നെയ്യാറിൽ സിംഹസഫാരി മിനി പാർക്ക് വരുന്നു
Sunday, January 29, 2023 11:45 PM IST
കാട്ടാക്കട: കേരളത്തിലെ ഏക സിംഹസഫാരി പാർക്കിനു താഴു വീണതോടെ മിനി സഫാരി പാർക്ക് പദ്ധതിയുമായി വനം വകുപ്പ്.
സെൻട്രൽ സൂ അഥോറിറ്റി ഓഫ് ഇൻഡ്യ നെയ്യാർ വന്യജീവി സങ്കേതത്തിന്‍റെ അംഗീകാരം റദ്ദാക്കിയിരുന്നു. കേന്ദ്രവനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്‍റെ അനുമതി ഇല്ലാതെ ഇനി തുറക്കാനുമാകില്ല. സ്ഥലവിസ്തൃതി ഉൾപ്പടെ സെൻട്രൽ സൂ അതോറിറ്റി നൽകുന്ന നിർദേശങ്ങൾ ഒന്നും പാലിക്കാത്തതിനാലാണ് പാർക്ക് അടച്ചുപൂട്ടാൻ ഉത്തരവായത്. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ നിരന്തര നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ വനം മന്ത്രിയുടെ പുതിയ ഇടപെടലുണ്ടായിരിക്കുന്നത്. 9.065 സ്ക്വയർ കിലോ മീറ്റർ വിസ്തൃതിയേ പാർക്കിനുള്ളൂ. അതിനകത്ത് ഉൾകൊള്ളാവുന്നതരത്തിൽ സിംഹങ്ങളെ എ ത്തിച്ചു മിനി സഫാരി പാർക്ക് സ്ഥാപിക്കാനാണ് നീക്കം. ഇതിനായി നാഷണൽ വൈൽഡ് ലൈഫ് ബോർഡിനു നിവേദനം നൽകാനും പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാനുമാണ് നീക്കം. ഇതു സാധ്യമാകുമെന്നു വനം വകുപ്പ് വ്യക്തമാക്കു ന്നു. ഏഷ്യയിൽതന്നെ ആദ്യം ആരംഭിച്ച പാർക്കുകളിലൊ ന്നാണ് നെയ്യാർ സിംഹ സഫാരി പാർക്ക്. ഇവിടെ സിംഹങ്ങൾ ഇല്ലാതെയായതോടെ സഞ്ചാരികൾ കുറയുകയായിരു ന്നു. ഏക സിംഹമായ ബിന്ദു ചത്തത് കഴിഞ്ഞ ജൂണിലാണ്. 15 ളം സിംഹങ്ങൾ ഉണ്ടായിരുന്ന പാർക്കാണിത്. 2001 മുതലാണ് പാർക്കിനു ദുർഗതി തുടങ്ങിയത്. ആൺ സിംഹങ്ങളെ വന്ധ്യംകരിക്കുന്ന പദ്ധതിയാണ് പാർക്കിന്‍റെ നാശത്തിനു വഴിതുറന്നത്. പാർക്ക് നവീകരിക്കാനും സഞ്ചാരികളെ ആകർഷിക്കാനും നിരവധി പദ്ധതികൾ തയാറാക്കിയെങ്കിലും പിന്നീട് അതൊന്നും നടന്നില്ല. അതിനിടെയാണ് അവസാന സിംഹവും ചത്തത്.