സുമുഖനും വിദ്യാസന്പന്നനുമായ അയാൾ വലിയൊരു കന്പനിയുടെ മേധാവിയുമായിരുന്നു. ഒരു ദിവസം കാറപകടത്തിൽപ്പെട്ട് അയാൾ മരണമടഞ്ഞു.
അയാളുടെ ആത്മാവ് അടുത്ത നിമിഷം സ്വർഗത്തിന്റെ കവാടത്തിലെത്തി. സ്വർഗത്തിന്റെ വാതിൽസൂക്ഷിപ്പുകാരനായ വിശുദ്ധ പത്രോസ് അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു.
ന്ധന്ധസ്വർഗത്തിലേക്കു സ്വാഗതം!’’ പത്രോസ് ശ്ലീഹ അയാളോടു പറഞ്ഞു. ന്ധന്ധനിങ്ങളെപ്പോലൊരാൾ ഇവിടെ വന്നിട്ടു കുറെനാളായി. നിങ്ങൾക്ക് ഇവിടെയുളള സൗകര്യങ്ങൾ മതിയാകുമെന്നു തോന്നുന്നില്ല.’’
ന്ധന്ധഇതു സ്വർഗമല്ലേ,’’ അയാൾ പറഞ്ഞു. ന്ധന്ധതീർച്ചയായും ഇവിടത്തെ സൗകര്യങ്ങൾ എനിക്കു ധാരാളം മതിയാകും. എന്നെ അകത്തേക്കു കടത്തിവിടൂ.’’
ന്ധന്ധനിങ്ങളെ അകത്തേക്കു കടത്തിവിടണമെന്ന് എനിക്കാഗ്രഹമുണ്ട്,’’ വിശുദ്ധ പത്രോസ് പറഞ്ഞു. ന്ധന്ധപക്ഷേ, അതിനു മുന്പായി നിങ്ങളെ നരകംകൂടി കാണിക്കണമെന്നാണു മുകളിൽനിന്നുള്ള നിർദേശം. ആദ്യം ഒരു ദിവസം നിങ്ങൾ നരകത്തിൽ താമസിക്കണം. അതിനുശേഷം ഒരു ദിവസം സ്വർഗത്തിലും. അതിനു ശേഷം നിങ്ങൾക്കു രണ്ടിലൊന്നു തെരഞ്ഞെടുക്കാം.’’
ന്ധന്ധഎനിക്കു നരകത്തിൽ പോകണ്ട,’’ അയാൾ പറഞ്ഞു. ന്ധന്ധഞാൻ സ്വർഗംതന്നെ തെരഞ്ഞെടുത്തിരിക്കുന്നു.’’
വിശുദ്ധ പത്രോസ് പറഞ്ഞു: ന്ധന്ധഎനിക്കു മാറ്റാവുന്ന നിയമമല്ലിത്. നിങ്ങൾ വേഗം നരകം കണ്ടിട്ടു മടങ്ങിവരൂ.’’
അല്പനിമിഷത്തിനുള്ളിൽ, നരകത്തിലേക്കു പോകാനുള്ള ലിഫ്റ്റിന്റെ വാതിൽ തുറക്കപ്പെട്ടു. അതിൽ അയാളെ സ്വീകരിക്കാൻ സുന്ദരനായ ഒരു ചെറുപ്പക്കാരൻ കാത്തുനില്പുണ്ടായിരുന്നു. ആ ചെറുപ്പക്കാരനോടൊപ്പം അയാൾ ഭൂമിയുടെ അഗാധത്തിലേക്കെന്നപോലെ താഴ്ന്നിറങ്ങി.
നിമിഷങ്ങൾക്കു ശേഷം ലിഫ്റ്റിന്റെ വാതിൽ തുറക്കപ്പെട്ടു. അയാൾ കടന്നുചെന്നതു കണ്ണഞ്ചിക്കുന്ന കാഴ്ചകളുളള സുന്ദരമായ ഒരു സ്ഥലത്തേക്കായിരുന്നു. അയാൾ ചുറ്റിലും നോക്കി. പരിചയമുള്ള ഒട്ടേറെ മുഖങ്ങൾ. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. അവരെല്ലാവരും ഓടിയെത്തി അയാളെ വാരിപ്പുണർന്നു.
കുശലാന്വേഷണങ്ങൾക്കു ശേഷം അയാൾ അവരോടൊപ്പം ഭക്ഷണത്തിനിരുന്നു. അയാൾക്കിഷ്ടമുള്ള എല്ലാ വിഭവങ്ങളും മേശയിൽ നിരന്നു.
ഭക്ഷണത്തിനു ശേഷം പാട്ടും ഡാൻസും മറ്റു കലാപരിപാടികളും ഉണ്ടായിരുന്നു. അതിനിടയിൽ നരകത്തിന്റെ അധിപനായ ലൂസിഫറിനെയും അയാൾ കണ്ടു. ന്ധഎത്രയോ സ്നേഹമുള്ളയാൾ!’ ലൂസിഫറിനെക്കുറിച്ച് അയാൾ മനസിൽ പറഞ്ഞു.
ഇരുപത്തിനാലു മണിക്കൂർ കടന്നുപോയത് അയാൾ അറിഞ്ഞില്ല. അത്രമാത്രം രസകരമായിരുന്നു നരകത്തിലെ അയാളുടെ ജീവിതം. അടുത്ത നിമിഷം സ്വർഗത്തിലേക്കുള്ള ലിഫ്റ്റിന്റെ വാതിൽ അയാളുടെ മുന്പിൽ തുറക്കപ്പെട്ടു. ആ ലിഫ്റ്റിൽ ഉയർന്ന് അയാൾ സ്വർഗത്തിലെത്തി.
അപ്പോൾ വിശുദ്ധ പത്രോസ് അയാളോടു പറഞ്ഞു: ന്ധന്ധഇനി സ്വർഗത്തിലൊരു ദിവസം ചെലവഴിക്കൂ.’’
അയാൾ ചുറ്റിലും നോക്കി. പരിചയമുള്ള ആരെയും അവിടെ കണ്ടില്ല. അവിടെ കണ്ടവർ എല്ലാവരും ദൈവത്തെ പാടിപ്പുകഴ്ത്തുന്ന തിരക്കിലായിരുന്നു.
അയാൾ അവരുടെ മുഖത്തേക്കു നോക്കി. ആ മുഖങ്ങളിൽ ഒരു അലൗകിക കാന്തി അയാൾ ദർശിച്ചു. സ്വർഗത്തിൽ ചെലവഴിക്കുന്ന നിമിഷങ്ങൾ ആനന്ദകരമായും അയാൾക്കു തോന്നി.
സ്വർഗത്തിലെ അയാളുടെ ആദ്യ ദിവസം കഴിഞ്ഞപ്പോൾ വിശുദ്ധ പത്രോസ് അയാളുടെ മുന്പിലെത്തി പറഞ്ഞു: ന്ധന്ധനിങ്ങൾ സ്വർഗത്തിലും നരകത്തിലും ഓരോ ദിവസം ചെലവഴിച്ചല്ലോ. ഇനി നിത്യകാലം എവിടെ ചെലവഴിക്കണമെന്നു നിങ്ങൾക്കു തെരഞ്ഞെടുക്കാം.’’
അയാൾ അല്പനിമിഷം മടിച്ചുനിന്നതിനു ശേഷം വിശുദ്ധ പത്രോസിനോടു പറഞ്ഞു: ന്ധന്ധഞാൻ ഇങ്ങനെ പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, മനസിൽ തോന്നുന്നതു പറയാതിരിക്കുന്നത് എങ്ങനെയാണ്? സ്വർഗം കൊള്ളാം. എനിക്കിഷ്ടപ്പെട്ടു. പക്ഷേ, അതിലും രസം എനിക്കു നരകത്തിലായിരുന്നു. ഞാൻ നരകം തെരഞ്ഞെടുക്കുന്നു.’’
മനസില്ലാമനസോടെ വിശുദ്ധ പത്രോസ് അയാളെ നരകത്തിലേക്കു യാത്രയാക്കി. ലിഫ്റ്റിൽ കയറിയ അയാൾ അടുത്തനിമിഷം നരകത്തിലെത്തി.
ലിഫ്റ്റിന്റെ വാതിൽ തുറന്നു നരകത്തിലേക്കു വീണ്ടും കടന്നപ്പോൾ അയാൾക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എല്ലാം കത്തിക്കരിയുന്ന അവസ്ഥ. അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മാറത്തടിച്ചു നിലവിളിക്കുന്നു.
നരകത്തിലെ സ്ഥിതി കണ്ട് അയാൾ അന്തംവിട്ടു നിൽക്കുന്പോൾ പിശാചുക്കളുടെ തലവനായ ലൂസിഫർ എത്തി. ലൂസിഫർ അയാളെ നരകത്തിലേക്കു സ്വാഗതംചെയ്തപ്പോൾ അയാൾ വിക്കിവിക്കി പറഞ്ഞു: ന്ധന്ധഎനിക്കിതു മനസിലാകുന്നില്ല. ഒരു ദിവസം മുന്പ് ഞാനിവിടെ വന്നപ്പോൾ എന്തു രസമായിരുന്നു ഇവിടെ! ഇപ്പോഴത്തെ സ്ഥിതിയാവട്ടെ എത്ര ദയനീയവും!’’
ന്ധന്ധഇന്നലെ നിങ്ങൾ കണ്ടതു വെറും മായയായിരുന്നു,’’ ലൂസിഫർ പറഞ്ഞു. ന്ധന്ധനിങ്ങളെ വലയിൽവീഴ്ത്തുവാൻ ചെയ്ത സൂത്രം!’’
ആരുടെയോ ഭാവനയിൽ വിരിഞ്ഞ കഥയാണിത്. പക്ഷേ, കാര്യത്തിൽനിന്ന് ഏറെ അകലത്തിലല്ലാത്ത കഥ.
അരുത് എന്നു ദൈവം പറഞ്ഞിരിക്കുന്നതു ചെയ്യുന്നതാണു പാപം. പക്ഷേ, പാപത്തിനു വലിയ ആകർഷകത്വമുണ്ട്. അതുകൊണ്ടല്ലേ പാപം ചെയ്യുവാൻ നാം പലപ്പോഴും തയാറാകുന്നത്?
പാപത്തിന്റെ വഴി തെരഞ്ഞെടുത്താൽ അതു സുഖവും സന്തോഷവും നൽകുമെന്നു നാം തെറ്റായി വിശ്വസിക്കാനിടയാകുന്നു. അതുകൊണ്ടു നാം അരുതാത്ത തെറ്റുകൾ ചെയ്യുവാൻ തുനിയുന്നു.
എന്നാൽ, പാപത്തിന്റെ ഫലം അസമാധാനവും അസന്തുഷ്ടിയുമാണ്. ഏതെങ്കിലും പാപം ചെയ്തതിലൂടെ നമ്മുടെ ജീവിതത്തിൽ ശാശ്വതമായ എന്തെങ്കിലും ന·യുണ്ടായിട്ടുണ്ടോ? എന്നു മാത്രമല്ല, പാപം ചെയ്യുന്നതുവഴിയായി നമ്മുടെ ജീവിതം ആകെ താറുമാറാവുകയല്ലേ ചെയ്യാറുള്ളത്?
മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ മനുഷ്യൻ വിശ്വസിച്ചതു ലൂസിഫർ കാണിച്ചുകൊടുത്ത ലോകം ഏറെ മെച്ചം എന്നാണ്. അതൊരു തട്ടിപ്പായിരുന്നുവെന്നു വൈകിയാണ് അയാൾ അറിഞ്ഞത്.
പാപത്തിന്റെ ആകർഷണത്തിൽ മയങ്ങിവീഴുന്നവരും വഞ്ചിക്കപ്പെടുന്നു. ഈ യാഥാർഥ്യം എത്രവേഗം നാം മനസിലാക്കുന്നുവോ അത്രവേഗം നാം പാപത്തിൽനിന്ന് ഓടിയകലും.