തളിപ്പറമ്പിൽ ജ്വല്ലറിയിലെ മോഷണം: മൂന്നാമത്തെ സ്ത്രീയും അറസ്റ്റിൽ
Wednesday, December 7, 2022 12:40 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി മോഷണം നടത്തിയ സംഘത്തിലെ മൂന്നാമത്തെ സ്ത്രീയും അറസ്റ്റിൽ. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിനി അലമേലുവിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന ആന്ധ്രാ സ്വദേശിനികളായ കനിമൊഴി, ആനന്ദി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞമാസം ഒന്പതിനാണ് തളിപ്പറമ്പ് ദേശീയപാതയോരത്തെ അറ്റ്ലസ് ജ്വല്ലറിയിൽ മോഷണം നടന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ സ്ത്രീകൾ ജ്വല്ലറിക്കാരെ കബളിപ്പിച്ച് സ്വർണം കൈക്കലാക്കി മുങ്ങുകയായിരുന്നു. മൂന്നുപവന്‍റെ സ്വർണവളകളാണ് പ്രതികൾ ജ്വല്ലറിയിൽനിന്നു മോഷ്ടിച്ചത്.
വടകരയിൽ സമാനമായ രീതിയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടയിൽ മോഷ്ടാക്കളിൽ രണ്ടുപേരെ സംശയം തോന്നിയ വ്യാപാരികൾ പിടികൂടുകയായിരുന്നു. അന്ന് രക്ഷപ്പെട്ട മൂന്നാമത്തെ സ്ത്രീയാണ് ഇപ്പോൾ പോലീസിന്‍റെ പിടിയിലായത്. അലമേലു തമിഴ്നാട്ടിൽ ഒരു കൊലപാതകം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു.
സേലം സെൻട്രൽ ജയിലിൽ മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന അലമേലുവിനെ തളിപ്പറമ്പ് പോലീസ് പ്രത്യേക പ്രൊഡക്‌ഷൻ വാറണ്ട് ഹാജരാക്കിയാണ് കസ്റ്റഡിയിൽ വാങ്ങിയത്.