Letters
പൂട്ടിയ 347 ബാറുകൾ തുറന്നതെന്തിന്?
Thursday, June 13, 2019 12:25 AM IST
മുൻ സർക്കാർ പൂട്ടിയ 347 ബാറുകൾ തുറന്നതായി മന്ത്രി നിയമസഭയിൽ പറഞ്ഞു. എൽഡിഎഫ് ഇലക്‌ഷനു മുന്പ് പ്രകടനപത്രികയിൽ പറഞ്ഞതു പൂട്ടിയ ഒരു മദ്യശാലയും തുറക്കുകയില്ല, മദ്യത്തിന്‍റെ ലഭ്യത ഒട്ടും കൂട്ടുകയില്ല എന്നായിരുന്നു. എന്നാൽ, ഇപ്പോൾ കഴിഞ്ഞ സർക്കാർ പൂട്ടിയ 347 ബാറുകൾക്കു പുറമേ കഴിഞ്ഞ സർക്കാർ പൂട്ടിയ ബിവറേജസ് കോർപറേഷന്‍റെയും കൺസ്യൂമർഫെഡിന്‍റെയും ഔട്ട്‌ലെറ്റുകളും കേരളത്തിലുടനീളം തുറന്നിട്ടുണ്ട്. അതു മന്ത്രി പറഞ്ഞില്ല. നിലവിലെ അബ്കാരി നിയമം അനുസരിച്ചു കൂടുതൽ മദ്യശാലകൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു.

മദ്യം മൂലം അപകടങ്ങൾ, കൊലപാതകങ്ങൾ എന്നിവയൊന്നും കൂടിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മദ്യവില്പനയിൽ കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. 201819 സാന്പത്തിക വർഷത്തിൽ കോർപറേഷൻ നടത്തിയ പരിശോധനയിൽ സ്റ്റോക്കിലും വില്പനയിലും 5.65 കോടിയുടെ കുറവു കണ്ടെത്തി. ഈ കാലയളവിൽ ബന്ധപ്പെട്ട ജീവനക്കാരിൽനിന്നു 2.94 കോടി തിരിച്ചുപിടിച്ചു.

ഈ സർക്കാരിന്‍റെ കാലത്ത് 1000 കോടി രൂപയുടെ മയക്കുമരുന്നു പിടിച്ചുവെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സർക്കാരിന്‍റെ ബോധവത്കരണവും മദ്യവർജനവും ആയിരിക്കും അതിന്‍റെ കാരണം! ഇത് ആരോടാണു മന്ത്രി പറയുന്നത്? കേരളത്തിലെ ജനങ്ങൾ വിഡ്ഢികളാണോ? എന്തിനാണ് ഈ നഷ്ടക്കച്ചവടം? ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സർക്കാർ ഇതു രണ്ടും നശിപ്പിക്കുന്ന മദ്യവ്യാപാരംകൊണ്ട് എന്തുനേടുന്നു? ആരോഗ്യമുള്ള ഒരു ജനതയാണ് നമുക്കു വേണ്ടത്. സമാധാനം കുടുംബത്തിൽ ഉണ്ടാവണം. ആത്മഹത്യയും കൊള്ളയും കൊലപാതകവും വാഹനാപകടങ്ങളും ഇല്ലാതെ സ്വൈരമായി ജീവിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

ഈ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി കേരള മദ്യനിരോധന സമിതി പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങളിൽ 232, 447 വകുപ്പുകൾ നിലനിർത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾക്കു നൽകപ്പെട്ട മദ്യനിയന്ത്രണാധികാരം മദ്യലോബിക്കുവേണ്ടി സർക്കാർ എടുത്തുകളഞ്ഞു. എന്നിട്ട് കേരളത്തിലുടനീളം മദ്യവ്യാപനം നടത്തുകയാണ്. ഞങ്ങളുടെ നാട്ടിൽ അതിൽ മദ്യം വേണ്ട എന്നു പറയാനുള്ള അവകാശം ജനങ്ങൾക്കില്ല. ആരെങ്കിലും ഷാപ്പുകൾക്കെതിരേ സമരംചെയ്താൽ അവരെ ഭീഷണിപ്പെടുത്താനും തല്ലിച്ചതയ്ക്കാനും പോലീസിനെക്കൊണ്ട് കള്ളക്കേസെടുപ്പിക്കാനും മദ്യരാജാക്കന്മാരും ഗുണ്ടകളും സർക്കാരിന്‍റെപക്ഷം ചേരും. കുടിയന്മാരും പരിഹസിക്കാനും കൂക്കുവിളിക്കാനും കൂടെയുണ്ടാവും. പക്ഷേ, ഇതുമൂലം സഹിക്കുന്ന അമ്മമാരും കുഞ്ഞുങ്ങളും എന്തുചെയ്യും? അവർക്ക് ആരു സംരക്ഷണംകൊടുക്കും.

ഈ അവസരത്തിൽ ജനങ്ങളുടെ കൈയിൽതന്നെയാണ് ഈ അധികാരം എന്നു ബോധ്യമുള്ള ജനങ്ങൾ സർക്കാരിനെ പാഠംപഠിപ്പിക്കും. അതാണ് കഴിഞ്ഞ ഇലക്‌ഷനിൽ കണ്ടത്. ആനപ്പുറത്ത് ഇരുന്നാൽ പട്ടിയെ പേടിക്കേണ്ട. പക്ഷേ, എന്നും ആനപ്പുറത്ത് ഇരിക്കാൻ പറ്റില്ലല്ലോ! ജനങ്ങളോട് ഇനിയും വോട്ടുചോദിച്ചു വരേണ്ടിവരും. അപ്പോൾ കള്ളം പറഞ്ഞ് ഇനിയും ജനങ്ങളെ വഞ്ചിക്കാനാവില്ല.

എല്ലാ പഞ്ചായത്തിലും ഓരോ മദ്യശാല എന്ന ലക്ഷ്യംവച്ചാണ് ഇടതുസർക്കാർ പോകുന്നത്. ഇതു ജനക്ഷേമത്തിനാണോ എന്നു ചിന്തിക്കണം. ദൂരപരിധിയിൽ ഇളവുകൊടുത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളഞ്ഞും പഞ്ചായത്ത് സെക്രട്ടറിക്ക് അമിതമായ അധികാരങ്ങൾ നൽകിയും സർക്കാർ മദ്യക്കച്ചവടവുമായി മുന്നോട്ടു പോകരുത്.

ഫാ. വർഗീസ് മുഴുത്തേറ്റ് വിസി
കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ്