Letters
നാക്കുതൊടൽ ഒഴിവാക്കുക
Tuesday, March 10, 2020 11:16 PM IST
വായ്, മൂക്ക് എന്നിവിടങ്ങളിൽനിന്നുള്ള സ്രവങ്ങൾ വഴിയാണല്ലോ മുഖ്യമായും കോവിഡ് രോഗാണുക്കൾ പകരുന്നത്. കറൻസി നോട്ടുകൾ എണ്ണുന്പോഴും ബുക്കിന്‍റെ പേജുകളും മറ്റു പേപ്പറുകളുമൊക്കെ മറിക്കുന്പോഴും കൈവിരൽകൊണ്ട് നാക്കിൽതൊടുന്ന ശീലം പലർക്കുമുണ്ടല്ലോ. ബാങ്കുകളിലും കടകളിലും മറ്റും ഇത്തരം നോട്ടെണ്ണൽ കാണാനാകും. ഇപ്രകാരം തുപ്പൽ പുരണ്ട നോട്ടുകൾ മിനിറ്റുകൾക്കുള്ളിൽ മറ്റു പലരുടെയും കൈകളിലെത്താനുള്ള സാധ്യത വളരെയേറെയാണ്. ഈ അഴുക്കു ശീലം നിർത്തണം.

ഇപ്പോഴത്തെ അടിയന്തരസാഹചര്യം അതിനുള്ള സുവർണാവസരമാകട്ടെ. മോതിരവും വളയുമൊക്ക ഇട്ടുകൊണ്ട് കൈകൾ നന്നായി കഴുകുക ശ്രമകരമാണ്. കുറേ ദിവസത്തേക്ക് ഉൗരിവയ്ക്കുന്നതല്ലേ അഭികാമ്യം.

സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി