കെഎസ്ആര്‍ടിസിയുടെ വിനോദയാത്ര പാക്കേജ് ഹിറ്റാകുന്നു
Thursday, December 8, 2022 1:14 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കു കുറഞ്ഞ നിരക്കില്‍ വിനോദ യാത്ര ഒരുക്കിയുള്ള കെഎസ്ആര്‍ടിസിയുടെ പാക്കേജുകള്‍ ഹിറ്റായി.
നൂറുകണക്കിന് വിനോദ യാത്രക്കാരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനകം കെഎസ്ആര്‍ടിസി ബസുകളില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കറങ്ങിയത്. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി കാത്തിരിക്കുകയാണ് കെഎസ്ആര്‍ടിസി.
കോഴിക്കോട്, താമരശേരി ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് വിനോദ യാത്രകള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് വയനാട്ടിലേക്ക് ബസില്‍ വിനോദ യാത്രക്കാരെ കൊണ്ടുപോയിട്ടായിരുന്നു തുടക്കം. ഇത് വിജയം കണ്ടതോടെ കുടുതല്‍ സര്‍വീസുകള്‍ തുടങ്ങി.
ഒരു വര്‍ഷത്തിനകം 148 ടൂര്‍ ആണ് സംഘടിപ്പിച്ചത്. ഇതില്‍ 38 യാത്രകള്‍ സ്ത്രീകള്‍ക്കു മാത്രമായിട്ടായിരുന്നു. പദ്ധതി നുറുദിവസം പിന്നിട്ട ഘട്ടത്തില്‍ 100 വനിതകള്‍മാത്രമായി വയനാട്ടിലേക്ക് ട്രിപ്പ് നടത്തി. ഇതുവരെ ആയിരത്തിലധികം പേരാണ് കെഎസ്ആര്‍ടിസിയുടെ ടുര്‍ പാക്കേജില്‍ പങ്കാളികളായത്.
മൂന്നാര്‍, വാഗമണ്‍, നെല്ലിയാമ്പതി, വയനാട്, കണ്ണൂര്‍ വിസ്മയ പാര്‍ക്ക്, പത്തനംതിട്ട ഗവി തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് പ്രധാനമായും ടൂര്‍ നടത്തിയത്. നാലമ്പല യാത്ര, ആലപ്പുഴയിലെ പഞ്ചപാണ്ഡവ ക്ഷേത്രം, ആറന്‍മുള, ശബരിമല എന്നിവിടങ്ങളിലേക്കും പ്രത്യേക യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമേ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍റെ ആഡംബര കപ്പലായ നെഫര്‍റ്റിറ്റിയില്‍ വിനോദ യാത്രാ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. പുതുവര്‍ഷ പിറവി പ്രമാണിച്ച് ഈ മാസം നിരവധി യാത്രകള്‍ ആസൂത്രണം ചെയ്തതായി കോഴിക്കോട് ഡിപ്പോയിലെ ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍ ടി. സൂരജ് പറഞ്ഞു. ഒമ്പതിന് വാഗമണ്‍, കുമരകം യാത്ര നടക്കും.രാത്രി എട്ടിന് താമരശേരിയില്‍ നിന്ന് യാത്ര തുടങ്ങും. ഒമ്പതിന് കോഴിക്കോട്ടെത്തും. പിറ്റേന്ന് രാവിലെ വാഗമണില്‍ കുളിക്കാനും മറ്റുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അന്ന് വാഗമണില്‍ താമസിക്കും. പിറ്റേന്ന് കുമരകം സന്ദര്‍ശനവും ബോട്ടു യാത്രയും. രാത്രി ഏഴിന് തിരിച്ചുപോരും. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടെത്തും. താമസം, ഭക്ഷണം, ബോട്ട് യാത്ര ഉള്‍പ്പെടെ ഒരാള്‍ക്ക് 3750 രൂപയാണ് ചാര്‍ജ്. 11-ന് ഗവിയിലേക്ക് യാത്രയുണ്ട്. രാത്രി ഒമ്പതിന് താമരശേരിയില്‍ നിന്ന് പുറപ്പെട്ട് രാവിലെ ഗവിയില്‍ എത്തും. അന്ന് വൈകീട്ട് തിരിച്ചുപോന്ന് പിറ്റേന്ന് രാവിലെ താമരശേരിയില്‍ എത്തുന്ന യാത്രയ്ക്ക് 3150 രൂപയാണ് നിരക്ക്. മൂന്നാറിലേക്ക് 16ന് മറ്റൊരു യാത്രയുണ്ട്. രാവിലെ ഏഴിന് താമരശേരിയില്‍ നിന്ന് പുറപ്പെടും. ആതിരപ്പള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി അണക്കെട്ട് എന്നിവ സന്ദര്‍ശിച്ചശേഷം മൂന്നാറിലെത്തും. അന്ന് അവിടെ കെഎസ്ആര്‍ടിസിയുടെ എസി ഡോര്‍മിറ്ററിയില്‍ താമസം. പിറ്റേന്ന് വൈകിട്ട് മടങ്ങും.1900 രൂപയാണ് ചാര്‍ജ്.എല്ലാ യാത്രകളും സൂപ്പര്‍ ഡീലക്‌സ് പുഷ്ബാക്ക് നോണ്‍എസി ബസുകളിലാണ്.