300 കർഷകർക്കു വിതരണം ചെയ്യാനുള്ളത് 60 ലക്ഷം രൂപ
Friday, March 17, 2023 11:42 PM IST
നിലന്പൂർ:വനംവകുപ്പിനു ഫണ്ടില്ല, നിലന്പൂർ നോർത്ത് ഡിവിഷനിൽ 300 കർഷകർക്കായി വിതരണം ചെയ്യാനുള്ളത് 60 ലക്ഷം രൂപ. എടവണ്ണ, നിലന്പൂർ, വഴിക്കടവ് റേഞ്ചുകളുടെ പരിധിയിലുള്ള കർഷകരാണ് വന്യമൃഗങ്ങൾ നശിപ്പിച്ച തങ്ങളുടെ കാർഷിക വിളകളുടെ നഷ്ടപരിഹാരത്തിനായി മാസങ്ങളായി കാത്തിരിക്കുന്നത്. കർഷകർ വിളിക്കുന്പോൾ ഫണ്ട് എത്തിയിട്ടില്ലെന്ന മറുപടിയാണ് വനം കാര്യാലയത്തിൽ നിന്നു ലഭിക്കുന്നത്. 2000 മുതൽ 25000 വരെ കിട്ടാനുള്ള കർഷകർ ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് സാന്പത്തിക പ്രതിസന്ധിയില്ലെന്ന് സർക്കാർ ആവർത്തിക്കുന്പോഴാണ് കർഷകർ നഷ്ടപരിഹാര തുക ലഭിക്കാനുള്ള കാത്തിരിപ്പ് തുടരുന്നത്. കഴിഞ്ഞ ദിവസം നിലന്പൂരിലെത്തിയ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഫണ്ടില്ലെന്ന കാര്യം തുറന്നുപറഞ്ഞിരുന്നു. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഉൾപ്പെടെ 160 കോടി രൂപ ഉണ്ടെങ്കിലേ നഷ്ടപരിഹാര തുക പൂർണമായും വിതരണം ചെയ്യാൻ കഴിയുവെന്നും അറിയിച്ചിരുന്നു.
വനം വകുപ്പിലെ താൽക്കാലിക വാച്ചർമാർക്ക് അഞ്ചു മാസമായി ശന്പളം നൽകിയിട്ടില്ലെന്നും ഇതിനു താമസിയാതെ പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് മാത്രമാണ് കാലതാമസമില്ലാതെ നഷ്ടപരിഹാര തുക നൽകുന്നത്.
മുന്പെങ്ങുമില്ലാത്ത വിധമാണ് വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നത്. നഷ്ടപ്പെടുന്ന കാർഷിക വിളകളുടെ 20 ശതമാനം പോലും കർഷകർക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നില്ല. കർഷക സ്നേഹം പ്രസംഗിക്കുന്ന സർക്കാർ, കർഷകരുടെ നഷ്ടപരിഹാര തുക പോലും നൽകാൻ വലിയ കാലതാമസം വരുത്തുന്നത് കർഷകവഞ്ചനയാണ്. പണം നൽകാനുള്ളവരുടെ ഫയലുകൾ കൊണ്ടു നിറഞ്ഞിരിക്കുകയാണ് നിലന്പൂർ നോർത്ത് ഡിവിഷൻ ഓഫീസ്.