കലോത്സവ വേദികൾ വിരൽതുന്പിൽ; ലൊക്കേഷൻ ക്യുആർ കോഡ് സംവിധാനത്തിൽ
Monday, November 28, 2022 12:25 AM IST
തിരൂർ: തിരൂരിൽ ഇന്നു മുതൽ ആരംഭിക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്‍റെ വേദികൾ ഒറ്റ ക്ലിക്കിൽ. 16 വേദികളുടെയും ലൊക്കേഷൻ ഉൾപ്പെടുന്ന ക്യുആർ കോഡ് സംഘാടക സമിതിക്കു വേണ്ടി സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റിയാണ് ഒരുക്കിയത്. പലയിടങ്ങളിലായുള്ള വേദികളിലേക്കു എത്തിപ്പെടുക സാധാരണ കലോത്സവ നഗരികളിൽ അൽപം ബുദ്ധിമുട്ടാണ്. വേദികൾ എവിടെയെല്ലാമാണെന്ന് കണ്ടെത്തലാണ് പ്രയാസം സൃഷ്ടിക്കുക. എന്നാൽ ഇത്തവണ അതിനു മാറ്റം വരികയാണ്. കലോത്സവ വേദികൾ എങ്ങനെ കണ്ടെത്തുമെന്നു ഓർത്തു വിഷമിക്കേണ്ട. എല്ലാം വിരൽത്തുന്പിൽ ലഭിക്കും.
പിഡിഎഫ് രൂപത്തിൽ തയാറാക്കിയ ക്യുആർ കോഡ്, മൊബൈൽ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് സ്കാൻ ചെയ്താൽ വേദിയിലേക്കുള്ള റൂട്ട്, എളുപ്പത്തിൽ എത്താവുന്ന മാർഗം, യാത്രാ സമയം, ട്രാഫിക് തിരക്കുകൾ എല്ലാം ലഭ്യമാകും. ഇതര ഉപജില്ലകളിൽ നിന്നെത്തുന്ന കലാപ്രതിഭകൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കലാപ്രേമികൾക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. ക്യുആർ കോഡ് പ്രകാശനം സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാ വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, ഡിഡിഇ കെ.പി. രമേഷ്കുമാർ എന്നിവർ ചേർന്നു നിർവഹിച്ചു. കെ.എൽ ഷാജു, സി.പി. മോഹനൻ, യാസർ പൊട്ടച്ചോല, ഹൈദ്രോസ്, കെ. പ്രദീപ്കുമാർ, പി. സുരേന്ദ്രൻ, പി. അബ്ദുൾ ഷുക്കൂർ, രഞ്ജിത്ത് അടാട്ട്, കെ.പി. നസീബ്, യാസിർ പയ്യോളി, അഡ്വ. സബീന, നൗഷാദ് പരന്നേക്കാട്, രാജീവ്, നൗഫൽ മേച്ചേരി, നാസർ പൊറുക്കര എന്നിവർ പങ്കെടുത്തു.