ചപ്പാരപ്പടവ്: പുഴ സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ പത്തു വർഷത്തിലധികമായി പുഴയോരത്തും തുരുത്തുകളിലും വച്ചു പിടിപ്പിച്ച മരങ്ങളും മുറിച്ചു കടത്തി കൊണ്ടു പോകുന്നു. മീന്പറ്റി തുരുത്തിൽ വർഷങ്ങൾക്കു മുന്പ് നട്ടുപരിപാലിച്ച് വളർത്തിയെടുത്ത മുളകളും വൻമരങ്ങളും സ്വകാര്യ വ്യക്തി മുറിച്ചു കടത്തിയെന്ന് പുഴ സംരക്ഷണ സമിതി പ്രവർത്തകർ ആരോപിക്കുന്നു.

പുഴസംരംക്ഷണസമതി പ്രവർത്തകർ പുഴയുടെ തുരുത്തുകളിലും , പുഴതീരങ്ങളിലും നട്ടു പിടിപ്പിച്ച മുളകൾ നശിപ്പിക്കുന്നത് ശിക്ഷാർഹമാണെന്ന് കാണിച്ച് പഞ്ചായത്ത് സ്ഥാപപിച്ച ബോർഡും എടുത്തു കൊണ്ടു പോയിട്ടുണ്ട്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചപ്പാരപ്പടവ് പഞ്ചായത്തിന് പരാതി നൽകിയിട്ട് ഒരു മാസമായിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാരെ കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും പുഴ സംരക്ഷണ പ്രവർത്തകർ ആവശ്യപ്പെട്ടു.