കലുകള്‍ അവരെ സഹായിക്കുമല്ലോ. വേറെ ചിലര്‍ക്കു മനുഷ്യരെ തരംതിരിക്കുന്നതുവഴി ഓരോരോ നേട്ടങ്ങളുണ്ടാകാം. കറുത്ത വര്ഗക്കാരന് വെളുത്ത വര്ഗക്കാരനെക്കാള് മോശപ്പെട്ടവനാണ് എന്ന വാദഗതിയോടെയായിരുന്നില്ലേ പണ്ട് വെളുത്ത വര്‍ഗക്കാര്‍ കറുത്ത വര്ഗക്കാരെക്കൊണ്ട് അടിമവേല ചെയ്യിച്ചത്.
അടിമയും മുതലാളിയും പോലെയുള്ള നീചമായ തരംതിരിക്കലൊക്കെ നമ്മുടെ സമൂഹത്തില്‍നിന്ന് അപ്രത്യക്ഷമായിട്ടുണ്ടാകാം. എന്നാല്‍, മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ ആട്ടിടയന്റേതുപോലെയുള്ള യുക്തിരഹിതമായ തരംതിരിക്കലുകള്‍ നമ്മുടെ സമൂഹത്തില്‍ നാം ഇന്നും കാണുന്നില്ലേ?
ഒരേ ദൈവത്തിന്റെ മക്കളാണ് മനുഷ്യരായ നാമെല്ലാവരും. കാലദേശ വ്യത്യാസമനുസരിച്ച് നമ്മില്‍ ചുരുക്കം ചില വ്യത്യാസങ്ങള്‍ കണെ്ടന്നിരിക്കും. എന്നാല്‍, അത് ഒരു കൂട്ടരുടെ അഭ്യുന്നതിക്കും വേറൊരു കൂട്ടരുടെ അടിച്ചമര്‍ത്തലിനുമുള്ള കാരണമാക്കുന്നതു ശരിയാണോ?
മനുഷ്യരെ വിവിധ രീതിയില്‍ തരംതിരിക്കുന്ന പ്രവണത നമ്മിലുണെ്ടങ്കില് അതിന്റെ യുക്തിരാഹിത്യത്തെക്കുറിച്ചു പലപ്പോഴും നമുക്ക് ഓര്‍മിക്കാം. അതുപോലെ, മനുഷ്യരെല്ലാം ദൈവത്തിന്റെ മുമ്പില്‍ തുല്യരാണെന്ന സത്യം അനുസ്മരിച്ചുകൊണ്ട് ആളുകളെ ആകാരണമായി തരംതിരിച്ചു മാറ്റിനിര്‍ത്തുന്ന ദുഷ്പ്രവണത നമുക്കുപേക്ഷിക്കാം.