ബീഡിത്തൊഴിലാളി മാര്‍ച്ച് 29ന്
Saturday, September 24, 2022 5:27 AM IST
കണ്ണൂർ: ബീഡി തൊഴിലാളികള്‍ ദേശവ്യാപകമായി പ്രക്ഷോഭ സമരത്തിലേക്ക്. സമരത്തിന്‍റെ ഭാഗമായി 29 ന് സംസ്ഥാനത്തു ബീഡി തൊഴിലാളി കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്താന്‍ സംസ്ഥാന ഫെഡറേഷന്‍ തീരുമാനിച്ചു. പുകവലിക്കെതിരേ സർക്കാർ സ്വീകരിച്ച നിലപാട് കാരണം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിൽ നഷ്ടപ്പെട്ടു. അവരെ സംരക്ഷിക്കാനാവശ്യമായ ഒരു നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം. 1966 ല്‍ പാര്‍ലമെന്‍റ് അംഗീകരിച്ച ബീഡി -സിഗാര്‍ നിയമം പുതിയ വേജ് കോഡ് ബില്ലില്‍ ഉള്‍പ്പെടുത്തിയതിന്‍റെ ഫലമായി നിലവിലുള്ള നിയമം ഇല്ലാതായിരിക്കുന്നു. ബീഡിയുടെ മേല്‍ സെസ് ചുമത്തി കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിലേറെ കാലമായി നടപ്പാക്കിവന്ന കേന്ദ്ര വെല്‍ഫെയര്‍ പദ്ധതി ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് സെസ് ഒഴിവാക്കിയതോടെ നിലച്ചിരിക്കുകയാണെന്നും ഫെഡറേഷന്‍ നേതാക്കൾ പറഞ്ഞു.