വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
Saturday, December 3, 2022 1:16 AM IST
കണ്ണൂർ: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കണമെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. വിഴിഞ്ഞം പ്രദേശത്തെ പിന്നാക്കാവസ്ഥയിലുള്ള പരന്പരാഗത മത്സ്യത്തൊഴിലാളികൾ ജീവിതകാലം മുഴുവൻ അധ്വാനിച്ചും തങ്ങൾക്കുള്ളതെല്ലാം ചെലവ് ചെയ്തും സ്വന്തമാക്കിയ സ്ഥലവും സ്വന്തം കിടപ്പാടവും നഷ്‌ടപ്പെട്ട് കഴിഞ്ഞ 133 ദിവസങ്ങളായി നിലനിൽപ്പിനും അതിജീവനത്തിനുമായി ന്യായമായ സമരം നടത്തുകയാണ്. അത് ഒത്തുതീർപ്പാക്കാൻ ആത്മാർഥമായ പരിശ്രമങ്ങൾ അടിയന്തരമായി സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
മനുഷ്യവാസമല്ലാത്ത ഗോഡൗണുകളിൽ കഴിഞ്ഞ നാലുവർഷങ്ങളായി താമസിക്കുന്ന ഈ തീരസമൂഹത്തിന്‍റെ വേദനകളുടെ ആധിക്യം നാം തിരിച്ചറിയണം. സത്വര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സർക്കാരിന്‍റെ തികഞ്ഞ കൃത്യവിലോപമായി ചരിത്രം ഇത് വിലയിരുത്തും.
തങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാൻ മത്സ്യത്തൊഴിലാളികൾ നടത്തുന്ന ഈ ന്യായമായ സമരത്തെ ഭീഷണിയിലൂടെയും മർദനത്തിലൂടെയും കേസുകളിലൂടെയും അടിച്ചമർത്താൻ ശ്രമിക്കുന്ന നിലപാടുകൾ തികഞ്ഞ മനുഷ്യാവകാശ ധ്വംസനവും ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്. ആലംബഹീനർക്കും പാവങ്ങൾക്കും എപ്പോഴും പിൻബലം കൊടുക്കുന്ന സഭാനേതൃത്വത്തെ പോലും കള്ളക്കേസിൽ കുടുക്കി ഈ സമരം ഇല്ലാതാക്കാൻ ശ്രമിക്കുന്ന നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് ഈ സമരം ഒത്തുതീർപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ബിഷപ് ഡോ. അലക്സ് വടക്കുംതല ആവശ്യപ്പെട്ടു.