നിലന്പൂർ: വണ്ടൂർ- നിലന്പൂർ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൃക്കൈകുത്ത് പാലത്തിന്റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വീഡിയോ കോണ്‍ഫറൻസിലൂടെ നിർവഹിച്ചു.
എ.പി.അനിൽകുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു. നിലന്പൂർ മുനിസിപാലിറ്റിയെയും വണ്ടൂർ നിയോജകമണ്ഡലത്തിലെ മന്പാട്, വണ്ടൂർ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചുകൊണ്ട് കുതിരപ്പുഴയ്ക്ക് കുറുകെയാണ് പാലം നിർമിക്കുന്നത്. 2019-20 ബജറ്റിലാണ് പാലത്തിനായി 10 കോടി 90 ലക്ഷം രൂപ അനുവദിച്ചത്.
26 മീറ്ററുകളുള്ള അഞ്ച് സ്പാനുകളോട് കൂടി 130 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. ഒന്നര മീറ്റർ നടപ്പാതയും നിലന്പൂർ ഭാഗത്ത് 140 മീറ്ററും വണ്ടൂർ ഭാഗത്ത് 160 മീറ്ററും അപ്രോച്ച് റോഡ് നിർമിക്കും.
മന്പാട് പഞ്ചായത്തിലെ വള്ളിക്കെട്ട്, തൃക്കൈകുത്ത്, വണ്ടൂർ പഞ്ചായത്തിലെ കാപ്പിൽ, കാഞ്ഞിരംപാടം പ്രദേശങ്ങളിലുള്ളവർ നിലന്പൂരിൽ എത്താൻ പുളിക്കലോടി വഴി 10 കിലോമീറ്ററോളമാണ് ചുറ്റി സഞ്ചരിക്കുന്നത്. പാലം വരുന്നതോടെ ദൂരം രണ്ടര കിലോമീറ്റർ ആയി ചുരുങ്ങും.
ഇതോടെ ജനങ്ങളുടെ ദീർഘ നാളായുള്ള ആവശ്യത്തിനാണ് പരിഹാരമാവുന്നത്.നിലന്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.കുഞ്ഞുമുഹമ്മദ്, മന്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീനിവാസൻ, വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.റുബീന, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ടി.അജ്മൽ, എൻ.എ.കരീം, നിലന്പൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സ്കറിയ പിലാംതോപ്പിൽ, ഷൈജി മോൾ, കൗണ്‍സിലർമാരായ എം.ഗോപാലകൃഷ്ണൻ, ഡെയ്സി ചാക്കോ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനിയർ എസ് ഹരീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ രാമകൃഷ്ണൻ പാലശ്ശേരി, അസിസ്റ്റന്റ് എഞ്ചിനിയർ ടി.കെ.ഷമീർ ബാബു, മന്പാട് പഞ്ചായത്തംഗങ്ങളായ മേജർ മുഹമ്മദ്, വിലാസിനി വാളോറത്ത്, വണ്ടൂർ പഞ്ചായത്തംഗങ്ങളായ തസ്നിയ ബാബു, ഉഷ വിജയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.