വന്യജീവി ആക്രമണം !കർഷകർക്ക് സൗരോർജ വേലിക്ക് സഹായം നൽകും: കൃഷിമന്ത്രി
Sunday, November 27, 2022 4:25 AM IST
കണ്ണൂർ: വന്യജീവി ആക്രമണത്തിനിരയാകുന്ന കർഷകർക്ക് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ആർകെവിവൈ പദ്ധതിയിൽ ഉൾപ്പെടുത്തി സൗരോർജ വേലി പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് സഹായം നൽകുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കൃഷി ദർശൻ പരിപാടിയുടെ ഭാഗമായി പിണറായി കൺവൻഷൻ സെന്‍ററിൽ നടന്ന കർഷക അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി വകുപ്പ് നേരിട്ടുള്ള ധനസഹായമല്ല നൽകുക. നിലവിൽ വന്യജീവി ആക്രമണത്തിനിരയായവർക്ക് വനംവകുപ്പ് ധനസഹായം നൽകുന്നുണ്ട്. കാട്ടുപന്നി ശല്യം നിയന്ത്രിക്കാനായി തൊഴിലുറപ്പിന്‍റെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി ജൈവവേലി നിർമിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. പന്നിശല്യം രൂക്ഷമായ സ്ഥലങ്ങളിൽ പന്നികളെ വെടിവച്ച് കൊല്ലാനുള്ള നടപടികൾ സ്വീകരിക്കാൻ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വന്യമൃഗശല്യം ഇല്ലാതാക്കാൻ തലശേരി ബ്ലോക്കിന് മാത്രമായി 6.875 ലക്ഷം രൂപയുടെ ധനസഹായ പാക്കേജും മന്ത്രി പ്രഖ്യാപിച്ചു.

ഒരുലക്ഷം തൊഴിൽദാന പദ്ധതിപ്രകാരം തലശേരി ബ്ലോക്കിൽ കുടിശിക ഉണ്ടായിരുന്ന 72 പേരുടെ പെൻഷൻ തുകയും ഗ്രാറ്റ്വിറ്റിയും അദാലത്തിൽ അനുവദിച്ചു. ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യമുള്ള കൃഷിയിടങ്ങളിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ കൃഷിവിജ്ഞാൻ കേന്ദ്രത്തിന്‍റെ സഹായത്തോടെ ബോധവത്കരണത്തിനും നിയന്ത്രണ മാർഗങ്ങൾക്കുമായി പ്രത്യേക പദ്ധതി നടപ്പിലാക്കും

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി കാരണം കൃഷിയിടത്തിലേക്ക് മണ്ണൊലിച്ചിൽ, ബണ്ട് തകർച്ച മുതലായവ ഉണ്ടായ സ്ഥലങ്ങളിൽ കൃഷിവകുപ്പ്, കാർഷിക എൻജിനിയറിംഗ് വിഭാഗം, ഗെയിൽ ഉദ്യോഗസ്ഥർ എന്നിവർ സംയുക്ത സന്ദർശനം നടത്തും. ഇതിന്‍റെ അടിസ്ഥാനത്തിൽ ഉടൻ പ്രശ്‌നപരിഹാരം തേടാനും മന്ത്രി നിർദേശം നൽകി.

ഓൺലൈനായി ലഭിച്ച 36 പരാതികളും നേരിട്ടു ലഭിച്ച 16 പരാതികളുമുൾപ്പെടെ 42 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. നേരിട്ട് പരാതി സ്വീകരിക്കുകയും ചെയ്തു. 29 പരാതികൾ പരിഹരിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, കൃഷി സെക്രട്ടറി ഡോ. ബി.അശോക്, അഡീഷണൽ സെക്രട്ടറി സാബിർ ഹുസൈൻ, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ, സോയിൽ സർവേ ആൻഡ് കൺസർവേഷൻ ഡയറക്‌ടർ സുബ്രഹ്മണ്യൻ, കേരള കാർഷിക സർവകലാശാല ഡയറക്‌ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജേക്കബ് ജോൺ, അസോ. ഡയറക്‌ടർ ഡോ.ജയരാജ്, പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ഡയറക്‌ടർ ഡോ.യാമിനി വർമ്മ, അസോ. ഡയറക്‌ടർ ഓഫ് റിസർച്ച് ഡോ. വനജ, ഹോർട്ടികോർപ് എംഡി സജീവ്, കെഎൽഡിസി എംഡി രാജീവ്, കണ്ണൂർ പിഎഒ പി.വി .ഷൈലജ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.