ജില്ലയിൽ പോ ളിംഗ് സമാധാനപരം
Friday, April 26, 2024 10:49 PM IST
പ്രമുഖരെല്ലാം നേരത്തെ വോ ട്ടുചെയ്തു

കൊല്ലം: അങ്ങിങ്ങ് ചില ഒറ്റപ്പെട്ട സംഭവങ്ങൾഒഴിച്ചാൽ വോട്ടെടുപ്പ്ജില്ലയിൽ പൊതുവേ സമാധാനപരമായിരുന്നു. സ്ഥാനാർഥികളും മറ്റ് പ്രമുഖരും അടക്കമുള്ളവർ നേരത്തേ വോട്ട് ചെയ്തു. കൊല്ലം ബിഷപ് ഡോ. പോൾ ആന്‍റണി മുല്ലശേരി രാവിലെ 8.30 ന് തങ്കശേരി ഹോളി ക്രോസ് സെന്‍റ് പാട്രിക് സ്കൂളിലെ ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു.

എഫ്ഐഎച്ച് മദർ ജനറൽ സിസ്റ്റർ റക്സിയാ മേരി രാവിലെ 9.30 ന് പഴയാറ്റിൻകുഴി വിമലഹൃദയ ഐസിഎസ്ഇ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രൻ രാവിലെ ഏഴിന് കുടുബ സമേതം ക്രിസ്തുരാജ് എച്ച്എസ്എസിൽ വോട്ട് ചെയ്തു.

എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ് രാവിലെ 8.30 ന് പട്ടത്താനം എസ്എൻഡിപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാർ രാവിലെ തിരുവനന്തപുരം വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്കൂളിലെ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി.

കൊല്ലം മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ തിരുമുല്ലവാരം മേടയിൽ എൽപി സ്കൂളിൽ രാവിലെ ഏഴിന് സമ്മതിദാനാവകാശം വിനിയോഗിച്ചു.

ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് രാവിലെ 11- ന് കുന്നത്തൂർ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വോട്ട് ചെയ്തു.

കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ രാവിലെ എട്ടിന് ചടയമംഗലം വേങ്ങര മുസ്ലിം യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ കൊല്ലം ആശ്രാമത്തെ മൈനർ ഇറിഗേഷൻ ഓഫീസിലെ ബൂത്തിൽ വോട്ടുചെയ്തു.

മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് കൊട്ടാരക്കര ടൗൺ യുപിഎസിലെ ബൂത്തിലെത്തി വോട്ട് ചെയ്തു.

മന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കര ഡയറ്റിൽ വോട്ട് രേഖപ്പെടുത്തി. മന്ത്രി ജെ.ചിഞ്ചുറാണി അഞ്ചാലുംമൂട് നീരാവിൽ എസ്എൻഡിപി ഹൈസ്കൂളിലും മന്ത്രി കെ.ബി. ഗണേഷ് കുമാർ പത്തനാപുരം മൗണ്ട് താബോർ ഹൈസ്കുളിലും എത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.

ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ നീണ്ടകര സെന്‍റ് സെബാസ്റ്റ്യൻസ് എൽപിഎസിൽ വോട്ട് ചെയ്തു.

മുൻ മന്ത്രി സി.വി.പദ്മരാജൻ കൊല്ലം മുളങ്കാടകം യൂണിവേഴ്സിറ്റി ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്നോളജിയിലെ ബൂത്തിൽ വോട്ട് ചെയ്തു. മുൻ മന്ത്രി പി.കെ.ഗുരുദാസൻ കൊല്ലം എസ്എൻ കോളജിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി.

മുൻ മന്ത്രി ജെ. മേഴ്സികുട്ടിയമ്മ കേരളപുരം പെനിയേൽ സ്കൂളിലെ ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു.

എം. നൗഷാദ് എംഎൽഎ വടക്കേവിള മണക്കാട് ദേവിവിലാസം എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പി.സി. വിഷ്ണുനാഥ് എംഎൽഎ ശാസ്താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്തു.

പി.എസ്. സുപാൽ എംഎൽഎ ഏരൂർ ഗവ.എച്ച്എസ്എസിലും ജി.എസ്.ജയലാൽ എംഎൽഎ കല്ലുവാതുക്കൽ ഗവ. എൽപി സ്കൂളിലെ ബൂത്തിലും സമ്മതിദാനാവകാശം വിനിയോഗിച്ചു.

പടിപടിയായി ഉയർന്ന്
പോ ളിംഗ് ശതമാനം

കൊല്ലം: കൃത്യമായ ഇടവേളകളിൽ ക്രമാനുഗതമായി ശതമാന വർധനയോടെ തന്നെയായിരുന്നു കൊല്ലത്ത് പോളിംഗ് പുരോഗമിച്ചത്. പോളിംഗ് ശതമാനം ഒരു ഘട്ടത്തിലും വലിയ രീതിയിൽ കുതിച്ച് ഉയർന്നതുമില്ല.

പോളിംഗ് ആരംഭിച്ച് ആദ്യത്തെ ഒരു മണിക്കൂറിൽ 1.07 ശതമാനം പേരാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത്.

എന്നാൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ഇത് 5.93 ശതമാനമായി ഉയർന്നു. 9.30 - ന് പോളിംഗ് ശതമാനം 12.27 ലും പത്തിന് 19 ശതമാനത്തിലും എത്തി.

11ആയപ്പോൾ ഇത് 25.99 ആയി ഉയർന്നു. ഉച്ചയ്ക്ക് 12 ന് 30.45 ശതമാനം പോളിംഗ് നടന്നു. ഒന്നിന് ഇത് 37.01 ആയും ഉച്ചകഴിഞ്ഞ് രണ്ടിന് 44. 96 ശതമാനമായും ഉയർന്നു.മൂന്നിന് 45.75 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വൈകുന്നേരം നാലിന് ഇത് 51.57 ആയി ഉയർന്നു.അഞ്ചിന് കണക്ക് വന്നപ്പോൾ 57.60 ശതമാനം പേർ വോട്ടു ചെയ്തു. ആറിന് ലഭ്യമായ വിവരം അനുസരിച്ച് 65.37 ശതമാനം പേർ കൊല്ലം മണ്ഡലത്തിൽ വോട്ടു ചെയ്തു. അന്തിമ ഔദ്യോഗിക കണക്കുകൾ വരുമ്പോൾ ശതമാനത്തിൽ കാര്യമായ മാറ്റം വന്നേക്കാം.