Letters
അടിയന്തര സേവനങ്ങൾ അനുവദിക്കണം
Monday, March 30, 2020 10:42 PM IST
ഈ ലോക്ക് ഡൗൺ സമയത്ത് ഒരു ടൗണിൽ ഒരു ഹാർഡ്‌വെയർ ഷോപ്, ഒരു ഇലക്‌ട്രിക്കൽ ഷോപ് എങ്കിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ തുറക്കാൻ അനുവദിക്കണം. കാരണം കിണറ്റിൽനിന്നു വെള്ളം പമ്പ് ചെയ്യണം.

വേനൽ കാരണം വെള്ളം ഏറ്റവും താഴ്ന്ന ലെവലിൽ ആയതിനാൽ പമ്പുകൾ കേടാവുക, പ്ലംബിംഗ് ആൻഡ് സാനിറ്ററി ഫിറ്റിംഗുകൾ കേടുവരുക എന്നതൊക്കെ ഈ സമയത്തു കൂടുതലാണ്, പാർട്സിനു നെട്ടോട്ടം ഓടുകയാണ്. കൂടാതെ കാറ്റും മഴയും ഇടിവെട്ടും കാരണം ഇലക്ട്രിക്കൽ പരാതികളും സ്പെയർ പാർട്സ് ആവശ്യങ്ങളുമുണ്ട്.

ഇപ്പോൾ വീട്ടിൽ ഇരിക്കുന്നതിനാൽ സ്വയം കൃഷി ചെയ്യാൻ ഗ്രോ ബാഗ്, ചാണകപ്പൊടി, വളം, വിത്തുകൾ (കൃഷിഭവൻ സപ്ലൈ ചെയ്താൽ നല്ലത്) അറേഞ്ച് ചെയ്യുന്ന ഒരു ഏജൻസി ഓരോ വാർഡ് തോറും അനുവദിക്കുക. സർവീസ് ചാർജോ ഫ്രീ സേവനമെന്നോ വാട്സ്ആപ് വഴി അറിയിക്കുക.

ലോക്ക് ഡൗൺ സമയം ഇനിയും രണ്ടാഴ്ച കൂടിയുണ്ട്. ചെറിയ തകരാറുകൾ ഗുരുതരമാകും.
കർഷകരുടെ പച്ചക്കറികൾ വാങ്ങാൻ ആളില്ല. അതേസമയം പച്ചക്കറികൾ കിട്ടാനുമില്ല. ഏതെങ്കിലും ഏജൻസി ശേഖരിച്ച് കടകൾക്കു സപ്ലൈ ചെയ്യുക, കർഷകർക്ക് ന്യായവില ഉറപ്പാക്കുക. ഫുഡ് സ്റ്റഫ്, മൽസ്യം, ഇറച്ചി ഇവയുടെ മൊബൈൽ ഡെലിവറി സംവിധാനം ഏർപ്പെടുത്തിയാൽ ആളുകൾക്ക് യാത്ര ചെയ്യാതെ വീടിനടുത്തു ലഭിക്കുകയും ചെയ്യും. ദയവായി അധികാരികൾ ഈ വിഷയത്തിൽ അടിയന്തരശ്രദ്ധ നൽകുക.

അടൂർ ഫിലിപ്പ് മങ്കുഴിയിൽ