സമരം ഇല്ലാതാക്കാനുള്ള കുത്സിത ശ്രമം പരാജയപ്പെടുത്തും: വിഴിഞ്ഞം സമര സമിതി
Friday, November 25, 2022 11:27 PM IST
വിഴിഞ്ഞം: കോടതി വിധിയെ മാനിക്കുന്നതോടൊപ്പം തീരപ്രദേശത്തിന്‍റെ അതിജീവന സമരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കുത്സിത പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുമെന്നും തീരദേശ ജനത നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോകുമെന്നും വിഴിഞ്ഞം സമരസമിതി. തുറമുഖ നിർമാണം മുടക്കി മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരത്തിന്‍റെ 102-ാം ദിവസത്തിൽ സമര പന്തലിൽ പിന്തുണ അർപ്പിച്ച് തടിച്ചു കൂടിയ നൂറു കണക്കിന് തീരവാസികളാണ് അവകാശ പോരാട്ടത്തിനുള്ള ഉറച്ച തീരുമാനമെടുത്തത്. തുടക്കം മുതൽതന്നെ ഈ സമരത്തെ നിർവീര്യമാക്കാൻ സർക്കാരും അദാനിയും മറ്റ് ചില കക്ഷികളും ശ്രമം നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. വലിയ വേളി മുതൽ ചെറിയതുറ വരെയുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്നലെ എത്തിയത്.
ഫാ. തിയോഡൊഷ്യസ്‌ ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. മോൺ. യൂജിൻ എച്ച്. പെരേര വിഷയാവതരണം നടത്തി. ജോയി വിൻസന്‍റ് കണ്ണാന്തുറ, ജോസഫ് ജോൺസൺ, പാട്രിക് മൈക്കിൾ, സുരേഷ് പീറ്റർ വലിയതുറ, മാർട്ടിൻ വലിയതുറ, ഫാ. ഹൈസിൻഡ് നായകം, ഫാ. സാബാസ് ഇഗ്നേഷ്യസ്, ഫാ.സന്തോഷ് കുമാർ, ഫാ.ലെനിൻ ഫെർണാണ്ടസ്, ഫാ. ഫ്രഡി സോളമൻ, നിക്സൺ ലോപ്പസ്, ജോയി ജെറാൾഡ് എന്നിവർ പ്രസംഗിച്ചു.