കൽപ്പറ്റ: ജില്ലയിൽ 238 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. മൂന്ന് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 237 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ടു പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. ഒരാൾ വിദേശത്തുനിന്നു വന്നതാണ്. 235 പേർ രോഗമുക്തി നേടി.
അന്പലവയൽ-47, കൽപ്പറ്റ, മാനന്തവാടി- 21 വീതം, ബത്തേരി-19, നെൻമേനി, പൊഴുതന-14 വീതം, പടിഞ്ഞാറത്തറ, പുൽപ്പള്ളി-13 വീതം, വൈത്തിരി-11, വെള്ളമുണ്ട-10, തവിഞ്ഞാൽ-ഒന്പത്, പനമരം, നൂൽപ്പുഴ-ഏഴുവീതം, മുള്ളൻകൊല്ലി-അഞ്ച്, കണിയാന്പറ്റ, മേപ്പാടി, പൂതാടി-നാലുവീതം, എടവക, മുട്ടിൽ, തിരുനെല്ലി-മൂന്നുവീതം, മൂപ്പൈനാട്, മീനങ്ങാടി-രണ്ടുവീതം, കോട്ടത്തറ-ഒന്ന് എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം. കുവൈറ്റിൽനിന്നുവന്ന വൈത്തിരി സ്വദേശിയാണ് വൈറസ്ബാധയേറ്റ മറ്റൊരാൾ.
ബത്തേരി-ആറ്, മൂപ്പൈനാട്, നെൻമേനി, വൈത്തിരി, കൽപ്പറ്റ-മൂന്നുവീതം, അന്പലവയൽ, പുൽപ്പള്ളി, പൊഴുതന, മാനന്തവാടി, വെള്ളമുണ്ട-രണ്ടുവീതം, തിരുനെല്ലി, പടിഞ്ഞാറത്തറ, മേപ്പാടി, തമിഴ്നാട്-ഒന്നുവീതം, വീടുകളിൽ ചികിത്സയിലായിരുന്ന 203 പേർ എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.
ജില്ലയിൽ ഇതിനകം 21,119 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17,823 പേർ രോഗമുക്തരായി. 131 പേർ മരിച്ചു. 3,165 പേർ ചികിത്സയിലാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി 503 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 1,291 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ 7,919 പേരാണ് നിരീക്ഷണത്തിൽ.