പരസ്യ ബോർഡുകളിലെ അതിശക്തമായ വെളിച്ചം: കളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Monday, November 28, 2022 12:22 AM IST
കൽപ്പറ്റ: വീടിനു സമീപം ലോഡ്ജിന് മുന്നിൽ സ്ഥാപിച്ച പരസ്യ ബോർഡുകളിലെ അതിശക്തമായ വെളിച്ചം രാത്രി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വിദ്യാർഥികളുടെ പരാതിയിൽ അന്വേഷണം നടത്തി യോജ്യമായ തീരുമാനമെടുക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷൽ അംഗം കെ. ബൈജുനാഥ് ജില്ലാ കളക്ടർ എ. ഗീതയ്ക്കു നിർദേശം നൽകി. കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ ആറിലും മൂന്നിലും പഠിക്കുന്ന രണ്ടു വിദ്യാർഥികളുടെ പരാതിയിലാണ് കമ്മീഷൻ ഇടപെടൽ. പരാതി പരിഹാരിക്കുന്നതിനു ലോഡ്ജ് നടത്തിപ്പുകാരും കുട്ടികളുടെ രക്ഷിതാക്കളും ചർച്ച നടത്തിയതായി കമ്മീഷനെ വൈത്തിരി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നു.
ബോർഡുകളിലെ വെളിച്ചത്തിന്‍റെ തീവ്രത 40 ശതമാനം കുറച്ചതായി ലോഡ്ജ് ഉമകൾ അറിയിച്ചതായും പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ബോർഡുകളിലെ വെളിച്ചത്തിന്‍റെ തീവ്രത രേഖപ്പെടുത്താൻ മലിനീകരണ നിയന്ത്രണ ബോർഡ് തയാറാകാത്ത സാഹചര്യത്തിൽ മീനങ്ങാടി പോളിടെക്നിക് കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകിയിട്ടുണ്ട്. പരസ്യ ബോർഡുകൾ രാത്രി പ്രകാശിപ്പിക്കാതിരിക്കുകയോ മാറ്റി സ്ഥാപിക്കുകയോ വേണമെന്ന നിലപാടിലാണ് പരാതിക്കാർ.