കടുവാ ഭീതി ഒഴിയാതെ ഉളിക്കൽ
Monday, December 5, 2022 1:00 AM IST
ഇരിട്ടി: ഉളിക്കല്ലിൽ കടുവ ഭീതി ഒഴിയുന്നില്ല. വയത്തൂർ കൊക്കാട് ഊരങ്കോട് ഭാഗത്ത് പട്ടിയെ കടുവ യെന്ന് കരുതുന്ന അജ്ഞാത ജീവി ഇന്നലെ പുലർച്ചെ കടിച്ചു കൊണ്ടുപോയി. ഇവിടെ ചോരപ്പാട് വനം വകുപ്പും പോലീസും സ്ഥിരീകരിച്ചു.
പുലർച്ചെ പട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ പ്രദേശവാസി യായ ഭാഗ്യേഷ് സ്വന്തം വളർത്തു നായയെ കൂടു തുറന്ന് വിട്ടെങ്കിലും ശബ്ദം കേട്ട പ്രദേശതേക്ക് ഓടി പോയ നായ ഭയന്ന് തിരികെ കൂട്ടിൽ കയറിയതായി അധികൃതരെ അറിയിച്ചു.
മാട്ടറ പീടികക്കുന്ന് പുഴയരികിലാണ് വെള്ളിയാഴ്ച രാത്രി ഏഴോടെ കടുവയെ ആദ്യം കണ്ടത്. മീൻ പിടിക്കാൻ പോയ കടമനക്കണ്ടിയിലെ ബിനു തകരപ്പള്ളിൽ ആണ് കടുവയെ കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ഉളിക്കൽ എസ്ഐ ബേബി ജോർജിന്‍റെ നേതൃത്വത്തിൽ പോലീസും  തുടർന്ന് നാട്ടുകാരും പ്രദേശത്ത് ജാഗ്രത പാലിച്ചു. ഇവിടെ നിന്ന് ഒരു കിലോമീറ്റർ മാറിയാൽ കർണാടക വനമാണ്.