നഗരത്തിലെ ഓട്ടോ തൊഴിലാളി സൂചനാ പണിമുടക്ക് പൂർണം
Monday, September 26, 2022 11:51 PM IST
കോഴിക്കോട്: കോർപറേഷൻ പരിധിയിൽ സിസി പെർമിറ്റ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിവേണമെന്നാവശ്യപ്പെട്ട് സിസി ഓട്ടോ തൊഴിലാളി സംയുക്ത സമര സമിതി നടത്തിയ 24 മണിക്കൂർ സൂചനാ പണിമുടക്ക് പൂർണം.
പണിമുടക്കിന്‍റെ ഭാഗമായി കെഎസ്ആർടിസി ടെർമിനലിന് മുന്നിൽ 12 മണിക്കൂർ ധർണയും നടത്തി. എംഎൽഎ കെ.കെ രമ ധർണ ഉദ്ഘാടനം ചെയ്തു. സിറ്റിയിലെ ഓട്ടോ തൊഴിലാളികളുടെ പ്രശ്നം സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്ന് ഓട്ടോ തൊഴിലാളികളുടെ ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.കെ.രമ എംഎൽഎ പറഞ്ഞു.
നഗരത്തിൽ ആവശ്യമായ ഓട്ടോ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തുക, അനധികൃത സർവീസുകൾക്കെതിരേ നടപടി സ്വീകരിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നേരെയുള്ള പൊലീസിന്‍റെ പീഡനം അവസാനിപ്പിക്കുക, എൽഎൻജി ഓട്ടോകൾക്ക് മാത്രമായി നീക്കിവെച്ചിട്ടുള്ള പെർമിറ്റുകൾ സിഎൻജി ഓട്ടോകൾക്ക് നൽകാനുള്ള തീരുമാനത്തിൽ നിന്ന് അധികാരികൾ പിന്മാറുക, ഓട്ടോ തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ പണിമുടക്കിയത്. കെ.സി.ശശികുമാർ അധ്യക്ഷത വഹിച്ചു. സിസി ഓട്ടോ തൊഴിലാളി സംയുക്ത സമരസമിതി കൺവീനർ പ്രജോഷ് ചെറുവണ്ണൂർ, എഐടിയുസി ജില്ലാ പ്രസിഡന്‍റ് ഇ.സി.സതീശൻ, എം.കെ.ബീരാൻ(ഐഎൻടിയുസി), ശശിധരൻ (ബിഎംഎസ്), എൻ.സി.മോയിൻകുട്ടി (എച്ച്എംഎസ്), എൻ.കെ.സി.ബഷീർ(എസ്ടിയു), പി.പി.മുഹമ്മദ് ചാലിക്കര (എൻഎൽയു), രവീന്ദ്രൻ(ആർഎംടി യു), ബാല ഗംഗാധരൻ (കെഡിഎഎഫ്), ഹമീദ് നടുവണ്ണൂർ (എസ്എംടിയു), ഗ്രോ വാസു (എസ്ഡിടിയു), കോപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത, കൗൺസിലർ നിർമ്മല, കൗൺസിലർ ശിവപ്രസാദ്, യു.സതീശൻ (എഐടിയുസി), യാസർ അറഫാത്ത്, ദൽഹത്ത് വെള്ളയിൽ, ഹബിബ് അരക്കിണർ എന്നിവർ സംസാരിച്ചു.