മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ യുവാവിന്‍റെ പരാക്രമം; പാറാവുകാരനും പോലീസുകാരിക്കും ക്രൂരമർദനം
Thursday, December 1, 2022 12:15 AM IST
കാട്ടാക്കട : മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ യുവാവിന്‍റെ ആക്രമണം. സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നു കളയാൻ ശ്രമിച്ച ഇന്നോവ കാർ ഡ്രൈവർ കാരാംകോട് സ്വദേശി ഷിജു (37)വിനെ മലയിൻകീഴ് പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിൽ പ്രകോപിതനായി ഇയാൾ സ്റ്റേഷനിലെ പാറാവുകാരനെ ക്രൂരമായി മർദിച്ചു. സ്റ്റേഷനിലെ കമ്പ്യൂട്ടറും വയർലസ് സെറ്റും മറ്റ് ഉപകരണങ്ങളും തകർത്തു. സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കു നേരെയും ആക്രമണമുണ്ടായി.
സംഭവം നടക്കുമ്പോൾ സ്റ്റേഷനിൽ ജിഡി ചാർജിൽ ഉണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥ അനിത, പാറാവുനിന്ന വിഷ്ണു എന്നിവർക്കാണ് മർദനമേറ്റത്. ഷിജുവിനെ സ്റ്റേഷനിൽ എത്തിക്കുമ്പോൾ ഈ രണ്ടു പോലീസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയവർ സ്റ്റേഷനിൽ വിശ്രമത്തിലുമായിരുന്നു.
ഇന്നലെ രാവിലെ 7.30 യോടെയാണ് സംഭവം. സ്കൂട്ടർ യാത്രികനെ തച്ചോട്ടുകാവിൽ ഇന്നോവ കാർ ഇടിച്ചതിനു ശേഷം കടന്നുകളയാൻ ശ്രമിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് പോലീസുകാർ സ്ഥലത്തെത്തി ഇന്നോവ കാറും ഡ്രൈവർ ഷിജുവിനെയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് മദ്യലഹരിയിൽ പോലീസുകാർക്കെതിരേ ആക്രമണം നടത്തുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്തത്. പാറാവുകാരൻ വിഷ്ണുവിനെ മർദിച്ച ശേഷം ഇയാൾ ധരിച്ചിരുന്ന യൂണിഫോം ഷിജു കീറികളഞ്ഞു. നിലവിളികേട്ട് സ്റ്റേഷന്‍റെ പിൻമുറിയിൽ വിശ്രമത്തിലായിരുന്ന പോലീസുകാരെത്തിയാണ് വിഷ്ണുവിനെ രക്ഷപ്പെടുത്തിയത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇതിലൊരു പോലീസുകാരൻ അലോഷ്യസിനും മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. വിഷ്ണുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കവെ തടയാനെത്തിയപ്പോഴാണ് വനിതാ പോലീസുകാരി അനിതയ്ക്കു നേരെ ആക്രമണമുണ്ടായതെന്നു പോലീസ് പറഞ്ഞു. മലയിൻകീഴ് സ്റ്റേഷനാകെ വിറപ്പിച്ച ഷിജു സ്വയം തല ചുവരിൽ ഇടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. ‌
പരിക്കേറ്റ അലോഷ്യസ്, വിഷ്ണു, അനിത, പ്രതി ഷിജു എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കീഴാറൂർ സ്വദേശി ശശി (50)യെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ബാലരാമപുരം ചായ്ക്കോട്ടുകോണം സ്വദേശി അരുൺ,മാറനല്ലൂർ കൂവളശ്ശേരി സ്വദേശി ഹരീഷ് എന്നിവർ അപകടമുണ്ടായ ഉടനെ രക്ഷപ്പെട്ടിരുന്നുവെങ്കിലും അവരെയും പോലീസ് പടികൂടി.