Letters
ഡാമുകളിലെ ജലനിരപ്പ് ഉടൻ താഴ്ത്തുക
Thursday, June 4, 2020 12:27 AM IST
കാലവർഷം എത്തിക്കഴിഞ്ഞു, കൊറോണ ഭീതിയിൽ നിന്നു നാം പൂർണമായി മുക്തരായിട്ടുമില്ല. 2020ലെ കാലവർഷം വീണ്ടും അതിഭീകരമായ വെള്ളപ്പൊക്കം ഉണ്ടാക്കുമെന്നാണു പല വിദഗ്ധരുടേയും പ്രവചനം. അതുമുന്നിൽക്കണ്ടു നാം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ വിവിധ നദികളിൽ അടിഞ്ഞിരിക്കുന്ന ചെളിയും എക്കലും മണലും മരത്തടികളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണം. ഗ്രാമപ്രദേശങ്ങളിലെ നീർച്ചാലുകൾക്കുള്ള തടസങ്ങൾ നീക്കണം. എല്ലാ ഡാമുകളിലും ഇപ്പോൾ മുൻവർഷത്തെ അപേക്ഷിച്ചു പത്തോ അതിൽ കൂടുതലോ ശതമാനം വെള്ളമുണ്ട്. അതിനാൽ എത്രയുംവേഗം ഡാമുകളിലെ ജലനിരപ്പ് താഴ്ത്താനുള്ള നടപടികൾ ഉണ്ടാവണം.

അതോടൊപ്പം മുല്ലപ്പെരിയാർ ഡാമിനു ബലക്ഷയം ഉണ്ട് എന്ന പ്രചാരണവും ഗൗരവമായി കാണണം. വെള്ളപ്പൊക്ക നിവാരണ നിർദേശങ്ങൾ ഉടൻ നടപ്പാക്കണം. രണ്ടുവർഷമായിട്ടും ഫ്ലഡ് മാപ്പിംഗ് പോലും തയാറാക്കാൻ ആയില്ല എന്നതു വേദനാജനകമാണ്. എല്ലാം നാം നേരിടും എന്നു പഞ്ഞിരുന്നാൽ കാര്യങ്ങൾ കൈവിട്ടുപോകും. കോവിഡിനൊപ്പം ഇനി ഒരുവെള്ളപ്പൊക്കം കൂടി താങ്ങാൻ കേരളത്തിനാകില്ല.

റോയ് എം. തോമസ്, പ്രഫസർ, കൊച്ചി സർവകലാശാല