തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശിക സാന്പത്തിക വികസനം ലക്ഷ്യമിടണം: മന്ത്രി
Friday, November 25, 2022 12:01 AM IST
കൽപ്പറ്റ: തദ്ദേശ സ്ഥാപനങ്ങൾ പ്രാദേശിക സാന്പത്തിക വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ’നവകേരളം തദ്ദേശകം 2.0’ പരിപാടിയിൽ തദ്ദേശസ്ഥാപനങ്ങളുടെ ജില്ലാതല അവലോകന യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാദേശിക സാന്പത്തിക വികസനമാണ് നാടിന്‍റെ പുരോഗതിയുടെ ചാലക ശക്തി. സംസ്ഥാനം കൈവരിച്ച സാമൂഹ്യ നേട്ടങ്ങൾ നിലനിർത്താനും ഇതാവശ്യമാണ്. ഇതിനായി തൊഴിലും വരുമാന വളർച്ചയും ഉറപ്പാക്കണം. സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഉൽപാദന, സാന്പത്തിക പ്രക്രിയയിൽ നേരിട്ട് ഇടപെടുന്നവരായി മാറാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
അതിദാരിദ്യ്രരില്ലാത്ത
സംസ്ഥാനമായി മാറുക
ലക്ഷ്യം
നാല് വർഷം കൊണ്ട് അതിദാരിദ്യ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി. രാജേഷ്. പറഞ്ഞു. ഇതിനായി അടിയന്തര നടപടികൾക്ക് പുറമേ ഹ്രസ്വ, ദീർഘകാല ഇടപെടലുകൾ നടത്തും.
സംസ്ഥാനത്ത് കൃത്യമായ സർവേകളിലൂടെ അതിദാരിദ്യ്രമുളള വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ 2931 കുടുംബങ്ങളും 4531 വ്യക്തികളുമാണ് അതിദാരിദ്യ്രരായിട്ടുളളത്. ഇവരുടെ പ്രശ്നങ്ങൾ നിർണയിച്ചിട്ടുണ്ട്. അവ പരിഹരിക്കാനുളള നടപടികൾ സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ ഏറെ പിന്തുണ നൽകാൻ സാധിക്കും. ഡിസംബർ അവസാനത്തോടെ മുഴുവൻ അതിദരിദ്രർക്കും സേവനാവകാശ രേഖകൾ ലഭ്യമാക്കുന്ന ആദ്യ ജില്ലയായി മാറാൻ വയനാടിനാകുമെന്ന് മന്ത്രി പറഞ്ഞു.
മാലിന്യ നിർമാർജനം
മാതൃകാപരമാകണം
വാതിൽപടി സേവനങ്ങൾ നൽകുന്നതിലും മാലിന്യ നിർമ്മാർജ്ജ മേഖലയിലും തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി ഇടപെടണം. മാലിന്യ സംസ്കരണ രംഗത്തും പരിസ്ഥിതി സംരക്ഷണ മേഖലയിലും ശ്രദ്ധേയ മാതൃകകൾ ജില്ലയിൽ നിന്നുണ്ടായത് അഭിനന്ദനാർഹമാണ്. ജൈവ അജൈവ മാലിന്യങ്ങളുടെ വാതിൽപടി ശേഖരണം ജില്ലയിൽ കാര്യക്ഷമമാക്കണം. ഖരമാലിന്യ ശേഖരണത്തിന് ഒരു വാർഡിൽ രണ്ട് ഹരിതകർമ സേനാംഗങ്ങളെ നിയോഗിക്കണം. മാലിന്യ നിർമ്മാർജന പ്രവൃത്തികളിൽ ജനപ്രതിനിധികളുടെ ഇടപെടലുണ്ടാകണമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ലൈഫ് മിഷൻ തുക
നൽകാം
ലൈഫ് മിഷൻ പദ്ധതിയിൽ 2017 ലെ എല്ലാ ഗുണഭോക്താക്കൾക്കും ധനസഹായം കൊടുത്തു കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങൾക്ക് 2020 ലെ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് മുൻഗണന പാലിച്ച് ഈ വർഷം പദ്ധതിയിൽ ഇതിനായി നീക്കിവച്ച തുക നൽകാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. നിലാവ് പദ്ധതിയിൽ ബൾബ് മാറ്റുന്ന കാര്യത്തിൽ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്‍റ് എച്ച്.ബി. പ്രദീപ്, ബത്തേരി നഗരസഭാ വൈസ് ചെയർപേഴ്സണ്‍ എൽസി പൗലോസ്, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി എ.കെ. റഫീക്, തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ബാലകൃഷ്ണ്‍, തദ്ദേശ സ്ഥാപന വകുപ്പ് ജോയിന്‍റ് ഡയറക്ടർ പി. ജയരാജൻ, ദാരിദ്യ്ര ലഘൂകരണം പ്രോജക്ട് ഡയറക്ടർ പി.സി. മജീദ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി എ.എൻ. പ്രഭാകരൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജാ കൃഷണൻ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.