മൈലാടിയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
Saturday, December 10, 2022 12:12 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിലെ മൈലാടിയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. വനപാലകരെത്തി റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചാണ് കാട്ടാനയെ തിരിച്ചയത്. കാട്ടാനശല്യത്തിൽ പൊറുതിമുട്ടി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ചാലിയാർ പഞ്ചായത്തിലെ മൈലാടി ഭാഗത്തെ ഒരു കൂട്ടം കുടുംബങ്ങൾ. വനംവകുപ്പിന് മുന്നിൽ പ്രതിഷേധമറിയിച്ചും പരാതികൾ നൽകിയും കാട്ടാനശല്യത്തിനു പരിഹാരം വേണമെന്നു കർഷകർ ആവശ്യപ്പെടുന്പോഴും കാട്ടാനകൾ കൃഷിയിടത്തിലെ വിളകൾ നശിപ്പിക്കുകയാണ്. വാടാപറന്പിൽ ബേബി, ലാൽ എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴ, കമുക്, തെങ്ങ്, പന, ഉൾപ്പെടെ വലിയ തോതിൽ കൃഷി നശിപ്പിച്ചു കഴിഞ്ഞു.
വ്യാഴാഴ്ച രാത്രി ഒറ്റയാൻ വീട്ടുമുറ്റത്ത് നിലയുറപ്പിച്ച് കൃഷി നാശം വരുത്തിയതോടെ വനപാലകരെ വിവരം അറിയിച്ചു. അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിന്‍റെ നേതൃത്വത്തിൽ വനപാലകരെത്തി ഒറ്റയാന് നേരെ റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചതോടെ ചാലിയാർ പുഴ കടന്നു കാട്ടാന വനമേഖലയിലേക്ക് പോവുകയായിരുന്നു. കാട്ടാന ശല്യംമൂലം വീടിനു പുറത്തേക്കിറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നു കർഷകയായ വത്സാലാൽ പറഞ്ഞു. കാട്ടാനകളെ സംരക്ഷിക്കുകയാണ് വനംവകുപ്പിന്‍റെ ജോലിയെന്നും കർഷകരെ സംരക്ഷിക്കേണ്ടത് ഗ്രാമപഞ്ചായത്താണെന്നുമുള്ള വനംവകുപ്പ് നിലപാടിലും കർഷകക്ക് ശക്തമായ പ്രതിഷേധമുണ്ട്.കാട്ടാനകൾ ഉൾപ്പെടെയുള്ള മുഴുവൻ വന്യമൃഗങ്ങളെയും സംരക്ഷിക്കണമെന്ന നിലപാടിൽ കർഷകർക്ക് എതിർപ്പില്ല. എന്നാൽ, വന്യമൃഗങ്ങളെ വനത്തിനുള്ളിലാണ് സംരക്ഷിക്കേണ്ടത്. തങ്ങൾ നികുതിയടച്ച് വരുന്ന കൃഷിയിടങ്ങളിൽ കാട്ടാനകൾ ഉൾപ്പെടെയെത്തി കൃഷി നശിപ്പിക്കുന്നതിനും ജീവനുഭീഷണിയാകുന്നതിനുമാണ് കർഷകർ എതിർക്കുന്നത്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണം. വനാതിർത്തിയോടു ചേർന്നു കൃഷിയിടങ്ങൾക്ക് സംരക്ഷണം നൽകാൻ സൗരവേലി ഉൾപ്പെടെ സ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.