കാണാതായ അതിഥിതൊഴിലാളി കണ്ടൽക്കാട്ടിൽ മരിച്ചനിലയിൽ
Tuesday, November 29, 2022 10:08 PM IST
കണ്ണൂർ: കാണാതായ അതിഥിതൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആസാം ടിൽസുഖിയ ജില്ലയിലെ മർഗരിത ഗ്രാമത്തിലെ ബിനൂദ് നായിഖ് (26) ആണ് മരിച്ചത്.

എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടാൽ നാറാണത്ത് പാലത്തിനു സമീപം കണ്ടൽക്കാട്ടിലാണ് ബിനൂദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നടാൽ സൂര്യ റസിഡൻസിയിലെ ശുചീകരണ തൊഴിലാളിയാണ്. കഴിഞ്ഞ 25 മുതൽ ബിനൂദിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി എടക്കാട് പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് മൂന്നു ദിവസ ത്തെ പഴക്കമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് അതുവഴി പോയ നാട്ടുകാരിൽ ചിലർ ദുർഗന്ധം വമിക്കുന്നതറിഞ്ഞ് ശ്രദ്ധിച്ചപ്പോഴാണ് ചെളി നിറഞ്ഞ കണ്ടൽ വനത്തിൽ മൃതദേഹം കണ്ടത്. തുടർന്ന് എടക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം കരയ്ക്കെടുത്തത്. തുടർന്ന് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മത്സ്യം പിടിക്കാൻ പോയ സമയത്ത് അബദ്ധത്തിൽ കണ്ടൽവനത്തിലെ ചെളിക്കുണ്ടിൽ വീണതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.