കാട്ടാനകളുടെ ആക്രമണം: അടിയന്തര നടപടി വേണമെന്നു പി.വി. അബ്ദുൾ വഹാബ് എംപി
Saturday, December 10, 2022 12:12 AM IST
നിലന്പൂർ: കാട്ടാനകളുടെ ആക്രമണം മനുഷ്യരുടെ ജീവനും സ്വത്തിനും പ്രയാസം സൃഷ്ടിക്കുന്നതായും ഇതു അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി.വി. അബ്ദുൾവഹാബ് എംപി ആവശ്യപ്പെട്ടു. വനസംരക്ഷ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലന്പൂരിൽ മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്ന ആനകളുടെ ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിനോടാണ് ആവശ്യപ്പെട്ടത്. സൗരവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്പോൾ ഫണ്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരമായി പറയുന്നത്. കാട്ടാനകൾക്ക് ജീവിക്കാനുള്ള അവകാശമുള്ളതു പോലെ നാട്ടിലുള്ള മനുഷ്യർക്കും സ്വൈര്യജീവിതത്തിന് അവകാശമുണ്ട്. ആനകളുടെ ജീവിതം സംരക്ഷിക്കുന്ന പോലെ മനുഷ്യ ജീവിതം സംരക്ഷിക്കാനും നടപടിയുണ്ടാകണം. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.