നിർമാണം ഇഴഞ്ഞത് ഏഴു വര്‍ഷം
Friday, October 7, 2022 12:55 AM IST
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആരംഭിച്ച പദ്ധതി പ്രവര്‍ത്തന ക്ഷമമായത് ഏഴു വര്‍ഷത്തിന് ശേഷം. 2017-ല്‍ 6.85 കോടിക്കാണ് എറണാകുളത്തെ സ്വകാര്യ നിര്‍മാണ കമ്പനി കണ്‍ട്രക്ഷന്‍ കോര്‍പറേഷനില്‍ നിന്ന് നിര്‍മാണം ഏറ്റെടുത്തത്. രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പ്രവൃത്തി പട്ടികവര്‍ഗ വികസന വകുപ്പിന്‍റെയും കണ്‍സള്‍ട്ടല്‍സിയുടെയും അനാസ്ഥകാരണം നീണ്ടു. പൂര്‍ണമായും കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഹോസ്റ്റലിന് അനുവദിച്ച പണം വകമാറ്റിയതാണ് നിര്‍മാണത്തെ ബാധിച്ചത്. 2015ലാണ് പദ്ധതിക്ക് പണം അനുവദിക്കുന്നത്. നിര്‍മാണം തുടങ്ങാന്‍ രണ്ട് വര്‍ഷം എടുത്തു. എസ്റ്റിമേറ്റ് പുതുക്കിയപ്പോള്‍ ഭരണാനുമതി ലഭിക്കുന്നതിനും ഏറെ കാലതാമസം ഉണ്ടായി. പൂര്‍ത്തിയാക്കിയ പ്രവൃത്തിക്കുള്ള പണം പോലും അനുവദിക്കാതെ ട്രൈബല്‍ വകുപ്പ് കാണിച്ച അനാസ്ഥയും പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.