ആദിവാസി ക്ഷേമ പദ്ധതികളുടെ നിർവഹണത്തിൽ അനാസ്ഥ പാടില്ല: മന്ത്രി ഒ.ആർ. കേളു
Saturday, July 27, 2024 5:42 AM IST
കൽപ്പറ്റ: ഗോത്ര മേഖലയിലെ പദ്ധതികളുടെ നിർവഹണത്തിൽ അനാസ്ഥ പാടില്ലെന്ന് പട്ടികജാതി-വർഗ, പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു. ജില്ലയിൽ എസ്‌സി, എസ്ടി മേഖലയിൽ നടപ്പാക്കിയ പദ്ധതികൾ അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദിവാസി മേഖലയുടെ സമഗ്ര വികസനത്തിന് ആവിഷ്കരിക്കുന്ന പദ്ധതികൾ വേണ്ടവിധം ലക്ഷ്യത്തിലെത്തുന്നില്ല. ഈ സാഹചര്യം മാറണം. വിവിധ വകുപ്പുകൾ കൈകോർത്ത് പദ്ധതി നിർവഹണം കാര്യക്ഷമമാക്കണം. അങ്ങേയറ്റം പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഫയലിൽ കെട്ടിക്കിടക്കുന്നത് ഭൂഷണമല്ല.

അനുവദിച്ച ഫണ്ട് പദ്ധതി നിർവഹണത്തിലെ വേഗതക്കുറവുകാരണം ലാപ്സാകുന്ന സാഹചര്യമുണ്ട്. വിവിധ ആവശ്യങ്ങൾക്ക് ഓഫീസുകളിലെത്തുന്ന ആദിവാസികളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം സൗഹാർദപരമാകണം. പ്രശ്ന പരിഹാരത്തിന് ആത്മാർഥമായി പരിശ്രമിക്കണം. പട്ടികവർഗക്കാരുടെ പരാതികൾ മന്ത്രിതലത്തിൽ കേൾക്കാനും പരിഹരിക്കാനുമുള്ള സംവിധാനം പരിഗണനയിലുണ്ട്. ജില്ലകൾതോറും നടത്തുന്ന അവലോകനം പൂർത്തിയാകുന്ന മുറയ്ക്ക് ഓണ്‍ലൈൻ അവലോകന യോഗം ചേരും. പദ്ധതികളുടെ പ്രവർത്തന പുരോഗതി മാസംതോറും വിലയിരുത്തും.

ട്രൈബൽ പ്രമോട്ടർമാർ കാര്യക്ഷമതയോടെ ജോലി ചെയ്യുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം. പ്രമോട്ടർമാർ ആഴ്ചയിൽ രണ്ടു ദിവസം ഓഫീസിൽ എത്തിയാൽ മതി. ബാക്കി ദിവസങ്ങളിൽ ഫീൽഡ് വർക്ക് നടത്തണം. ആദിവാസി കുടുംബങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും അധികാരികൾ മുന്പാകെ എത്തണം. സ്കൂളിൽ പോകാത്ത പട്ടികവർഗ കുട്ടികളുടെ പട്ടിക വേഗം തയാറാക്കണം.

വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നില്ലെന്നു ഉറപ്പുവരുത്തണം. വിദ്യാവാഹിനി, വിദ്യാലയങ്ങളിലെ പ്രഭാത ഭക്ഷണ പരിപാടി, മെന്‍റർ അധ്യാപകരുടെ സേവനം എന്നിവ ശക്തിപ്പെടുത്തണം. ആധാർകാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകൾ ഗോത്രമേഖലയിലെ വിദ്യാർഥികൾ അടക്കമുള്ളവർക്കു ലഭ്യമാക്കണം. ജില്ലയിൽ നേരത്തേ നടന്ന എബിസിഡി കാന്പയിനിന്‍റെ തുടർച്ച ഉണ്ടാകണം.


സ്വയംസന്നദ്ധ പുനരധിവാസം, പ്രളയസ്ഥലങ്ങളിൽനിന്നുള്ള മാറ്റിപാർപ്പിക്കൽ തുടങ്ങിയവ വേഗത്തിലാക്കണം. ഇതുസംബന്ധിച്ച ഫയലുകൾ ഓഫീസുകളിൽ കെട്ടിക്കിടക്കരുത്. പുനരധിവസിപ്പിക്കപ്പെട്ടവർക്ക് വെള്ളം, വൈദ്യുതി, റോഡ് സൗകര്യം ഉറപ്പാക്കണം. അംബേദ്കർ ഗ്രാമം പദ്ധതി ഇഴഞ്ഞുനീങ്ങരുത്. മരിയനാടിലേതടക്കം ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നീക്കം അന്തിമഘട്ടത്തിലാണ്.

സുഗന്ധഗിരിയിൽ ട്രൈബൽ മ്യൂസിയത്തിനു സ്ഥലം ഒരുക്കുന്നതിനു നടപടികൾ പുരോഗതിയിലാണ്. എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്‍റെ പ്രവർത്തനം വിപുലമാക്കണം. ഇതിന് ജില്ലാ കളക്ടർ നടപടി സ്വീകരിക്കണം. മാനന്തവാടി പ്രിയദർശിനി തേയിലത്തോട്ടത്തിന്‍റെ പ്രവർത്തനം കാര്യക്ഷമാക്കണം

ആദിവാസി മേഖലയിൽ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരേ ശരിയായ ബോധവത്കരണം ആരോഗ്യവകുപ്പ് നടത്തണം. അർബുദം ഉൾപ്പെടെ രോഗങ്ങൾ ആദിവാസികൾക്കിടയിൽ കൂടുകയാണെന്നും മന്ത്രി പറഞ്ഞു.

ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, പട്ടികവർഗ വികസന ഡയറക്ടർ ഡോ.രേണുരാജ്, പട്ടികജാതി വികസന ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, പിന്നാക്ക വിഭാഗ വികസന ഡെപ്യൂട്ടി ഡയറക്ടർ ഇ. സിദ്ധാർഥ്, വൈൽഡ് ലൈഫ് വാർഡൻ വരുണ്‍ ഡാലിയ,

വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഐടിഡിപി പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, പട്ടികജാതി വികസന അസിസ്റ്റന്‍റ് ഓഫീസർ ജി. ശ്രീകുമാർ എന്നിവർ വകുപ്പുതല പദ്ധതികൾ സംബന്ധിച്ച പ്രസന്‍റേഷൻ നടത്തി.

ഗോത്ര മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ വകുപ്പുതലത്തിൽ ചർച്ച ചെയ്തു. ക്ഷേമ പദ്ധതികൾക്ക് അനുവദിച്ച ഫണ്ട്, നിർവഹണ പുരോഗതി തുടങ്ങിയവ വിലയിരുത്തി. ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഉതകുന്ന നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു.