കണ്ണൂരിൽ റോഡ് ഉപരോധത്തിനിടെ സംഘർഷം
Thursday, September 22, 2022 11:52 PM IST
കണ്ണൂർ: ജില്ലാ, സംസ്ഥാന കമ്മിറ്റി ഓഫീസുകളിൽ വ്യാപകമായി റെയ്ഡ് നടത്തിയതിലും നേതാക്കളെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിവിധയിടങ്ങളിൽ പ്രതിഷേധിച്ചു. കണ്ണൂർ കാൾടെക്സ് ഉപരോധിച്ച പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും സംഘർഷമുണ്ടായി. തുടർന്ന് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. മുദ്രാവാക്യം വിളിക്കാതെ സമാധാനപരമായി പ്രതിഷേധമാകാമെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ടൗൺ സിഐ ബിനു മോഹനന്‍റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു .
ഇതിനിടെ കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റു. സുപ്രഭാതം പത്രത്തിലെ ഫോട്ടോഗ്രാഫർ ശ്രീകാന്തിനാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ശ്രീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറന്പിൽ റോഡ് ഉപരോധിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. മട്ടന്നൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ പ്രകടനമായെത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് റോഡിൽ കുത്തിയിരിക്കുകയായിരുന്നു. പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ കൂട്ടാക്കിയില്ല. തുടർന്ന് അറസ്റ്റ് ചെയ്തു നീക്കി. തലശേരിയിലും പ്രവർത്തകർ റോഡ് ഉപരോധിച്ചു. അക്രമസംഭവങ്ങൾ തടയാൻ പ്രദേശത്ത് വൻ പോലീസ് സംഘം ക്യാന്പ് ചെയ്യുന്നുണ്ട്. ജില്ലയിലെ വിവിധയിടങ്ങളിൽ റെയ്ഡിൽ പ്രതിഷേധിച്ച് പ്രകടനങ്ങൾ നടന്നു. പോപ്പുലർ ഫ്രണ്ട് ഇന്ന് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമസംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകൾക്ക് ജില്ലാ പോലീസ് മേധാവി ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.