കണ്ണൂര്‍: കേരളത്തിന്റെ മതേതരമുഖമായിരുന്നു ആര്യാടന് മുഹമ്മതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ഡിസിസി ഓഫീസില്‍ നടന്ന ആര്യാടന് മുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയ്ക്കകത്തും പുറത്തും ഒരുപോലെ യുഡിഎഫിനും കോണ്‍ഗ്രസിനും കരുത്തായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടത്തിലെല്ലാം മുന്നണിയുടെ കരുത്തായി അദ്ദേഹം ഇടപെടുകയും അവ പരിഹരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നല്ല ആത്മബന്ധം പുലര്‍ത്തിയിരുന്ന ആര്യാടന് അവരുടെ പ്രശ്നങ്ങളിലെല്ലാം ഇടപെടുകയും ചെയ്തിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎല്‍എ, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ.സി. ജോസഫ്, കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, മേയര്‍ ടി.ഒ. മോഹനന്, വി.എ. നാരായണന്, സജീവ് മാറോളി, യുഡിഎഫ് ചെയര്മാന് പി.ടി. മാത്യു, പ്രഫ. എ.ഡി. മുസ്തഫ, കെ.സി. മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ബ്ലാത്തൂർ, രാജീവൻ എളയാവൂർ, എന്‍.പി. ശ്രീധരന്, കെ. പ്രമോദ്, അമൃത രാമകൃഷ്ണൻ, വി.പി. അബ്ദുൾ റഷീദ്, കെ. ബാലകൃഷ്ണൻ, പി. മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.