വിളവെടുപ്പിനു പാകമായ പാടത്ത് കാട്ടാനകളുടെ താണ്ഡവം
Tuesday, November 22, 2022 11:45 PM IST
സുല്‍ത്താന്‍ ബത്തേരി: വിളവെടുപ്പിനു പാകമായ പാടത്ത് കാട്ടാനകളുടെ താണ്ഡവം. നൂല്‍പ്പുഴ പഞ്ചായ ത്തിലെ മാറോട്, കല്ലുമുക്ക്, മന്‍മദന്‍പാളി, ശരകുനി എന്നിവിടങ്ങളിലാണ് കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചത്.

ദീപ ഷാജി, സി.പി. ബേബി, തണ്ണിക്കോട് പത്രോസ്, തണ്ണിക്കോട് തോമസ്, വാഴപ്പള്ളി ബേബി, ചുള്ളൊപ്പള്ളി പോള്‍, ചുള്ളൊപ്പള്ളി വര്‍ഗീസ്, മേലേമാറോട് രാജു, സുബ്രഹ്മണ്യന്‍, കുഞ്ഞിരാമന്‍ എന്നിവരുടെ നെല്‍ കൃഷി നശിച്ചതില്‍ ഉള്‍പ്പെടും. ലക്ഷക്കണക്കിനു രൂപയാണ് കര്‍ഷകര്‍ക്കു നഷ്ടം.

കാട്ടാനകള്‍ കൃഷി നശിപ്പിച്ച പാടങ്ങള്‍ കിസാന്‍സഭ ജില്ലാ പ്രസിഡന്‍റ് പി.എം. ജോയി, നേതാക്കളായ കെ.പി. അസൈനാര്‍, ഷാജി വാകേരി, കെ.ജി. തങ്കപ്പന്‍, പി.ജി. സോമനാഥന്‍, ഡിഗോള്‍, അനില്‍ സ്റ്റീഫന്‍, സി.പി. ബേബി, ഷൈന്‍ ബാബു തുടങ്ങിയര്‍ സന്ദര്‍ശിച്ചു.

കര്‍ഷകര്‍ക്കു മാന്യമായ നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ടു. വയലിനോട് ചേര്‍ന്നുകിടക്കുന്ന വനത്തിലെ അടിക്കാട് വെട്ടിമാറ്റുക, രാത്രി പട്രോളിംഗ് ഏര്‍പ്പെടുത്തുക, കൃഷിയിടങ്ങളില്‍ ആനകള്‍ ഇറങ്ങുന്നതു തടയുന്നതിനു വാച്ചര്‍മാരെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വനം അധികാരികള്‍ മുമ്പാകെ ഉന്നയിക്കുമെന്നും നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിനു നേതൃത്വം നല്‍കുമെന്നും കിസാന്‍സഭ നേതാക്കള്‍ പറഞ്ഞു.