Letters
ഭാഷാപ്രയോഗത്തിനു മുന്പു ഗൃഹപാഠം വേണം
Friday, September 27, 2019 11:46 PM IST
പി എസ്‌സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നു വാശിപിടിക്കുന്ന ദിവസങ്ങൾ നാം കണ്ടു. വളരെ നല്ലത്. അതിനെത്തുടർന്ന്, കൈരളിയുടെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കുന്ന അഭിപ്രായങ്ങൾ വായിച്ചു. ഏകദേശം 30 വർഷം മുൻപ്, കലാഭവൻ പ്രകാശനം ചെയ്ത മിമിക്രി കാസറ്റിൽ, കേട്ടതു യാഥാർഥ്യമാകുമെന്നു സ്വപ്നേപി നിനച്ചിരുന്നില്ല. അത് ഇങ്ങനെ: നീ എന്താണ്ടാ കുത്തിക്കുറിക്കണേ? ഞാൻ ചേട്ടനു കത്തെഴുതുകാണ്. അതിനു നീ സ്പ്രിംഗ് വരച്ചാൽ ചേട്ടനു വായിക്കാൻ പറ്റ്വോ? കുഴപ്പമില്ല. ചേട്ടനു വായിക്കാനും അറിയില്ല.

ആ ദിവസങ്ങളിൽ, മലയാള ഭാഷാധ്യാപികയായ ഭാര്യ കൊണ്ടുവന്ന ഉത്തരക്കടലാസുകളിൽ ചിലതിൽ സ്പ്രിംഗ് വരച്ചുനിറച്ചതു കണ്ട് പകച്ചു പോയി. എന്നാൽ, എല്ലാ വർഷവും ഈ കാഴ്ച ആവർത്തിച്ചുകൊണ്ടിരുന്നതിനാൽ അതുമായി പൊരുത്തപ്പെട്ടു.

ഇത്, കുട്ടികളുടെ കാര്യം. വിദ്യാസന്പന്നർ എന്ന് വിചാരിക്കുന്നവർ മലയാളം ഉച്ചരിക്കുന്നതു കേട്ടാൽ, ഈ ഭാഷയ്ക്ക് ഇത്രയേറെ അക്ഷരങ്ങൾ ആവശ്യമുണ്ടോ എന്നു തോന്നും. തമിഴ് ഭാഷയിൽ ക, ച, തുടങ്ങി കുറച്ചു വ്യഞ്ജനാക്ഷങ്ങളേ ഉള്ളൂ. അതേപോലെ പലരും മലയാളം ഉച്ചരിക്കുന്നു. അതിഖരഘോഷാക്ഷരങ്ങൾ, ഒന്നുകിൽ ഖരമായോ അഥവാ മൃദുവായോ ആണ് ചിലർ ഉച്ചരിക്കന്നത്.

വൈകല്യം അവസാനിക്കുന്നില്ല. "സ്ര' പലർക്കും "സൃ' ആണ്. അതു പോലെ, "ത്', "ദ്' എന്നിവ അവർക്ക് "ൽ' ആണ്. അതിനാൽ, സ്രഷ്ടാവ് എന്നത് സൃഷ്ടാവ്. ആത്മാവ്, ഉദ്ഘോഷം, ഉദ്ഘാടനം, എന്നിവ യഥാക്രമം, ആൽമാവ്, ഉത്ഘോഷം, ഉൽഘാടനം എന്നിങ്ങനെയായി മാറി. ഇതു ചില ഉദാഹരണങ്ങൾ മാത്രം.

ഭാഷയെ വികലമാക്കിയാൽ മാധ്യമശൈലിയാകുമോ? പത്രങ്ങളും വാർത്താചാനലുകളും അത്തരം ശൈലിയിലേക്കു മാറി. കർത്താവ് വാക്യത്തിന്‍റെ അന്ത്യത്തിലേക്ക് മാറ്റപ്പെട്ടു. ഉദാ: പിണറായിയെ തിരുത്തി വിഎസ്, ആഞ്ഞടിച്ച് ഹൈക്കോടതി, സ്ഥാപനം പൂട്ടിച്ച് പോലീസ്. ഇങ്ങനെ പോകുന്നു മാധ്യമ ശൈലി. ഇതു കണ്ടിട്ടും വായിച്ചിട്ടുമല്ലേ കുട്ടികൾ വളരുന്നത്? പകരം, വിഎസ് പിണറായിയെ തിരുത്തി, ഹൈക്കോടതി ആഞ്ഞടിച്ചു, വിശ്വാസികൾ പള്ളി കയ്യടക്കി, പോലീസ് സ്ഥാപനം പൂട്ടിച്ചു എന്നിങ്ങനെയല്ലേ വേണ്ടത്?

ഇന്നു പ്രചുരപ്രചാരം നേടിയിരിക്കുന്ന, തെറ്റായ ചില പദങ്ങൾ കുറിക്കുന്നു. രൂപീകരിക്കുക, പ്രതിനിധീകരിക്കുക എന്നീ രൂപങ്ങൾ തെറ്റാണ്. കാരണം, കരിക്കുക എന്നതിന്‍റെ അർഥം ആക്കുക എന്നാണ്. അപ്പോൾ, രൂപീകരിക്കുക എന്നതിന്‍റെ അർഥം, രൂപം ആക്കുക (രൂപമാക്കുക) എന്നും പ്രതിനിധീകരിക്കുക എന്നതിന്‍റെ അർഥം പ്രതിനിധി ആക്കുക എന്നുമാണ്. ഉമ്മൻചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു എന്നാൽ, അദ്ദേഹത്തിന്‍റെ പ്രതിനിധി ആയി ആ മണ്ഡലം നിയമസഭയിൽ ഹാജരാകേണ്ടിവരും. അത് നടപ്പില്ലാത്ത കാര്യമാണ്. ഉമ്മൻചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നു എന്നാണ് ശരിയായ രൂപം. അതു പോലെ, സമിതി രൂപീകരിച്ചു എന്ന പ്രയോഗം തെറ്റ്. ഇല്ലാത്ത സമിതിക്ക് രൂപം നൽകി എന്നർഥം കിട്ടണമെങ്കിൽ, സമിതി രൂപവത്കരിച്ചു എന്നു പറയണം.

ആർജവം എന്ന് അസ്ഥാനത്താണ് ഇന്നു പ്രയോഗിച്ചുവരുന്നത്. ആര് ആർജവം കാണിക്കും എന്ന് പ്രയോഗിക്കുന്ന വ്യക്തി, ഒരു പക്ഷേ, ഉദ്ദേശിക്കുന്നത് തന്‍റേടം കാണിക്കുക എന്നായിരിക്കാം. എന്നാൽ, ആർജവത്തിന്ന് അങ്ങനെ അർഥമില്ല. മറ്റൊരു വാക്കാണ്, പ്രമാദം. പ്രമാദമായ കേസ് എന്ന് ധാരാളം പ്രയോഗിച്ചു വരുന്നു. വിവാദമായ, വളരെ ചർച്ച ചെയ്യപ്പെട്ട, കെട്ടുപിണഞ്ഞ കേസ് എന്നർഥത്തിലാണു പലരും പ്രമാദം എന്നു പറയുന്നത്. പക്ഷേ, തെറ്റ് എന്നാണ് ശരിയായ അർഥം. പിന്നെ, അദ്ദേഹത്തിന്‍റെ അപ്രമാദിത്വം അവർ അംഗീരിക്കാൻ അവർ തയ്യാറല്ല എന്നും മറ്റും പറയുന്നു, എഴുതുന്നു. മേൽക്കോയ്മ എന്നാണ് ഇങ്ങനെ പ്രയോഗിക്കുന്ന വ്യക്തി അർഥമാക്കുന്നതെന്ന് തോന്നുന്നു. പക്ഷേ, തെറ്റില്ലായ്മയാണ്അപ്രമാദിത്വം.

ഇംഗ്ലീഷ് ഭാഷയുടെ അമിത സ്വാധീനം മലയാളത്തെ വികലമാക്കുന്നുണ്ട്. ആ ഭാഷയിൽ, ഡു എന്ന പദത്തിന്ന് വളരെയധികം പ്രാധാന്യമുണ്ട്. മലയാളത്തിൽ ആ പദത്തിന്‍റെ പരിഭാഷയായ ചെയ്യുക കുത്തിക്കയറി സ്ഥാനം ഉറപ്പിച്ചു. അങ്ങനെ, ഡിഗ്രി ചെയ്യുന്നു, സിനിമാ ചെയ്യുന്നു ഇത്യാദി പറച്ചിലും എഴുത്തും വ്യപകമായി. സിനിമയിൽ അഭിനയിക്കുന്നു, പാടുന്നു, സിനിമ സംവിധാനം ചെയ്യുന്നു, ഡിഗ്രിക്ക് പഠിക്കുന്നു ഇങ്ങനെ കേൾക്കാൻ സാധിക്കുന്നില്ല.

മറ്റൊരു കൂട്ടർ മല്ലിംഗ്ലീഷിന്‍റെ വക്താക്കൾ ആണ്. കറിക്കുവേണ്ട ഇൻഗ്രീഡിൻസ്, നന്നായി സോട്ട് ചെയ്യുക, നന്നായി കുക്കായി വരണം, പെപ്പർ ആഡ് ചെയ്യുക. ഇത് ഏതാനും ഉദാഹരണങ്ങൾ മാത്രം.

പറഞ്ഞു വരുന്നത് ഇതാണ്. ഞാൻ ഉൾപ്പെടെയുള്ള എല്ലാ കേരളീയരും മലയാള ഭാഷയുടെ അപചയത്തിനു ആക്കം കൂട്ടുന്നു. ഭാഷാ പ്രയോഗത്തിനു മുൻപ് ആരും മതിയായ ഗൃഹപാഠം നന്നായി ചെയ്യുന്നില്ല.

കുര്യൻ വാഴപ്പിള്ളി, പ്രതിഭനഗർ, കല്മണ്ഡപം, പാലക്കാട്