പത്രഫോട്ടോഗ്രാഫറെ പോലീസ് മർദിച്ചതിൽ പ്രതിഷേധം
Thursday, September 22, 2022 11:55 PM IST
കണ്ണൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സുപ്രഭാതം ഫോട്ടോഗ്രാഫർ കെ.എം. ശ്രീകാന്തിനെ മർദിച്ച പോലീസ് നടപടിയിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ ദേശീയപാത ഉപരോധ സമരം കാമറയില്‍ ചിത്രീകരിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പിറകിൽ നിന്നും ലാത്തികൊണ്ട് തലയ്ക്കും ദേഹത്തും അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. കാമറയും കാമറാ ബാഗുമുണ്ടായിരുന്നയാളെ മാധ്യമപ്രവര്‍ത്തകന്‍ എന്നറിഞ്ഞുകൊണ്ട് ബോധപൂര്‍വമാണ് ആക്രമിച്ചതെന്നു ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. പത്രഫോട്ടോഗ്രാഫർക്കു നേരെയുണ്ടായ ദയാരഹിതമായ പോലീസ് ആക്രമണം അംഗീകരിക്കാനാവില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കാരണക്കാരനായ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് സിജി ഉലഹന്നാൻ , സെക്രട്ടറി കെ. വിജേഷ് എന്നിവർ ആവശ്യപ്പെട്ടു.
കണ്ണൂർ: സുപ്രഭാതം ഫോട്ടോഗ്രഫർ ശ്രീകാന്തിനെ ലാത്തി ഉപയോഗിച്ച് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച പോലീസ് അതിക്രമം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി. അതിക്രമം കാട്ടിയ ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.