കർഷക കോൺഗ്രസ് കളക്ടറേറ്റ് ധർണ 10ന്
Friday, October 7, 2022 12:53 AM IST
കണ്ണൂർ: നാളികേരത്തിന്‍റെയും റബറിന്‍റെയും വില കുത്തനെ ഇടിഞ്ഞ് കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്കെത്തിയിട്ടും മലയോരത്തെ കൃഷി മുഴുവൻ വന്യമൃഗങ്ങൾ കൈയടക്കുന്പോഴും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് കർഷക കോൺഗ്രസ് ആരോപിച്ചു.

സർക്കാരിന്‍റെ കർഷകദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് പത്തിന് കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്താൻ കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു.
സജീവ് ജോസഫ് എംഎൽഎ ധർണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് ജോസ് പൂമല അധ്യക്ഷത വഹിച്ചു. റബറിന് 200 രൂപയും നാളികേരത്തിന് 50 രൂപയും തറവില നിശ്ചയിച്ച് സർക്കാർ കർഷകരെ സഹായിക്കണമെന്ന് ജില്ലാ പ്രസിഡന്‍റ് ജോസ് പൂമല ആവശ്യപ്പെട്ടു .