വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് വിട്ടുവീഴ്ചക്കില്ലെന്ന് സമരസമിതി നേതാക്കൾ. പ്രതിഷേധ സമരം മത്സ്യത്തൊഴിലാളികളെ അണിനിരത്തി കൂടുതൽ കടുപ്പിക്കുമെ ന്ന് കൺവീനർ ഫാ. തിയോഡോഷ്യസ് മുന്നറിയിപ്പ് നൽകി. നിരാഹാര സമരം ഇരുപത് ദിവസം പിന്നിടുമ്പോൾ കെഎസിഎയുടെ വനിതാ വിഭാഗം നേതാക്കൾ ഉൾപ്പെടെപതിനെട്ട്പേർ ഇന്നലെ നിരാഹാരമിരുന്നു. വലിയതുറ ഇടവകയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന നിരാഹാര സമരം മോൺ.യൂജിൻ എച്ച്. പെരേര ഉദ്ഘാടനം ചെയ്തു.
ജയിന് ആൻസിൽ(സ്റ്റേറ്റ് പ്രസിഡന്റ് കെഎൽസിഡബ്ല്യൂഎ), അൽഫോൻസാ (സ്റ്റേറ്റ് സെക്രട്ടറി കെഎൽസിഡബ്ല്യൂഎ), ബീന പോൾ പ്രസിഡന്റ് ആലപ്പുഴ രൂപത കെഎൽസിഡബ്ല്യൂഎ),പ്രഭാ വിക്ടർ(നെയ്യാറ്റിൻകര രൂപത ജനറൽ സെക്രട്ടറി കെഎൽസിഡബ്ല്യൂഎ), സുനിത കൊല്ലം , ജർമ്മനി റോയ്, വലിയതുറ സമരസമിതി,ഡാനി പാപ്പച്ചൻ ,ന്യൂട്ടൻ വലിയതുറ,സുരേഷ് പീറ്റർ അൽഫോൺസ് ജോൺ ,സണ്ണി, മേഴ്സി അലക്സാണ്ടർ , സീറ്റാ ദാസൻ,അൽഫോൺസ് ജോൺ ,ജസ്റ്റസ് വലിയതറ എന്നിവർ നിരാഹാരമനുഷ്ടിച്ചു. ഫാ.സാബാസ് ഇഗ്നേഷ്യസ് ,പ്രേമ ബാബു, സാംസൺവലിയതുറ എന്നിവർ പ്രസംഗിച്ചു.
അഭിജിത്ത് ബോൾഗാട്ടി എറണാകുളം,കബീർ ഷൈലഎറണാകുളം, ഫാ. മാത്യു കോഴിക്കോട്, ഈശോ സഭ പ്രവർത്തകരും ഐക്യദാർഢ്യവുമായി വിഴിഞ്ഞത്ത് എത്തി.