ഓട്ടോ യാത്ര വാഗ്ദാനം ചെയ്ത് കവർച്ച
Tuesday, November 29, 2022 12:40 AM IST
കണ്ണൂർ: ബസ് കാത്ത് നിൽക്കുന്ന പ്രായമായ സ്ത്രീകൾക്ക് ഓ‌ട്ടോറിക്ഷയിൽ കുറഞ്ഞ ചെലവിൽ യാത്ര വാഗ്ദാനം ചെയ്ത് മാല കവരുന്ന സംഘം ജില്ലയിൽ വ്യാപകം. മലയോര മേഖലയിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് സ്ത്രീകളുമായി എത്തുന്ന ഓ‌ട്ടോറിക്ഷ ഡ്രൈവർ പ്രായമായവരോട് എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിക്കും. അവർ പോകേണ്ട സ്ഥലം പറയുമ്പോൾ ഞങ്ങളും അങ്ങോട്ടാണ് ബസ് ‌‌ടിക്കറ്റ് നിരക്ക് തന്നാൽ മതിയെന്ന് പറയുകയും ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകുകയും ചെയ്യും.
തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോൾ ഓട്ടോറിക്ഷ നിർത്തി മാലയും കൈയിലുള്ള മറ്റ് സ്വർണാഭരണങ്ങളും കവർന്ന് ഓട്ടോയുമായി രക്ഷപെടുകയാണ് പതിവ്. കൂടാതെ, ഇവരുടെ വിശ്വാസം പിടിച്ചുപറ്റാനായി വീട്ടിൽ കൊണ്ടിറക്കി സ്വർണാഭരണങ്ങൾ കവരുന്ന സംഘവും ഉണ്ടത്രേ.
വീട്ടിൽ എത്തി നോക്കുമ്പോഴായിരിക്കും സ്വർണാഭരണങ്ങൾ പോയത് മനസിലാവുക. അപ്പോഴേക്കും തിരുട്ടുസംഘങ്ങൾ നാട് വിട്ടിട്ടുണ്ടാകും. സ്ത്രീകളാണ് കൂടുതലായും ഇത്തരം തട്ടിപ്പുമായി രംഗത്തെത്തുന്നത്. കണ്ണപുരം, മേലൂർ ഭാഗങ്ങളിലാണ് ഇത്തരം തട്ടിപ്പുസംഘങ്ങൾ വിലസുന്നത്. അടുത്തറിയാവുന്ന ആളുടെ കൂടെയല്ലാതെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യരുതെന്നാണ് പോലീസ് പറയുന്നത്.