Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
കുറ്റപ്പെടുത്തേണ്ടത് അധ്യാപകരെത്തന്നെയോ?
Saturday, June 1, 2019 10:47 PM IST
വിദ്യാഭ്യാസരംഗത്ത് ഇന്ന് അനിവാര്യമായ ദിശമാറ്റത്തെക്കുറിച്ചു ഡോ. ടി.എം.ജോസഫ് മേയ് 22നു ദീപകയിൽ എഴുതിയ ലേഖനം കാലോചിതംതന്നെ. ഈ വിഷയത്തിൽ ചിലതു പറയാതിരിക്കുന്നത് അധ്യാപനമെന്ന പാവനകർമം ശരിയായി നിർവഹിക്കുന്ന ഗുരുശ്രേഷ്ഠരെ അവഗണിക്കലാകുമെന്നു തോന്നുന്നതിനാൽ ചില വസ്തുതകൾ ചൂണ്ടിക്കാട്ടട്ടെ. "അധ്യാപനം ബ്രഹ്മയജ്ഞഃ' എന്നാണല്ലോ പ്രമാണം.
വിദ്യാഭ്യാസമേഖലയിൽ ഇന്ന് ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥഅനുഭവിക്കുന്നത് അധ്യാപകരാണ്. വിദ്യാഭ്യാസരംഗം വ്യാപകമായി സ്വകാര്യമേഖലയ്ക്ക് അധീനമാവുകയും തൊഴിൽവിദ്യാമേഖല വിദേശഗമനത്തിനുള്ള ഏകജാലകമായി മുദ്രയടിക്കപ്പെടുകയും ചെയ്തതോടെ അടിസ്ഥാനശാസ്ത്രങ്ങളും മാനവികവിഷയങ്ങളും പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ അനാകർഷകങ്ങളായി. ഇന്നു പല സ്വകാര്യസ്ഥാപനങ്ങളും വിദ്യാർഥികളെ ആകർഷിക്കുന്നതു വിദേശത്തു ജോലിസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ്. അങ്ങനെയുള്ള അക്കരപ്പച്ചകൾ ചൂണ്ടിക്കാട്ടാത്ത സ്ഥാപനങ്ങളിലെ വിദ്യാർഥികൾ അധികവും ലക്ഷ്യബോധമില്ലാതെയാണു നീങ്ങുന്നത്.
പൊതുവിൽ അനായാസമായി ജയിച്ചുപോകാമെന്ന ധാരണയും ഒട്ടും മോശമല്ലാത്ത പോക്കറ്റുമണിയും ബൈക്കുകളുടെയും കാറുകളുടെയും സുലഭതയും കൂടിയായപ്പോൾ ഫ്രീക്കന്മാർ കോളജിൽ വരുന്നതു പഠിക്കാനല്ലെന്നായി. അവരെ പഠിപ്പിക്കാൻ ശ്രമിക്കുന്ന അധ്യാപകൻ അജീർണം ബാധിച്ചവനു കഞ്ഞിവയ്ക്കുന്നവന്റെ അവസ്ഥയിലുമായി!
ഏതു പ്രശ്നത്തിലും കയറി ഇടപെടുന്ന ഓരോ വിഭാഗീയ കമ്മീഷനുകൾ, വിദ്യാർഥികളുമായി സ്വതന്ത്രമായി ഇടപെടുന്നതിൽ അധ്യാപകനു കൂച്ചുവിലങ്ങുകൾ തീർക്കുന്നു! കോളജിലെ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച പ്രശ്നത്തിൽ പല കമ്മീഷനുകളും ഇടപെട്ടത് ഓരോ പ്രശ്നത്തിനും ഏതെല്ലാംവിധത്തിൽ നിറപ്പകർച്ചകളും മാർഗഭ്രംശങ്ങളും വരാമെന്നതിന്റെ ചൂണ്ടുപലകകളാണ്! ഓരോ വിദ്യാർഥിയുമായി ഇടപെടുന്ന അധ്യാപകൻ, അതതു വിദ്യാർഥിയുടെ ജാതിമതവർഗലിംഗ ഗണനകൾ നടത്തിയേ മതിയാകൂ എന്ന ദുരവസ്ഥയാണ് ഇതുമൂലമുളവാകുന്നത്.
പരീക്ഷാഹാളിൽ കോപ്പിയടിക്കുന്ന വിദ്യാർഥിയെ നിയന്ത്രിക്കാൻകഴിയാത്ത അവസ്ഥ തനിക്കുണ്ടായതായി ഈയിടെ ഒരു അധ്യാപകൻ പറയുകയുണ്ടായി. അനുസരണയില്ലാത്ത വിദ്യാർഥികളെ നിയന്ത്രിക്കാൻ അധ്യാപകൻ ഇന്നു ബന്ധപ്പെട്ട കമ്മീഷനുകളെ വിളിക്കേണ്ടിവരുമെന്ന അവസ്ഥയായിരിക്കുന്നു. ഈ ദുരവസ്ഥ അധ്യാപകനെ നിഷ്ക്രിയനാക്കിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
ഗസ്റ്റ് ഫാക്കൽറ്റിയെന്ന അധാർമികതയും വിദ്യാഭ്യാസമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പത്തും അതിലേറെയും വർഷങ്ങളായി ഗസ്റ്റ് അധ്യാപകർ കൈകാര്യം ചെയ്യുന്ന എത്രയോ തസ്തികകളാണ് ഇന്നുള്ളത്! വർഷങ്ങളോളം പരിചയമുള്ള അധ്യാപകർ വിഷയം കൈകാര്യം ചെയ്യേണ്ട സ്ഥാനത്താണ് ഗസ്റ്റ് അധ്യാപകർ പലരും എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിപ്പോകുന്നത്. ഈയവസ്ഥ വർഷങ്ങളോളം തുടരുന്ന ഒരു ഡിപ്പാർട്ട്മെന്റിന്റെ അവസ്ഥയെന്താണ്? ധനലുബ്ധിന്റെ പേരിലുള്ള ഈ ഗസ്റ്റ് സന്പ്രദായം അവസാനിപ്പിച്ചാലേ നമ്മുടെ വിദ്യാഭ്യാസം മെച്ചപ്പെടൂ.
വിദ്യാഭ്യാസരംഗത്ത് എയ്ഡഡ് മേഖലയുടെ സേവനം വളരെ വലുതാണ്. കേരളമിന്ന് സാന്പത്തികമായി മുൻപന്തിയിലെത്തിയതിനു മുഖ്യകാരണം ഇവിടത്തെ എയ്ഡഡ് വിദ്യാഭ്യാസമേഖലയാണ്. ഏതൊരധ്യാപകനും അധ്യാപനരംഗത്തേക്ക് കടന്നുവരുന്നത് സദ്ഭാവനകളോടെയാണ്. എന്നാൽ, അതിനു ശേഷമുള്ള ദുരനുഭവങ്ങൾ ഏതൊരാളുടെയും മനോവീര്യവും കർമശേഷിയും കെടുത്തിക്കളയും. ഒരു എയ്ഡഡ് സ്ഥാപനത്തിൽ ജോലി നേടുന്ന ഒരധ്യാപകൻ തനിക്കർഹതപ്പെട്ട ശന്പളമൊന്നു വാങ്ങിയെടുക്കണമെങ്കിൽ എത്രമാത്രം കഷ്ടപ്പെടണമെന്ന് ആ രംഗവുമായി ബന്ധപ്പെട്ടവർക്കേ അറിയൂ! സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഓരോ ഉത്തരവും കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നു പറഞ്ഞതുപോലുള്ള ഉദ്യോഗസ്ഥവൃന്ദവും ചേർന്ന് എയ്ഡഡ് മേഖലയെ വേട്ടയാടുന്നു.
വർഷങ്ങളായി സ്കൂളുകളിൽ ജോലിചെയ്തിട്ടും ഇന്നും ശന്പളമില്ലാത്തതിനാൽ ഒഴിവുസമയങ്ങളിൽ കടകളിൽ നിൽക്കാനും ഓട്ടോറിക്ഷ ഓടിക്കാനും കാറ്ററിംഗ് ജോലികൾക്കും പോകുന്ന എത്രയോ അധ്യാപകരുണ്ട് ഇന്നും കേരളത്തിൽ! തെരുവുവിളക്കിന്റെ വെളിച്ചത്തിൽ പഠിച്ചും കൂലിപ്പണികൾ ചെയ്തും രാഷ്ട്രത്തലവന്മാർവരെയായവരുടെ കദനകഥകളല്ല ഇന്നു ലോകത്തിന്റെ കരളലിയിക്കുന്നത്. കേരളത്തിലെ എയ്ഡഡ് അധ്യാപകരുടെ കഥകളാണ്. അഴിമതിയിൽ മുങ്ങിയ നമ്മുടെ ഓഫീസുകളുടെ ക്രൂരതയുടെ തീവ്രതയറിയാൻ എന്റെ അനുഭവകഥകൾതന്നെ ധാരാളം.
ഇരുപത്തെട്ടുവർഷം കോളജിൽ പഠിപ്പിച്ച് നാലുവർഷംമുന്പ് വിരമിച്ച ഒരധ്യാപകനാണു ഞാൻ. സർവീസിലിരുന്ന ഒരുമാസം പോലും അർഹമായ ശന്പളം അതതു മാസം എനിക്കു കിട്ടിയിട്ടില്ല. അർഹമായ പെൻഷനും ഇന്നും കിട്ടുന്നില്ല. കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അഴിമതിക്കെതിരേ നിന്നതാണ് എന്നെ ഇങ്ങനെ ഒരവസ്ഥയിലെത്തിച്ചത്. തീവ്രമായ ദുരിതങ്ങൾ ഏതൊരാളുടെയും ആത്മാർഥതയ്ക്കു മങ്ങലേൽപ്പിക്കാനാണു സാധ്യത. മേൽപറഞ്ഞ ദുഃസ്ഥിതികൾക്കു പരിഹാരം കാണാതെ കേരളത്തിന്റെ വിദ്യാഭ്യാസമേഖല മെച്ചപ്പെടാൻ പ്രയാസമാണ്.
ഡോ. സി.ടി.ഫ്രാൻസിസ്, മുതലക്കോടം
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
വന്യമൃഗ ആക്രമണം തടയാൻ വേണ്ടത് പുതിയ നിയമനിർമാണം
മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാൻ എംഎൽഎമാരും എംപിമാരും അവരുടെ പണി ചെയ്യട്ട. ‘നി
മെഡിസിൻ സീറ്റുകൾ കൂട്ടണം
ചൈനയും റഷ്യയും അടക്കമുള്ള വിദേശരാജ്യങ്ങളിൽ മെഡിസിൻ പഠിച്ചു ജയിച്ച ശേഷം ഇന്ത്
ജലം പാഴാക്കുന്ന ജല അതോറിറ്റി
‘ജലം അമൂല്യമാണ്, പാഴാക്കരുത്'എന്ന് ജല അതോറിറ്റി പൊതുസ്ഥലങ്ങളിൽ ബോർഡ് വച്ചിരിക്കുന്നത് കാണാം. നഗര, ഗ്രാമ വ്യത്യാസമി
ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്: പകരം സംവിധാനം ഉടനൊരുക്കണം
സാമ്പത്തിക പ്രശ്നങ്ങൾ മൂലം ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് എന്നിവയുടെ അച്ചടി മാസങ്ങളായി നിലച്ചതിനാൽ സംസ്ഥാനത്തു ദുരി
മനുഷ്യ-വന്യമൃഗ സംഘർഷം: സുരക്ഷ ഉറപ്പാക്കണം
സംസ്ഥാനത്ത് വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കാട്ടിൽനിന്നു വന്യമൃഗങ്ങൾ ഇറങ്ങിവന്ന് മനുഷ്യർക്ക് തലവേദന സൃ
കലാലയമുറ്റങ്ങൾ ചോരക്കളമാക്കരുത്
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള വിദ്യാഭ്യാസരംഗം കണ്ടു വിലപിക്കാത്ത മലയാളികൾ ഉണ്ടാകുമോ? വിദ്യാഭ്യാസ മേഖലയിലെവിടെയും ക
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പൊരുൾ അറിയണം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി കൂടെക്കൂടെ കേരളം സന്ദർശിക്കുന്നു. വാഗ്ദാനപ്പെരുമഴ നടത്തുന്നു. നമ്മളെ
വാഹനങ്ങൾക്ക് തീപിടിക്കുന്നതിൽ പഠനം നടത്തണം
ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ ഒരു മാസം പലതവണയെന്നോണം ഉണ്ടായിക്കൊണ്
എം.ടിയുടെ വിമർശനം ഉൾക്കൊള്ളുകയും ആത്മപരിശോധന നടത്തുകയും വേണം
അധികാരത്തിന്റെ പ്രമത്തതയിൽ അഹങ്കരിക്കുന്നവർക്കുള്ള ശക്തമായ പ്രഹരമാണ് കേരള ലിറ്ററേച്ചർ വേദിയിൽ എം.ടി നടത്തിയ പ്
അധികാരം ജനസേവനത്തിനു വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്
ജനാധിപത്യ ഭരണക്രമത്തിലൂടെ ലഭിച്ച അധികാരം അധീശത്വം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അത് ജനസേവനത്തിനു വേണ്ടിയുള്ളത
പെണ്കുഞ്ഞ്: ബോധവത്കരണം വേണം
ഒരു സ്ത്രീപീഡനക്കേസിന്റെ വിധിയിൽ, പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിംഗം നിർണയിക്കുന്നതെന്നും ഈ വിഷയത്തിൽ ബോ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.