ഉദ്ഘാടനം ചെയ്തിട്ട് രണ്ടു വർഷം; പ്രവർത്തനം തുടങ്ങാതെ എക്സ്റേ യൂണിറ്റ്
Monday, October 3, 2022 11:55 PM IST
നെടുമങ്ങാട് : വെള്ളനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷമായിട്ടും തുറന്നു പ്രവർത്തിക്കുന്നില്ല. യൂണിറ്റ് പ്രവർത്തിക്കാത്തതു കാരണം ഇവിടെ ചികിത്സതേടിയെത്തുന്ന രോഗികൾ രോഗനിർണയം നടത്താനാകാതെ വലയുന്നു. അധികൃതരുടെ അനാസ്ഥയാണ് യൂണിറ്റ് ഇതുവരെ പ്രവർത്തനം ആരംഭിക്കാൻ കഴിയാത്തതെന്നു നാട്ടുകാർ പറയുന്നു.
ജില്ലാ പഞ്ചായത്തിന്‍റെ 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച എക്സ്റേ യൂണിറ്റ് 2020 ഒക്ടോബർ 19ന് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധുവാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് യൂണിറ്റ് അടച്ചിടുകയായിരുന്നു. പിന്നീട് അധികാരത്തിലേറിയ പുതിയ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും എക്സ്റേ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ട നടപടികളൊന്നും സ്വീകരിച്ചില്ല.
എന്നാൽ, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അന്നത്തെ ഭരണസമിതി ധൃതിപിടിച്ച് എക്സ്റേ യൂണിറ്റ് ഉദ്ഘാടനം ചെയ്തതെന്നാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. എക്സ്റേ യൂണിറ്റും പ്രിന്‍റർ മെഷീനുകളും എത്തിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയശേഷം തുടർപ്രവർത്തനങ്ങൾ പാതിയിൽ ഉപേക്ഷിക്കുകയായിരുന്നു.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും വൈദ്യുതി ലഭിച്ചിട്ട് രണ്ടു മാസമായതേയുള്ളു. എക്സ്റേ മെഷീനും പ്രിന്‍റർമെഷീനുകളും സ്ഥാപിച്ചെങ്കിലും ഇവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്ന സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഇതും പ്രവർത്തനം തുടങ്ങാൻ തടസമായി. ഇതു ലഭ്യമായതിനു ശേഷം ഒക്ടോബർ അവസാനത്തോടെ യൂണിറ്റിന്‍റെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് മെഡിക്കൽ ഓഫീസർ പറയുന്നു.