Letters
എൽപിജി സുരക്ഷാ പരിശോധനകൾ കുറ്റമറ്റതാക്കണം
Friday, May 24, 2019 11:00 PM IST
പാചകത്തിന് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറുകൾ ഉപയോക്താക്കൾക്ക് എത്തിക്കുന്നതിനു മുന്പായി സ്വീകരിക്കേണ്ട പരിശോധനകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, അടുത്തകാലത്തായി ഈ സുരക്ഷാ പരിശോധനകളിൽ പിഴവുകൾ സംഭവിക്കുന്നു. കാലാവധി കഴിഞ്ഞ സിലിണ്ടറുകൾ പോലും വീണ്ടും ഗ്യാസ് നിറച്ച് ഉപയോക്താക്കൾക്ക് വിതരണത്തിനെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അടിഭാഗം തുരുന്പെടുത്തു ദ്രവിച്ച സിലിണ്ടറുകളും ഉപയോക്താക്കളിലേക്കെത്തുന്നു. സിലിണ്ടറുകൾ കാലാവധി കഴിഞ്ഞതാണോ എന്നും ലീക്ക് ഉണ്ടോ എന്നും പരിശോധിക്കുന്നതിന് ഉപയോക്താക്കൾക്ക് പരിമിതികളുണ്ട്. ഗ്യാസ് ലീക്ക് ചെയ്താൽ ഉണ്ടാകുന്ന അപകടം അതിഭീകരമാണ്. അതിനാൽ സിലിണ്ടർ റീഫിൽ ചെയ്യുന്നതിനും വിതരണത്തിനു എത്തിക്കുന്നതിനും മുന്പു പരിശോധനകൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കണം.

ജയിംസ് മുട്ടിക്കൽ, പ്രസിഡന്‍റ്, തൃശൂർ ജില്ലാ ഉപഭോക്തൃ സമിതി.