കച്ചവട സ്ഥാപനത്തിൽനിന്നു രൂപ മോഷ്ടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു
Thursday, December 1, 2022 12:12 AM IST
പീരുമേട് : പാന്പനാറ്റിലെ വ്യാപാര സ്ഥാപനത്തിൽനിന്നു പണം മോഷ്ടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു.
പീരുമേട് പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സാഗർ പി. മധുവിനെയാണ് മോഷണ കുറ്റം ആരോപിക്കപ്പെട്ടതിനാൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ് നടപടിയെടുത്തത്. വ്യാപാരസ്ഥാപനത്തിലെ പെട്ടിയിൽ നിന്നും 1000 രൂപ മോഷ്ടിച്ച പോലീസുകാരനെ കടയുടമ കൈയോടെ പിടികൂടുകയായിരുന്നു.
കടയിലെ നിത്യസന്ദർശകനായ യുവ പോലീസുകാരൻ സോഡാ നാരങ്ങാവെള്ളം ആവശ്യപ്പെട്ടുകയും കട ഉടമ നാരങ്ങാവെള്ളം എടുക്കുന്നതിനായി തിരിഞ്ഞപ്പോൾ പെട്ടിയിൽനിന്ന് പണം മോഷ്ടിക്കുകയുമായിരുന്നു. മുൻപും പല തവണ പോലീസുകാരൻ കടയിൽ എത്തിയപ്പോഴൊക്കെ പെട്ടിയിൽനിന്നു പണം നഷ്ടപ്പെട്ടതിനാൽ കടയുടമ ജാഗ്രതയിലായിരുന്നു. മോഷണം കൈയോടെ പിടികൂടിയതോടെ പരാതി നൽകാതിരിക്കാൻ 40,000 രൂപ വാഗ്ദാനം ചെയ്യുകയും 5,000 രൂപ ഉടനടി നൽകുകയും ചെയ്തു. ഇതിനിടെ, ചില വ്യാപാരികൾ പീരുമേട് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തിയെങ്കിലും ഒത്തുതീർപ്പ് ചർച്ചകൾക്കാണു മുതിർന്നത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ജില്ലാ പോലീസ് മേധാവി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.