Letters
മിനിലോറികളും അപകടങ്ങളും
Sunday, September 23, 2018 10:57 PM IST
മിനിലോറിയുടെ പിന്നാലെ അപകടസൂചന നൽകാൻപോയ പോലീസും വാഹനവും അപകടത്തിൽപ്പെട്ടു എന്ന വാർത്ത ദീപികയിൽ വായിക്കുകയുണ്ടായി. ഇതുപോലുള്ള അപകടങ്ങൾ ഒറ്റപ്പെട്ടതല്ല. കേരളത്തിലെ തെരുവുകളിലൂടെ മിനിലോറികളും വലിയ ലോറികളും ഭാരനിയന്ത്രണമില്ലാതെ പോകുന്നത് സാധാരണമാണ്. ബന്ധപ്പെട്ട അധികാരികൾ ഇതു കണ്ടമട്ടേ കാണിക്കാറില്ല.

ലോറിയുടെ ബോഡിക്കു വെളിയിലേക്ക് രണ്ടും മൂന്നും അടി തള്ളിനിൽക്കുന്ന ലോഡും മുന്നിലേക്കും പിന്നിലേക്കും തടികൾ നീണ്ടുനിൽക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തുമെന്നതിൽ സംശയംവേണ്ട. പല വാഹനങ്ങളിലും ടെയിൽ ലൈറ്റുകൾ പിന്നാലെവരുന്ന വാഹനങ്ങൾക്കു കാണാൻപാടില്ലാത്തവിധം ചെളി പറ്റി മൂടപ്പെട്ടിരിക്കുകയാണ്. ഇതും അപകടത്തിനു കാരണമാകാറുണ്ട്.

വാഹന നിയന്ത്രണത്തിനും ഭാരനിയന്ത്രണത്തിനുമെല്ലാം മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർ ഈ നാട് നന്നാക്കുന്നതു കാണാൻ ഇനി എത്രകാലം കാത്തിരിക്കേണ്ടിവരും?

റവ. ഡോ.വർഗീസ് ചെത്തിപ്പുഴ