മുക്കം ഉപജില്ല കുതിപ്പ് തുടങ്ങി
Wednesday, November 23, 2022 12:12 AM IST
കോഴിക്കോട്: റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനത്തിൽ പതിവ് തെറ്റിക്കാതെ മുക്കം ഉപജില്ല കുതിപ്പ് തുടങ്ങി. മെഡിക്കൽ കോളജ് ഒളിന്പ്യന്‍ റഹ്മാന്‍സ്റ്റേഡിയത്തില്‍ നടക്കുന്ന മേളയില്‍ അഞ്ച് സ്വര്‍ണവും 13 വെള്ളിയും നാല് വെങ്കലവുമടക്കം 66 പോയന്‍റുമായാണ് നിലവിലെ ചാമ്പ്യന്‍മാരായ മുക്കം കുതിക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള പേരാമ്പ്ര ഉപജില്ലയ്ക്ക് 28 പോയന്‍റാണുള്ളത്. മൂന്ന്‌ സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമാണ് ട്രാക്കിലും ഫീല്‍ഡിലുമായി നേടിയത്. 24 പോയന്‍റുള്ള ബാലുശേരി ഉപജില്ല തൊട്ടുപിന്നിലുണ്ട്. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 17പോയന്‍റുമായി കൊടുവള്ളിയാണ് നാലാമത്. പതിനാറ് വീതം പോയന്‍റുള്ള കുന്നമംഗലവും വടകരയും അഞ്ചും ആറും സ്ഥാനത്താണ്.

മുക്കം ഉപജില്ലയിലെ സെന്‍റ് ജോസഫ്‌സ് എച്ച്എസ് പുല്ലൂരാംപാറയാണ് ചാമ്പ്യന്‍ സ്‌കൂള്‍ പോരാട്ടത്തില്‍ മുന്നിലുള്ളത്. അഞ്ച് സ്വര്‍ണവും ഒന്‍പത് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 53 പോയന്‍റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മലയോരസ്‌കൂള്‍ കരുത്ത്‌തെളിയിച്ചത്. മലബാര്‍ സ്‌പോര്‍ട്‌സ് അക്കാഡമിയുടെ ചിറകിലേറിയാണ് സ്‌കൂള്‍ മുന്നേറിയത്. രണ്ടാമതുള്ള എഎംഎച്ച്എസ്എസ് പൂവമ്പായ്ക്ക് നാല് സ്വര്‍ണവും ഒരുവെള്ളിയുമടക്കം 23 പോയന്‍റാണുള്ളത്. 19പോയന്‍റുമായി സെന്‍റ് ജോര്‍ജ്ജ് എച്ച്എസ്എസ് കുളത്തുവയലാണ് മൂന്നാമത്. മൂന്ന് സ്വര്‍ണവും ഒരുവെള്ളിയും വെങ്കലവുമാണ് നേട്ടം. ജിഎച്ച്എസ്എസ് പയിമ്പ്ര(8), എംകെഎച്ച് എംഎംഒ എച്ച്എസ്എസ് മണാശേരി(6) സ്‌കൂളുകള്‍ നാലും അഞ്ചും സ്ഥാനത്തുണ്ട്.

3000മീറ്റര്‍ ഓട്ടമത്സരത്തോടെയാണ് കായികമേളയുടെ ട്രാക്കുണര്‍ന്നത്. മൂന്ന്ദിവസമായി നടക്കുന്ന മേളയില്‍ 128 മത്സരങ്ങളാണ് നടക്കുന്നത്. ഈ വര്‍ഷം മുതല്‍ മൂന്നാംസ്ഥാനം നേടിയവര്‍ക്കും ജില്ലാ കായികമേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതോടെ മത്സരാർഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. മൂന്ന് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ജില്ലയില്‍ കായികമേളയ്ക്ക് അരങ്ങുണര്‍ന്നത്.

വെല്ലുവിളി നിറഞ്ഞ
ഹർഡിൽസ് ആദിത്യക്ക് സ്വന്തം

കോഴിക്കോട്: കായികമേളയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഇനമായ ഹർഡിൽസിൽസിൽ മോഡൽ ഹയർസെക്കൻഡറി ബോയ്സ് സ്കൂളിലെ ടി. ആദിത്യ കൃഷ്ണയാണ് സ്വർണ മെഡൽ കരസ്ഥമാക്കിയത്. സീനിയർ പുരുഷ വിഭാഗം 400 മീറ്റർ ഓടിയും ചാടിയും ആദിത്യ നേടിയ സ്വർണം തന്‍റെ ജീവിത ലക്ഷ്യത്തിലേക്കെത്താനുള്ള ചവിട്ടു പടി കൂടിയാണ്. പട്ടാളത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കണമെന്ന തന്‍റെ ആഗ്രഹത്തിന് സാക്ഷാത്കാരമാകും വിധം ശരീരത്തെ പാകപ്പെടുത്തിയെടുക്കുന്നതിന് കൂടിയാണ് ആദിത്യ ഹഡിൽസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായി)യിൽ കോച്ച് എൻ. രഘുവിന്‍റെ കീഴിൽ പരിശീലനം നതത്തുന്ന ആദിത്യ ഇതിനോടകം തന്നെ രണ്ടു നാഷ്ണൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഈ വർഷം അസാമിൽ വച്ച് നടന്ന ഡെക്കാത്തിലോണിൽ യൂത്ത് വിഭാഗത്തിൽ ഒരു വെള്ളിയും ജൂണിയർ വിഭാഗത്തിൽ ഒരു വെങ്കലവും ആദിത്യൻ കരസ്ഥമാക്കിയിട്ടുണ്ട്. എട്ടാം ക്ലാസ് മുതലാണ് സ്പോർട്സ് രംഗത്തേക്ക് ആദിത്യൻ കടന്നു വരുന്നത്. അന്ന് മുതൽ സായിയിൽ പിരശീലനം നേടുന്നുമുണ്ട്. ചിട്ടയായ പരിശീലനമാണ് തന്‍റെ വിജയത്തിന്‍റെ പിന്നിലെന്ന് ആദിത്യൻ പറയുന്നു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ടി. സജീവ്കുമാറിന്‍റെയും എം. ദിവ്യയുടെയും മകനാണ്.