വിദേശ വനിതയുടെ കൊലക്കേസ്: സാക്ഷി വിസ്താരം പൂർത്തിയായി
Friday, September 30, 2022 12:16 AM IST
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിന്‍റെ സാക്ഷി വിസ്താരം പൂർത്തിയായി. മുപ്പതു സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. 28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ രണ്ടു പേർ കൂറുമാറി. തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസിസ്റ്റന്‍റ് കെമിക്കൽ എക്സാമിനർ അശോക് കുമാർ, സ്വതന്ത്ര സാക്ഷി എന്നിവരാണ് കൂറുമാറിയിരുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്.
കേസിൽ പ്രതികളോടു നേരിട്ടു കോടതി ചോദ്യം ചോദിക്കുന്ന നടപടി അടുത്ത മാസം 21 നു നടക്കും. ഇതിനു ശേഷം കേസിൽ അന്തിമ വാദം നടക്കും. 2018 മാർച്ച് 14 ന് കോവളത്ത് നിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികൾ.